Montag, 23. Juni 2014

പ്രമേഹത്തെ മറന്നേക്കൂ! തേങ്ങാപ്പാല്‍ തൈര് പ്രമേഹം ചെറുക്കുമെന്നു കണ്ടെത്തല്‍; നൂതന കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ തോമസ് ജോര്‍ജാണ് തേങ്ങാപ്പാല്‍ തൈര് കണ്ടുപിടിച്ചത്

Image Browseചെമ്പേരി(കണ്ണൂര്‍): കാര്‍ഷിക, ഭക്ഷ്യ മേഖലകളില്‍ നിരവധി നൂതന കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ ചെമ്പേരി പുറഞ്ഞാണിലെ കര്‍ഷകപ്രതിഭ മാമ്പുഴയ്ക്കല്‍ തോമസ് ജോര്‍ജ് തേങ്ങാപ്പാലില്‍നിന്ന് ഉത്പാദിപ്പിച്ച തൈരിന് ഔഷധ ഫലപ്രാപ്തിയോടെ വീണ്ടും അംഗീകാരം.തേങ്ങാപ്പാല്‍ തൈരിന്റെ കുറഞ്ഞകാലത്തെ ഉപയോഗംവഴി കടുത്ത പ്രമേഹരോഗത്തെയും നിയന്ത്രണത്തിലാക്കാമെന്നാണു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.

കണ്ണൂര്‍ പറശിനിക്കടവിലെ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ആദ്യം നടത്തിയ പരിശോധനയില്‍ പശുവിന്‍ പാലില്‍നിന്നുണ്ടാക്കുന്ന സാധാരണ തൈരിനേക്കാള്‍ ഏറെ പോഷകസമൃദ്ധമാണു തേങ്ങാപ്പാല്‍ തൈരെന്നു കണെ്ടത്തിയിരുന്നു. ഇതേത്തുടര്‍ന്നു മെഡിക്കല്‍ കോളജ് എംഡി പ്രഫ. ഇ. കുഞ്ഞിരാമന്‍ പ്രത്യേക താത്പര്യമെടുത്ത് ഒരു പ്രമേഹരോഗിയോടു ചികിത്സയുടെ ഭാഗമായി തേങ്ങാപ്പാല്‍ തൈരുപയോഗിക്കാന്‍ നിര്‍ദേശം നല്‍കി. ഒരു മാസത്തെ ഉപയോഗശേഷം നടത്തിയ പരിശോധനയില്‍ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഗണ്യമായ കുറവു കണ്ടതോടെയാണു തേങ്ങാപ്പാല്‍ തൈരിന്റെ ഔഷധഗുണം ബോധ്യപ്പെടുന്നത്. തേങ്ങാപ്പാലില്‍ ബാക്ടീരിയ പ്രവര്‍ത്തിച്ചാല്‍ സാധാരണനിലയില്‍ ഉപയോഗശൂന്യമാകും. ഒരു മൂലകത്തിന്റെ അസാന്നിധ്യമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കണെ്ടത്തിയ ഈ മൂലകത്തെ കോക്ടോസ് എന്ന പേരില്‍ പേറ്റന്റ് ചെയ്തിട്ടുണ്ട്.

കോക്ടോസിനെ അമ്ലവത്കരിച്ചാണ് തേങ്ങാപ്പാല്‍ തൈരാക്കി മാറ്റുന്നത്. പ്രകൃതിദത്തമായ ലാറിക് ആസിഡിന്റെ കലവറയാണു തേങ്ങാപ്പാല്‍. തേങ്ങാപ്പാലില്‍നിന്നുതന്നെ വേര്‍തിരിച്ചെടുക്കുന്ന ലാറിക് ആസിഡും ലാക്ടോസ് അസിഡോഫസ് എന്ന ബാക്ടീരിയയും നിശ്ചിത അളവില്‍ ഉല്‍പ്രേരകമായി ചേര്‍ത്ത് 24 മണിക്കൂര്‍ സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചാണ് തേങ്ങാപ്പാല്‍ തൈരാക്കി മാറ്റുന്നത്. കട്ടിയായ തൈരിനു മുകളില്‍ രൂപംകൊള്ളുന്ന ശുദ്ധമായ വെളിച്ചെണ്ണ വേര്‍തിരിച്ചു മാറ്റിയാല്‍ തൈര് ഉപയോ ഗത്തിനു തയാറാകും. 40 ദിവസം വരെ കേടുകൂടാതെയിരിക്കുമെന്നത് ഈ തൈരിന്റെ മാത്രം പ്രത്യേകതയാണ്.

ഇതില്‍ പഞ്ചസാര ചേര്‍ത്ത് ലസിയും ആവശ്യത്തിന് ഉപ്പ്, മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് സംഭാരവും പച്ചക്കറികളും മഞ്ഞളും ചേര്‍ത്ത് തിളപ്പിച്ചാല്‍ മോരുകറിയുമുണ്ടാ ക്കാം. ആയുര്‍വേദ ചേരുവകളോടെ രോഗനിവാരണ പോഷകാഹാരമായും ഇതുപ യോഗിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ അംഗീകരിച്ചിട്ടുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ തേങ്ങാപ്പാല്‍ തൈര് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ തോമസ്. ഇതിനുള്ള ആദ്യപടിയായി തേങ്ങാപ്പാല്‍ തൈരിനു ഗ്രീന്‍ കേര്‍ഡ് എന്ന വ്യാപാരനാമം രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

തേങ്ങയില്‍നിന്നു സംസ്കരിച്ച പാല്‍, തൈര്, നെയ്യ് എന്നിവയുടെ ഉത്പാദനം, വിതരണം, അനുബന്ധ ഉപയോഗം എന്നിവയ്ക്കാണ് ചെന്നൈയിലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള നാടന്‍ ചികിത്സയിലൂടെ മൈഗ്രേയ്ന്‍ സുഖപ്പെടുത്താമെന്ന കണെ്ടത്തലിന് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചതോടെയാണ് തേങ്ങയില്‍നിന്ന് പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയതെന്ന് തോമസ് പറഞ്ഞു.

2007 ല്‍ കൊച്ചിയില്‍ നടന്ന രാജ്യാന്തര നാളികേര ഉച്ചകോടിയിലാണ് തോമസിന്റെ തേങ്ങാപ്പാല്‍ ചികിത്സയ്ക്കു പുരസ്കാരം ലഭിച്ചത്.ലോകത്തില്‍ ആദ്യമായാണ് തേങ്ങാപ്പാലില്‍നിന്ന് തൈരുണ്ടാക്കാനുള്ള സാങ്കേതികവിദ്യ രൂപപ്പെട്ടിട്ടുള്ളതെന്നു ഭക്ഷ്യ, കാര്‍ഷിക വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടെ മൈസൂരുവിലുള്ള സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് അനലിറ്റിക്കല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്ന് തേങ്ങാപ്പാല്‍ തൈരിന്റെ ഘടക പരിശോധനാ റിപ്പോര്‍ട്ടും ലഭ്യമാക്കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ല കേന്ദ്രമാക്കി തേങ്ങാപ്പാല്‍ തൈരുത്പാദനത്തിനും പരിശീലനത്തിനുമായി ഒരു സ്ഥാപനം തുടങ്ങി സംസ്ഥാനത്തുടനീളം നിര്‍മാണ വിപണന യൂണിറ്റുകള്‍ വിഭാവനം ചെയ്യുന്ന പ്രോജക്ട് തയാറാക്കി കണ്ണൂര്‍ ആത്മയില്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണു തോമസ്. ചെമ്പേരിക്കടുത്ത് പുറഞ്ഞാണില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉരുവന്‍പച്ച സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹരോഗികള്‍ക്കു സൗജന്യ തൈരു ചികിത്സ ലഭ്യമാക്കിവരുന്നതായും തോമസ് അറിയിച്ചു. ഫോണ്‍: 9400913172. www.rashtradeepika.com

Donnerstag, 5. Juni 2014

Rashtraeepika.com :സൈക്കിളൊക്കെ എന്ത്... ഇവനല്ലേ പഹയന്‍!

സൈക്കിളൊക്കെ എന്ത്... ഇവനല്ലേ പഹയന്‍! സിറ്റി യാത്രകള്‍ക്ക് ഒറ്റ ചക്രമുള്ള വിചിത്ര സൈക്കിളുമായി മെക്‌സിക്കോക്കാരന്

 

ലണ്ടന്‍: മുന്നില്‍നിന്നു കണ്ടാല്‍ ഹാന്‍ഡില്‍ ഇല്ലാത്ത സൈക്കിള്‍ പോലിരിക്കും. പിന്നില്‍ നിന്ന് കണ്ടാലോ സൈക്കിളിന്റെ ഏതോ പൂര്‍വികരാണെന്നും. എന്തായാലും വെലോഫീറ്റ് എന്ന യൂണിസൈക്കിള്‍ ചില്ലറക്കാരനല്ലെന്നാണ് നിര്‍മാതാവു കൂടിയായ മനുവേല്‍ അല്‍വാരെസ്- ഇകാസയുടെ പക്ഷം. ഇരുന്നു കാലുകൊണ്ട് നിലത്തുചവിട്ടി നീങ്ങി അങ്ങ് പോകാം. നടക്കുന്നതിനേക്കാള്‍ വേഗമുണ്ട്. അത്ര ആയാസവുമില്ല. ഏതാണ്ട് ജോഗിംഗിന് ഓടുന്ന വേഗതയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കുറച്ച് ഓടിച്ചു (ഓടി) കഴിഞ്ഞാല്‍ വേഗം ഇതിലും കൂടും. നഗരസവാരിക്കാണ് പറ്റിയത്. ട്രാഫിക് ജാമിലും മറ്റും നിന്നു വലയേണ്ട്. റോഡിന്റെ ഓരം ചേര്‍ന്ന് അങ്ങു പോകാം. കൊണ്ടുപോകാനും കൊണ്ടുനടക്കാനുമെല്ലാം എളുപ്പമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. കാണുന്നവര്‍ ചിന്തിക്കും ഇതും സൈക്കിളും തമ്മില്‍ എന്താണ് അന്തരമെന്ന്. എന്നാല്‍ ആല്‍വാരസ് ഇതു സമ്മതിച്ചു തരില്ല. സൈക്കിളൊക്കെ എന്ത്, ഇവനല്ലേ പഹയന്‍ എന്ന മട്ടാണ് മൂപ്പര്‍ക്ക്.

വെലോഫീറ്റ് ഓടിക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല. കുറച്ചു ബാലന്‍സ് വേണം. നിലത്തുചവിട്ടിയുള്ള ഓടീരായതിനാല്‍ ബാലന്‍സ് തെറ്റിയാലും നിലത്തുവീഴില്ലെന്നുറപ്പ്. ഓടിക്കുമ്പോള്‍ മുന്നോട്ടാഞ്ഞിരിക്കണം. നിര്‍ത്തണമെന്നു തോന്നുമ്പോള്‍ നിവര്‍ന്ന് അല്‍പം പിന്നിലേക്ക് ചായണം. ആ നിമിഷം  ബ്രേക്ക് പ്രവര്‍ത്തിക്കും, സൈക്കിള്‍ അവിടെ നില്‍ക്കും. ശരീരത്തിന്റെ സ്വാഭാവികമായ ചലനത്തിലൂടെയാണ് യൂണിസൈക്കിള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

അടുത്ത പടിയായി അതിന്റെ സ്‌പോര്‍ട്‌സ് വേര്‍ഷന്‍ പുറത്തിറക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം, അതായത് മോണോസൈക്കിളില്‍ ഇരുന്ന് ബാസ്‌കറ്റ് ബോളും ഫുട്‌ബോളും കളിക്കാമെന്നു സാരം. മെക്‌സിക്കോയില്‍ ജനിച്ച ഈ 61 വയസുകാരന്‍ 18 വര്‍ഷമായി ഹൈലാന്‍ഡ്‌സിലാണ് താമസിക്കുന്നത്. ലൈഫ് സ്‌കാന്‍ എന്ന മെഡിക്കല്‍ കമ്പനിയുടെ ഉടമസ്ഥനാണ്. സിറ്റി സെന്ററുകളില്‍ യാത്ര ചെയ്യാന്‍ ബൈക്കിനേക്കാള്‍ സൗകര്യപ്രദമായ വാഹനം നിര്‍മിക്കാനുള്ള ശ്രമമാണ് വെലോഫീറ്റിന്റെ കണ്ടെത്തലില്‍ എത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കയറ്റം കയറാന്‍ ഈ വെലോഫീറ്റിന്റെ ശേഷിയില്‍ നിര്‍മാതാവിന് തന്നെ സംശയമാണ്. 

Rashtradeepika