Donnerstag, 28. November 2013

 റിയല്‍ എസ്റ്റേറ്റിലെ പ്രായോഗിക പാഠങ്ങൾ

റിയല്‍ എസ്റ്റേറ്റ്‌ പലപ്പോഴും ഞാണിന്മേല്‍ക്കളിയാകുന്നത്‌ ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കാത്തതിനാലാണ്‌. ഭൂമിയിലോ വീടിലോ നിക്ഷേപിക്കാw. പക്ഷേ, ഭാവിയില്‍ നഷ്ടമുണ്ടാകില്ലെന്ന ഉറപ്പോടെ വേണം ചെയ്യാന്. ഇതിനായി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്‌. നിക്ഷേപിക്കാനുള്ള മൂലധനമുണ്ടാക്കുന്നതു മുതല്‍ നികുതിയിളവുകള്‍ വരെ കൃത്യമായ രൂപരേഖയുണ്ടായിരിക്കണമം.

ലോണെടുത്താലും കുഴപ്പമില്ല

പലപ്പോഴും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ കയ്യില്‍ പണം റെഡിയായിരിക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ധൈര്യമായി ഹൌസിങ്‌ ലോണുകളെ ആശ്രയിക്കാം . തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന്‌ ഉറപ്പുള്ള പക്ഷം. ന്യായമായ പലിശനിരക്കില്‍ എവിടെ നിന്നും ലോണ്‍ എടുക്കാം. ബാങ്കുകളില്‍നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍നിന്നോ മാത്രമേ ലോണ്‍ എടുക്കാവൂ എന്നില്ല. ബന്ധുക്കളില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ വരെ ന്യായമായ പലിശയ്ക്കു വായ്പയെടുക്കാം. ഇതിനു നികുതിയിളവുകളുണ്ട്‌. അതിനാല്, നിക്ഷേപത്തിനായി ലോണ്‍ എടുക്കുന്നത്‌ നികുതിയിളവ്‌ ലഭിക്കുന്നതിനും സഹായിക്കും.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത്‌ ക്യാഷ്‌ ഫ്ളോ ചാര്ട്ട്‌ തയ്യാറാക്കുകയാണ്‌. അതുപോലെതന്നെ, നിക്ഷേപിക്കുന്നതിനുമുമ്പ്‌ നിക്ഷേപത്തിന്റെ കൃത്യമായ ലക്ഷ്യവും മനസിലുണ്ടാകണം . വരും വര്‍ഷങ്ങളിലേക്കുള്ള നികുതി പ്ളാന്‍ ചെയ്യുമ്പോള്‍ ഇതേറെ പ്രധാനമാണ്‌.

ലോണെടുക്കുമ്പോള്‍ പലിശയുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്ക ണം  . ഇതു നികുതി ഇളവിനു സഹായിക്കുമ്. 7-10 ലക്ഷം രൂപ വരെയുള്ള ഭൂമിയോ വീടോ ലോണ്‍ തുക ഉപയോഗിച്ച്‌ താമസിക്കുന്നതിനായി വാങ്ങുകയാണെങ്കില്‍ ലോണിന്റെ പലിശ നമ്മുടെ മറ്റു വരുമാനമാര്‍ഗ്ഗങ്ങളില്‍ നിന്നായാണ്‌ കണക്കാക്കപ്പെടുന്നത്‌. അതായത്‌, മാസംതോറും ലഭിക്കു ന്ന ശമ്പളത്തി ല്‍നിന്നോ മറ്റു സ്ഥിരവരുമാനമാര്‍ഗങ്ങളില്‍ നിന്നോ ആണ്‌ പലിശ അടയ്ക്കുന്നതായി കണക്കാക്കുന്നത്‌. അതിനാല്, ഇതിനു നികുതിയിളവ്‌ ലഭിക്കും.

1999-നുശേഷം എടുത്ത ലോണ്‍ ആണെങ്കില്‍ അതിനു പരമാവധി അനുവദിക്കുന്ന നികുതിയിളവ്‌ പ്രതിവര്‍ഷം 1,50,000 രൂപയാണ്‌. താമസിക്കുന്നതിനായി വീടോ ഭൂമിയോ വാങ്ങാനെടുത്ത ലോണുകൾക്ക്‌ മാത്രമേ ഇതു ബാധകമാകുകയുള്ളൂ. മൂന്നു വര്‍ഷത്തിനുള്ളില്‍  താമസയോഗ്യമാക്കുകയും വേണമ്. അതായത്‌, വീടു പണിയാനായാണ്‌ ഭൂമി വാങ്ങിയതെങ്കില്‍  മൂന്നുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയിരിക്കണം . എങ്കില്‍ മാത്രമേ നികുതിയിളവിനു അര്‍ഹത ലഭിക്കുകയുള്ളൂ. എടുക്കുന്ന ലോണിന്റെ പലിശനിരക്ക്‌ പ്രശ്നമല്ല. എന്നാല്, നിക്ഷേപിക്കുന്ന തുക ലോണായി എടുത്ത തുക തന്നെയായിരിക്കണം . ലോണ്‍ എടുത്ത തുകയുപയോഗിച്ച്‌ വാങ്ങിയ ഭൂമിയോ വീടോ വാടകയ്ക്കു നല്‍കിയാല്‍ അതില്‍നിന്നുള്ള വരുമാനത്തിനും നികുതിയിളവ്‌ ഉണ്ടായിരിക്കണം .

നികുതിയിളവ്‌: എന്തിനൊക്കെ

സെക്ഷന്‍ 80 സി അനുസരിച്ച്‌ എല്‍ഐസി, പി്‌എഫ്‌, പിപി്‌എഫ്‌ തുടങ്ങിയവയില്‍നിന്നുള്ള വരുമാനത്തിനു മാത്രമല്ല നികുതിയിളവ്‌ ഉള്ളത്‌. മറ്റു പല വരുമാന സ്രോതസ്സുകള്‍ക്കും ഇത്‌ ബാധകമാണ്‌. ഉദാഹരണത്തിനു ഭൂമി/വീട്‌ വരുമാനത്തിനു ഒരുലക്ഷം വരെ നികുതിയിളവ്‌ ലഭിക്കുന്നതാണ്‌. സാമ്പത്തിക വര്‍ഷത്തേക്കാണ്‌ ഒരു ലക്ഷം രൂപ ഇളവ്‌ ലഭിക്കുക. സെക്ഷന്‍ 80 സി വഴി ലഭിക്കുന്ന നികുതിയിളവിനു പുറമേയല്ല ഇതെന്നു പ്രത്യേകം ശ്രദ്ധിക്കണം. അതായത്‌, ഈ സാമ്പത്തിക വര്‍ഷത്തില്‍തന്നെ എല്‍ഐസി, പി്‌എഫ്‌, പിപി്‌എഫ്‌ തുടങ്ങിയവയില്‍നിന്നും ഒരു ലക്ഷം രൂപ നികുതിയിളവ്‌ ലഭിച്ചിട്ടു ണ്ടെങ്കില്‍ പിന്നീട്‌ വീട്‌/ഭൂമിയുടെ പേരിലുള്ള വരുമാനത്തിനു നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതല്ല.

സെക്ഷന്‍ 80 സി അനുസരിച്ചുള്ള ആനുകൂല്യം മുന്‍ സാമ്പത്തിക വര്‍ഷത്തെ പേയ്മെന്റുകള്‍ക്കാണ്‌ ലഭിക്കുന്നത്‌. താമസത്തിനായി വീടോ ഭൂമിയോ വാങ്ങുന്നതിനുള്ള തുകയ്ക്കാണ്‌ മേല്‍പ്പറഞ്ഞ നിയമമനുസരിച്ച്‌ ഒരു ലക്ഷം രൂപ വരെയുള്ള നികുതിയിളവ്‌ ലഭിക്കുന്നത്‌. താഴെപ്പറയുന്ന പേയ്മെന്റുകള്‍ക്കാണ്‌ കൃത്യമായ മാനദണ്ഡമനുസരിച്ച്‌ ഇളവ്‌ ലഭിക്കുന്നത്‌.

. വീട്‌ നിര്‍മ്മിക്കുന്നതിന്‌ ഏതെങ്കിലും ഹൌസിങ്‌ ബോര്‍ഡിനോ ഏജന്‍സിക്കോ ഇതര കണ്സ്ട്രക്ഷന്‍ കമ്പനികള്‍ക്കോ നല്‍കേണ്ടി വരുന്ന ഇന്‍സ്റ്റാള്‍മെന്റ്‌ തുക അല്ലെങ്കില്‍ ഇന്‍സ്റ്റാള്‍മെന്റ്‌ തുകയുടെ വിഹിതം.

2. വീടിന്റെ ഉടമ ഏതെങ്കിലും സഹകരണസ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ അംഗമോ ഷെയര്‍ഹോള്‍ഡറോ ആയിരിക്കുകയും അവരില്‍നിന്നു വീട്‌ നിര്‍മ്മാണ സംബന്ധമായി എടുത്ത തുകയോ തുകയുടെ വിഹിതമോ തിരിച്ചടവ്‌ നടത്തുന്നു.

3. വീടുനിര്‍മ്മാണത്തിനായി സര്‍ക്കാര്, ബാങ്കുകള്, എല്‍ഐസി, എന്‍എച്ച്ബി തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും എടുത്ത തുക തിരിച്ചടയ്ക്കുന്നു.

4. വീട്‌ കൈമാറ്റം ചെയ്യുന്ന സമയത്ത്‌ ചെലവായ സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ്‌ മുതലായ തുക.

സെക്ഷന്‍ 24 അനുസരിച്ച്‌ ഏതെങ്കിലും ചെലവിനു നികുതിയിളവ്‌ ലഭിച്ചിട്ടുണ്ടെങ്കില്‍ വരുമാനത്തില്‍നിന്നു നികുതി ഇളവ്‌ ലഭിക്കുന്നതിനു അര്‍ഹതയുണ്ട്‌. അതേസമയമ്, ഒരു കമ്പനിയുടെ ഷെയര്‍ ഹോള്‍ഡറോ അംഗമോ ആകാന്‍ ചെലവായ അഡ്മിഷന്‍ ഫീസ്‌, ഷെയര്‍ തുക, ആദ്യഗഡു ഡിപ്പോസിറ്റ്‌ എന്നിവയ്ക്ക്‌ നികുതിയിളവ്‌ ലഭിക്കുന്നതല്ല. എന്നാല്, ഇത്തരം സ്ഥാപനങ്ങളില്‍നിന്നും വീട്‌ നിര്‍മ്മാണത്തിനായി ലോണ്‍ എടുത്താല്‍ ആ തുകയ്ക്കു നികുതിയിളവ്‌ ലഭിക്കുന്നതാണ്‌.

വസ്തു കൈമാറ്റവും രേഖകളും

ഭൂമിയായാലും വീടായാലും നിയമപരമായി ഉടമസ്ഥാവകാശം മാറണമെങ്കില്‍ അതിനുള്ള വില്‍പന ഉടമ്പടി തയാറാക്കേണ്ടത്‌ നിര്‍ബന്ധമാണ്‌. ഈ വില്‍പന ഉടമ്പടിയെ കണ്‍വേയന്സ്‌ ഡീഡ്‌ എന്നാണ്‌ വിളിക്കുന്നത്‌. ഇത്തരം വില്‍പന ഉടമ്പടിയാണ്‌ ആധാരമെന്ന പേരില്‍ അറിയപ്പെടുന്നത്‌. ആധാരം തന്നെ പല തരത്തിലുണ്ട്‌. തീറാധാരമ്, ഭാഗപത്രാധാരമ്, പണയാധാരം എന്നിങ്ങനെ ആധാ രം പല തരത്തിലാണ്‌. ഇതില്‍ ഏതാണെങ്കിലും രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്‌ വേണ്ടത്‌. എന്നാല്, ഇക്കാര്യത്തിലുള്ള പണ ച്ചെലവിനെ നേരിടുന്നതിന്‌ പവര്‍ ഓഫ്‌ അറ്റോര്‍ണി അഥവാ മുക്ത്യാര്‍ സമ്പാദിച്ച്‌ വസ്തുവിന്റെ കൈവശാധികാരം നേടുന്ന പതിവുമുണ്ട്‌. ആധാരം പോലെ തന്നെ മുക്ത്യാര്‍ വഴിയും വസ്തുവിന്റെ ഉടമസ്ഥാവകാശം മറ്റേയാള്ക്ക്‌ ലഭിക്കും. എന്നിരുന്നാലുമ്, ആധാരം വഴി കൈമാറുന്നതാണ്‌ ഏറ്റവും നല്ലത്‌.

ഇനി പവര്‍ ഓഫ്‌ അറ്റോര്‍ണിയുടെ അടിസ്ഥാനത്തിലാണ്‌ വസ്തു വാങ്ങുന്നതെങ്കില്‍ നിരവധി രേഖകള്‍ അതിനൊപ്പം  ഉണ്ടായിരിക്കണം . വില്‍ക്കുന്നതിനുള്ള സമ്മതപത്രം, വില്‍പത്രം , ഉടമസ്ഥാവകാശം സംബന്ധിച്ചരേഖ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

വേറെ കുറേ സാഹചര്യങ്ങളില്‍ വസ്തുവിന്റെ വില്‍പ്പനയോ കൈമാറ്റമോ നടക്കുന്നതു ആധാരത്തിന്റെ അടിസ്ഥാനത്തിലാകണമെന്നില്ല, പവര്‍ ഓഫ്‌ അറ്റോര്‍ണിയുടെ അടിസ്ഥാനത്തിലാകാനും സാധ്യതയുണ്ട്‌. ആധാരം ചെയ്യുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ്‌ പലപ്പോഴും ഇതിനു കാരണമ്. ചില ഹൌസിങ്‌ ബോര്‍ഡുകള്, വികസന അതോറിറ്റികള്‍ എന്നിവരുടെ നിരോധനങ്ങളനുസരിച്ച്‌ ചിലപ്പോള്‍ ആധാരം വഴി വസ്തു കൈമാറ്റം നടത്താന്‍ സാധിക്കാതെവരാം .

ചില അവസരങ്ങളില്‍ പവര്‍ ഓഫ്‌ അറ്റോര്‍ണിയില്‍ നിന്നു മറ്റൊരു പവര്‍ ഓഫ്‌ അറ്റോര്‍ണി വസ്തു വാങ്ങുന്ന സാഹചര്യവും ഉണ്ടാകാമ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ യഥാര്‍ത്ഥ ഉടമസ്ഥന്റെ കൈയിലുള്ള രേഖകളുമായി പഴയ പവര്‍ ഓഫ്‌ അറ്റോര്‍ണി ഒത്തുനോക്കി മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നു ഉറപ്പുവരുത്തണമ്. പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രം വാങ്ങുന്ന അവസരങ്ങളിലാണ്‌ കൂടുതലും പവര്‍ ഓഫ്‌ അറ്റോര്‍ണിയില്‍ പ്രശ്നങ്ങളുണ്ടാകുന്നത്‌. ഇവിടുത്തെ പ്രശ്നം പലപ്പോഴും യഥാര്‍ത്ഥ കണ്‍വേയന്സ്‌ ഡീഡ്‌ കണ്ടെത്താന്‍ കഴിയുകയില്ലെന്നതാണ്‌. ഈ കണ്‍ വേയന്സ്‌ ഡീഡ്‌ അനുസരിച്ചായിരിക്കും പവര്‍ ഓഫ്‌ അറ്റോര്‍ണി തയാറാക്കിയിരിക്കുന്നത്‌. ഡീഡ്‌ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശത്തെപ്പറ്റി ആശയക്കുഴപ്പമുണ്ടാകാമ്. പവര്‍ ഓഫ്‌ അറ്റോര്‍ണി മുഖേന കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുവിനു ലോണ്‍ ലഭിക്കില്ലെന്നതാണ്‌ മറ്റൊരു  പ്രശ്നം .

വസ്തു ആരുടെ പേരില്?

ഇഷ്ടപ്പെട്ടൊരു വസ്തു കണ്ടാല്‍ പിന്നെ കാശും കയ്യിലുണ്ടെങ്കില്‍ ആരും രണ്ടാമതൊന്നു ആലോചിക്കാറില്ല. പലപ്പോഴും വാങ്ങുന്നത്‌ ഭാര്യയുടെയോ മക്കളുടെയോ പേരിലായിരിക്കുമ്. നികുതി ലാഭിക്കാനായിരിക്കും ഈ ബുദ്ധി കാണിക്കുന്നത്‌. പക്ഷേ, ഇതു മിക്കപ്പോഴും കൂടുതല്‍ അബദ്ധത്തിലേ എത്തിക്കൂ.

വസ്തു കണ്ടിഷ്ടപ്പെട്ടു വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍  ആരുടെ പേരില്‍ വാങ്ങണമെന്ന കാര്യത്തിലാണു പിന്നെ തീരുമാനമുണ്ടാകേണ്ടത്‌. ഭര്‍ത്താവിന്റെ കയ്യിലെ മൂലധനംകൊണ്ട്‌ ഭാര്യയുടെ പേരില്‍ വസ്തു വാങ്ങുന്നത്‌ കഴിവതും ഒഴിവാക്കുന്നതാണ്‌ ബുദ്ധി. കാരണമ്, ഭര്‍ത്താവിന്റെ മൂലധനംകൊണ്ട്‌ വസ്തുവാങ്ങി ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്താലും അതു ഭര്‍ത്താവിന്റെ നിക്ഷേപമായിട്ടുമാത്രമേ കണക്കാക്കൂ. അതായത്‌, നികുതിയുടെ കാര്യത്തില്‍ യാതൊരു കിഴിവും കിട്ടില്ലെന്നര്‍ത്ഥമ്. നിയമാനുസ്ര്^തം ഭാര്യയെ ആ വസ്തുവിന്റെ ഉടമയായി കണക്കാക്കില്ല. ഇന്‍കം ടാക്സ്‌ ആക്ട്‌ സെക്ഷന്‍ 64 പ്രകാരം നേരിട്ടോ അല്ലാതെയോ ഫണ്ട്‌ ട്രാന്സ്ഫര്‍ ചെയ്യുന്നത്‌ ഇരുവരുടെയും യോജിച്ച നിക്ഷേപമായി മാത്രമേ കണക്കാക്കുകയുള്ളൂ. അതുപോലെതന്നെ, ഭര്‍ത്താവ്‌ സമ്മാനമായി നല്‍കിയ പണംകൊണ്ടു ഭാര്യ വസ്തുവോ വീടോ വാങ്ങിയാലും മേല്‍പ്പറഞ്ഞരീതിയില്‍ മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ. അതിനാല്, ഭാര്യ തന്റെ സ്വന്തം മൂലധനം ഉപയോഗിച്ചുമാത്രമേ വസ്തുവോ വീടോ വാങ്ങാന്‍ പാടുള്ളൂ. അതേസമയമ്, നിക്ഷേപിക്കാന്‍ ആവശ്യമായ തുക ഭാര്യയുടെ കൈവശം ഇല്ലാത്തപക്ഷം ഭര്‍ത്താവിനോ അമ്മായിയച്ഛനോ അമ്മായിയമ്മയ്ക്കോ മറ്റു ബന്ധുക്കള്‍ക്കോ പണം കടം നല്‍കുമ്പോള്‍ അതിനു ന്യായമായ പലിശ ഈടാക്കാന്‍ മറക്കരുത്‌. എങ്കില്‍ മാത്രമേ, അതു ഭാര്യയുടെ സ്വന്തം പണമായി കണക്കാക്കപ്പെടുകയുള്ളൂ.

അതുപോലെതന്നെ, പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ പേരിലും വസ്തുവില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമ്. അച്ഛന്റെ പണംകൊണ്ടു മൈനര്‍ ആയ മകളുടെ പേരില്‍ വസ്തു/വീട്‌ വാങ്ങിയാല്‍ അതില്‍നിന്നുള്ള വരുമാനം അച്ഛന്റെ വരുമാനത്തിനൊപ്പം തന്നെ കൂട്ടിച്ചേര്‍ക്കപ്പെടുമ്. ഇതിനുള്ള നികുതികൂടി അച്ഛന്‍തന്നെ അടയ്ക്കേണ്ടതായി വരുമ്. എന്നാല്, മക്കള്‍ പ്രായപൂര്‍ത്തിയായതാണെങ്കില്‍ അവര്ക്ക്‌ വസ്തുവാങ്ങുന്നതിനാവശ്യമായ പണം സമ്മാനിക്കാവുന്നതാണ്‌. ഈ പണം ഭൂമിയിലോ വീടിനോ നിക്ഷേപിക്കാവുന്നതാണ്‌. 1998 ഒക്ടോബര്‍ ഒന്നിനുശേഷം സമ്മാനമായി നല്‍കുന്ന തുകയ്ക്ക്‌ നികുതി ഈടാക്കാത്തതിനാല്‍ ഇങ്ങനെ ചെയ്യുന്നതാണ്‌ ലാഭകരം  .

ഇന്‍കംടാക്സ്‌ ആക്ടിന്റെ സെക്ഷന്‍ 56 അനുസരിച്ചു ബന്ധുക്കളല്ലാത്തവരില്‍ നിന്നു അമ്പതിനായിരം രൂപയില്‍ കൂടുതല്‍ സമ്മാനമായി ലഭിച്ചാല്‍ അത്‌ മറ്റ്‌ ഉറവിടങ്ങളില്‍നിന്നുള്ള വരുമാനമായി കണക്കാക്കപ്പെടും. സമ്മാനമായി ലഭിക്കുന്ന സ്ഥാവരവസ്തുക്കള്‍ക്കും ഈ നിയമം ബാധകമാണ്‌. അതിനാല്‍ പ്രായപൂര്‍ത്തിയായ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത്രയും തുക അവര്ക്ക്‌ സമ്മാനമായിനല്‍കിയാല്‍ മതി. അവരോട്‌ ആ തുക റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടാം  . അതില്‍നിന്നു ലഭിക്കുന്ന വരുമാനം മക്കളുടെ വരുമാനമായി മാത്രമേ കണക്കാക്കുകയുള്ളൂ.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട നിയമങ്ങളാണ്‌ ഇന്‍കംടാക്സ്‌ ആക്ട്‌ സെക്ഷന്‍ 285 ബിയില്‍ പറഞ്ഞിരിക്കുന്നത്‌. 30 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലവരുന്ന സ്ഥാവരവസ്തുക്കളുടെ വാങ്ങലോ വില്‍ക്കലോ നടന്നാല്‍ ആദായവകുപ്പിന്റെ വാര്‍ഷിക റിട്ടേണില്‍ ഈ വിവരം സമര്‍പ്പിക്കേണ്ട ചുമതല ഇന്ത്യയിലെ എല്ലാ രജിസ്ട്രാര്‍ മാര്‍ക്കും സബ്‌ രജിസ്ട്രാര്‍മാര്‍ക്കുമുണ്ട്‌. അതിനാല്, 30 ലക്ഷമോ കൂടുതലോ വിലയുള്ള സ്ഥാവരവസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ കാണിക്കേണ്ടതാണ്‌. ഇതുസംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിച്ചുവയ്ക്കുകയും വേണം . ആദായം കൃത്യമായി കണക്കാക്കി നിയമാനുസൃതമായ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുമാണ്‌.

2007-08 മുതല്‍ ഭൂമിയോ വീടോ കൈവശം വച്ചിരിക്കുന്നതുകൊണ്ടു മാത്രം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. ആദായനികുതി സെക്ഷന്‍ 80 സിയിലെ ഇളവുകള്‍ ക്കുശേഷവും ആദായപരിധിക്കു മുകളില്‍ വരുമാനമുണെ@ടങ്കില്‍ മാത്രമേ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുള്ളൂ. 2012-13 സാമ്പത്തിക വര്‍ഷത്തിലെ പുതിയ ഭേദഗതിയനുസരിച്ച്‌ ഇന്ത്യയ്ക്കു പുറത്തു സ്ഥാവരവസ്തുക്കള്‍ സ്വന്തമായുണ്ടെങ്കില്‍ ഐ.ടി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്‌.

അതുപോലെതന്നെ, ഫാം ഹൌ സിന്റേയും മറ്റും ആവശ്യത്തിനായി കൃഷിഭൂമി വാങ്ങുമ്പോള്‍ അത്‌ ഡിസ്ട്രിക്ട്‌ ടൌണ്‍ പ്ളാനറിന്റെ പരിധിക്കു പുറത്തായിരിക്കാന്‍ പ്ര ത്യേകം ശ്രദ്ധിക്കണമ്. ഡി.ടി.പിക്കു ഉള്ളിലാണെങ്കില്‍ ചില പ്രത്യേക നിബന്ധനകളനുസരിച്ച്‌ മാത്രമേ ഫാംഹൌസ്‌ പണിയാന്‍ സാധിക്കുകയുള്ളൂ. ഭൂമി വാങ്ങി അതില്‍ സര്‍ ക്കാരിന്റെ അനുമതിയില്ലാതെ ഫാം ഹൌസ്‌ പണിയുന്നത്‌ നിയമവിരുദ്ധമാണ്‌. അതിനാല്, ഫാംഹൌസ്‌ പണിയാനായി വാ ങ്ങുന്ന ഭൂമിയില്‍ നിയമത്തിന്റെ കുരുക്കുകളൊന്നുമില്ലെന്നു ഉറപ്പാക്കണം.

ഭൂമിയോ വസ്തുവോ വാടക യ്ക്കു നല്‍കിയാല്‍ അതില്‍നിന്നു ള്ള വരുമാനത്തിനു നികുതിയിളവുണ്ട്‌. എന്നാല്, ലോണെടുത്ത്‌
വാങ്ങിയ ഭൂമിയാണെങ്കിലും ഉടമസ്ഥര്‍ അവിടെത്തന്നെ താമസിക്കുന്നുണ്ടെങ്കിലും ലോണിന്റെ പലിശ നിരക്കനുസരിച്ചേ നികുതിയിളവ്‌ ലഭിക്കുകയുള്ളൂ. ലോണ്‍ ബാങ്കില്‍നിന്നു എടുത്തതായിരിക്കണമെന്ന നിര്‍ബന്ധമില്ല. ആരുടെ പക്കല്‍ നിന്നെങ്കിലും ന്യായമായ പലിശയ്ക്കു എടുത്തതായാലും മതി.

ചുരുക്കത്തില്, ഭൂമിയിലോ വീടിനോ നിക്ഷേപിക്കുന്നതിനുമുമ്പ്‌ അതിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും . നേരിട്ടല്ലെങ്കില്‍കൂടി ഭാവിയില്‍ ബാധിക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി മുന്‍കരുതലുകളുമെടുക്കണം. ഇത്രയുമായാല്, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ച്‌ നഷ്ടമുണ്ടാകുന്നത്‌ തടയാന്‍ സാധിക്കും.

(ബിസിനസ്  ദീപിക


(_nkn\Ê v--- Zo]nI)

Mittwoch, 27. November 2013

നെല്ലിക്ക കഴിക്കാം; ' സുഖമെഴും കയ്പും പുളിപ്പും മധുരവും " നുകരാം 

http://dx8r9m9ypqoc6.cloudfront.net/images/04-03-2014/health1_030414.jpg

ശരീരത്തില്‍ നിന്നു വിഷപദാര്‍ഥങ്ങളെ പുറത്തുകളയുന്ന പ്രവര്‍ത്തനങ്ങള്‍ക്കു(ഡി ടോക്‌സിഫിക്കേഷന്‍) നെല്ലിക്ക ഗുണപ്രദമെന്നു പഠനങ്ങള്‍ പറയുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളെ നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായിക്കുന്നു. നെല്ലിക്കയിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു.

വിറ്റാമിന്‍ സിയുടെ ബാങ്കാണ് നെല്ലിക്ക. ചര്‍മത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ സി ഗുണം ചെയ്യും. പ്രതിരോധശക്തി മെച്ചപ്പെടും. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകളെ തടയുന്നു. ആയുര്‍വേദമരുന്നുകളില്‍ നെല്ലിക്ക പ്രധാന ഘടകമാണ്; ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്. ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാര്‍ഥങ്ങളാണ് ആന്റി ഓക്‌സിഡന്റുകള്‍. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റാണ്. അതു ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകര്‍ക്കുന്നു. കോശങ്ങളെ വിഷമാലിന്യങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.

വിളര്‍ച്ച തടയാന്‍ നെല്ലിക്ക സഹായകം. നെല്ലിക്കയിലെ ഇരുമ്പ് ചുവന്ന രക്താണുക്കളുടെ എണ്ണം കുട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയെന്നത് നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേര്‍ത്തു കഴിച്ചാല്‍ വിശപ്പില്ലാത്തവര്‍ക്കു വിശപ്പുണ്ടാകും. ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയവ മൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നെല്ലിക്ക സഹായകം.

മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും.

കാല്‍സ്യം, ഫോസ്ഫറസ്, കരോട്ടിന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. നെല്ലിക്കയിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തിമിരം തടയുന്നതിനും ഉത്തമം.

പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്‌ട്രോള്‍ അളവ് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും.

ത്രിഫല എന്നാല്‍ കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂര്‍ണം. ദിവസവും രാത്രി ഇതു വെളളത്തില്‍ കലക്കിക്കുടിച്ചാല്‍ മലബന്ധം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം കിട്ടും. ശോധന ഉണ്ടാകാന്‍ സഹായകം. രോഗപ്രതിരോധശക്തി മെച്ചപ്പെടും

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. ശ്വാസകോശം ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത കൂട്ടുന്നു. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.

ഇനി നെല്ലിക്ക ഉപയോഗിച്ചു തയാറാക്കാവുന്ന ഒരു ടോണിക്കിനെക്കുറിച്ച്. നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയില്‍ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേന്‍, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേര്‍ന്ന് നല്ല ലായനി രൂപത്തില്‍ ആയിക്കഴിഞ്ഞിരിക്കും. ഇതു ദിവസവും ഓരോ സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെടും. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേര്‍ന്നാല്‍ പിന്നത്തെ കഥ പറയണോ? രോഗപ്രതിരോധശക്തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.
ടി. ജി. ബൈജുനാഥ്
Rashtradeepika


Dienstag, 19. November 2013

ഡോ. ചാള്‍സ് ലവീഞ്ഞ് -സ്ഥാപകനും മാര്‍ഗദര്‍ശിയും
പ്രഫ. കെ.ടി. സെബാസ്റ്യന്‍

ഫ്രഞ്ച് മിഷനറിയും ഈശോസഭാംഗവുമായിരുന്ന ചാള്‍സ് ലവീഞ്ഞ് പുതുതായി രൂപം കൊടുത്ത കോട്ടയം വികാരിയാത്തിന്റെ - പിന്നീട് ചങ്ങനാശേരി രൂപതയായി രൂപം പ്രാപിച്ച - മേലധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മാര്‍ തോമ്മായുടെ പിന്‍ഗാമി എന്ന നിലയിലായിരുന്നു. 1888 ല്‍ ചങ്ങനാശ്ശേരി പള്ളിയില്‍ അദ്ദേഹം വിളിച്ചുകൂട്ടിയ പ്രദേശിക സൂനഹദോസിന്റെ ആദ്യ തീരുമാനം മാര്‍ തോമാ ശ്ളീഹായുടെ ഓര്‍മ്മത്തിരുനാളായ ദുക്റാന ഒരു കടമുള്ള ദിവസമായി ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു.

അര്‍ത്ഥവത്തായ മറ്റൊരു സംഭവം കൂടി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മലങ്കരയിലെ അദ്ദേഹത്തിന്റെ സേവനം അധികനാള്‍ ഉണ്ടായിരിക്കുകയില്ലെന്നുള്ള ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 1895-കന്നിമാസത്തിലൊരു ദിവസം ചങ്ങനാശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തില്‍ വന്ന് അവിടെ ഉണ്ടായിരുന്ന തോമ്മാ ശ്ളീഹായുടെ പ്രതിമയില്‍ തന്റെ മുടിയും കാപ്പയും ധരിപ്പിക്കുകയും ചെയ്തു. അതൊരു വിടവാങ്ങലായിരിക്കുമെന്ന് അദ്ദേഹത്തിനുപോലും അറിഞ്ഞുകൂടായിരുന്നു. താന്‍ ഏറ്റെടുത്ത മാര്‍ തോമ്മാ പൈതൃകം അദ്ദേഹത്തിന് അത്രമേല്‍ വിലപ്പെട്ടതായിരുന്നു.

ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവന. സഭയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അനുപേക്ഷണീയമാണെന്നുള്ള കാര്യത്തില്‍ അദ്ദേഹം ബോധവാനായിരുന്നു.

വികാരിയത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായി കോട്ടയത്തേക്ക് വരുന്നതിനു മുമ്പ് അദ്ദേഹം തൃശിനാപ്പള്ളി ജെസ്യൂട്ട് കോളജിലെ പ്രഫസറുമായി ബന്ധപ്പെടുകയും പുതിയ വികാരിയാത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഈശോ സഭാ വൈദികരായിരുന്ന കാര്‍ട്ടി, ബട്ട്രാം, ഒണേരെ തുടങ്ങിയവര്‍ ചങ്ങനാശേരി രൂപതയുടെ പ്രത്യേകിച്ചും എസ്.ബി കോളേജിന്റെ സ്ഥാപനത്തിലും പുരോഗതിയിലും ഏറെ തല്പരരായിരുന്നു. ഈ ജെസ്യൂട്ട് ബന്ധം നമ്മുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമായിരുന്നു.

വികാരിയാത്തിന്റെ ഔദ്യോഗികമായ ആസ്ഥാനം കോട്ടയം ആയിരുന്നുവെങ്കിലും ലവീഞ്ഞ് പിതാവിന് അവിടുത്തെ താമസ വും അനുഭവങ്ങളും നീതികരിക്കത്തതായിരുന്നില്ല. കോട്ടയത്ത് അക്കാലത്ത് വളരെ കുറച്ച് കത്തോലിക്കാ കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കത്തീഡ്രലാകാന്‍ യോജിച്ച ഒരു ദേവാലയവും അവിടെയില്ലായിരുന്നു. ഈ അവസരത്തിലാണ് ചങ്ങനാശേരിയിലെ അതിമനോഹരമായ വലിയപള്ളിയിലേക്ക് വികാരിയായിരുന്ന മോണ്‍ സിറിയക്ക് കണ്ടങ്കരി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടു വന്നത്. പള്ളി കണ്ട മാത്രയില്‍ തന്നെ ലവീഞ്ഞ് മെത്രാനില്‍ നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. ഠവശ വെമഹഹ യല ാ്യ ഇമവേലറൃമഹ ചങ്ങനാശേരി ഒരു കത്തോലിക്കാ കേന്ദ്രമാണെന്നുള്ള അറിവും അദ്ദേഹത്തെ ഏറെ സന്തുഷ്ടനാക്കി. കൂടാതെ അരമനപണിയുവാനുള്ള സ്ഥലം വാങ്ങി കൊടുക്കുകയും മനോഹരമായ അരമനയുടെ പണിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തത് മോണ്‍. സിറിയക്ക് കണ്ടങ്കേരിയായിരുന്നു. ഈ നൂതന സാഹചര്യത്തില്‍ ലവീഞ്ഞ് മെത്രാന്‍ തന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേയ്ക്ക് മാറ്റുകയും 1890-ല്‍ മാര്‍പാപ്പയില്‍നിന്നും ഇതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു.

വികാരിയാത്തില്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ദേഹം ഏര്‍പ്പാടാക്കി. ഈക്കാര്യത്തില്‍ ചങ്ങനാശേരിക്കാര്‍ - കത്തോലിക്കാ അകത്തോലിക്കാ വ്യത്യാസം കൂടാതെ - അദ്ദേഹത്തോട് ഏറ്റം അധികം കടപ്പെട്ടിരിക്കുന്നു. സെന്റ് ബെര്‍ക്കുമാന്‍സ് ഹൈസ്കൂളിന്റെ സ്ഥാപനത്തിന്റെ പേരിലാണ് അദ്ദേഹം മുഖ്യമായും അറിയപ്പെടുന്നത്.

1891 സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഹൈസ്കൂളായിരുന്നു. ഈ സ്കൂള്‍ തുടങ്ങുമ്പോള്‍ ലവീഞ്ഞ് പിതാവിന്റെ ഉദ്ദേശം ഈ പേരിലുള്ള ഒരു കോളേജായിരുന്നു. 1895 ല്‍ മറ്റൊരു ഈശോ സഭ വിശുദ്ധന്റെ പേരില്‍ അദ്ദേഹം എടത്വായില്‍ സ്ഥാപിച്ച സെന്റ് അലോഷ്യസ് സ്കൂള്‍ (പിന്നീട് കോളേജ്) കുട്ടനാടന്‍ പ്രദേശക്കാര്‍ക്ക് വലിയ ഒരു അനുഗ്രഹമായി. ലവീഞ്ഞ് പിതാവിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലംകൈയായി പ്രവര്‍ത്തിച്ചത് കത്തീഡ്രല്‍ വികാരിയായിരുന്ന മോണ്‍. സിറിയക്ക് കണ്ടങ്കേരി ആണ്. അദ്ദേഹം മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ് സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഇന്നും പ്രശോഭിക്കുന്ന സെന്റ് ജോസഫ് ഗേള്‍സ് സ്കൂള്‍. വിദ്യാലയ നിര്‍മ്മാണത്തിനും മഠത്തിനും ആവശ്യമായ സ്ഥലവും സൌകര്യങ്ങളും ചെയ്തു കൊടുത്തത് കത്തീഡ്രല്‍ ഇടവകക്കാരാണ്.

ജനങ്ങളുടെ ആദ്ധ്യാത്മികവളര്‍ച്ചയില്‍ സന്യാസിനീ സമൂഹങ്ങള്‍ക്കുള്ള പങ്ക് നന്നായി ബോധ്യപ്പെട്ടിരുന്ന ലവീഞ്ഞ് പിതാവാണ് വികാരിയാത്തിലെ കര്‍മലീത്താ മഠവും വിസിറ്റേഷന്‍ സന്യാസിനീ സമൂഹവും സ്ഥാപിച്ചത്. അദ്ദേഹം സ്ഥാപിച്ച ഫ്രാന്‍സിസ്കന്‍ ക്ളാരസഭയും പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സെന്റ് ജെര്‍മൈന്‍സ് അനാഥാലയവും പ്രത്യേകം സ്മരണീയമാണ്. വി. അല്‍ഫോന്‍സാമ്മയുടെ പഠനകാലം ചെലവഴിച്ചത് ലവീഞ്ഞ് മെത്രാന്‍ പണിയിച്ചുകൊടുത്ത മന്ദിരത്തിലായിരുന്നു.

രൂപതയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ചും സെന്റ് ബെര്‍ക്കുമാന്‍സ് കോളജ് എന്ന തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി സാമ്പത്തിക സഹായം തേടുന്നതിനായി 1895 ല്‍ സെക്രട്ടറി ഫാ. ളൂയിസ് പഴയപറമ്പിലിനൊപ്പം അദ്ദേഹം യൂറോപ്പിലേക്ക് പുറപ്പെട്ടു. റോമില്‍ ചെന്നപ്പോഴാണ് അറിയുന്നത് തനിക്കെതിരേ അവിടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്െടന്ന്. ചങ്ങനാശേരി വികാരിയാത്തിന്റെ ഭരണസാരഥ്യത്തില്‍ നിന്നും അദ്ദേഹത്തെ വിടുതല്‍ ചെയ്തിരിക്കുന്നതായി അറിഞ്ഞ അദ്ദേഹം വ്രണിതഹൃദയനായെങ്കിലും സംയമനം പാലിച്ചു.

അദ്ദേഹത്തെ സിലോണിലെ (ശ്രീലങ്ക) ട്രിങ്കോമാലി രൂപതയിലേക്ക് സ്ഥലം മാറ്റി, പക്ഷേ അധികനാള്‍ കഴിയും മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതുകൊണ്ട് ഫ്രാന്‍സിലുള്ള ജന്മദേശത്തേക്കു മടങ്ങിപ്പോയി.

Samstag, 2. November 2013

ജിമ്മി ജോര്‍ജ്‌ അവാര്‍ഡ്‌ ഗീതു അന്ന ജോസിന്‌

                                                                
 വിവാഹം: കേരളത്തിലെത്താന്‍ ഗീതു അന്ന ജോസിന്റെ ശ്രമം
ചെന്നൈ: ജനുവരി ആദ്യ വാരം വിവാഹിതയാകാന്‍ പോകുന്ന ദേശീയ ബാസ്കറ്റ്‌ബോള്‍ താരം ഗീതു അന്ന ജോസ് കേരളത്തിലേക്കു മാറ്റത്തിനൊരുങ്ങുന്നു. നിലവില്‍ സതേണ്‍ റെയില്‍വേയുടെ ചെന്നൈ യൂണീറ്റിലാണ് ഗീതു ജോലിചെയ്യുന്നത്. തിരുവനന്തപുരത്തേക്ക് മാറ്റംനേടാനുള്ള ഒരുക്കത്തിലാണ് ഗീതു. അങ്ങനെയെങ്കില്‍ ഗീതുവിന്റെ വരവ് കേരളത്തിനും ഗുണം ചെയ്യും. തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചാല്‍ ദേശീയ ഗെയിംസില്‍ കേരളത്തിനായി ഗീതുവിന് കളിക്കാന്‍ സാധിക്കും. ഇതുവരെ തമിഴ്‌നാടിനുവേണ്ടിയാണ് ഗീതു കളത്തിലിറങ്ങിയിരുന്നത്.

                                                                ഗീതു അന്ന ജോസ്‌
 ജിമ്മി ജോര്‍ ജ്‌ അവാര്‍ഡ്‌ ജേതാവ്‌ ബാസ്കറ്റ്ബോള്‍ താരം ഗീതു അന്ന ജോസിന്‌ ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരിയുടെ ആശംസകള്‍!

ജിമ്മി ജോര്‍ജ്‌ അവാര്‍ഡ്‌ ഗീതു അന്ന ജോസിന്‌
കോഴിക്കോട്‌ . കേരളത്തിലെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‍ അവാര്‍ഡിന്‌ (25,000 രൂപ) ബാസ്കറ്റ്‌ ബോള്‍ താരം ഗീതു അന്ന ജോസിനെ തിരഞ്ഞെടുത്തു. ബാസ്കറ്റ്‌ ബോളില്‍ ഗീതുവിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. 30നു കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ അവാര്‍ഡ്‌ സമ്മാനിക്കും.

ഇന്ത്യന്‍ വനിതാ ബാസ്കറ്റ്‌ ബോള്‍ കണ്ട മികച്ച കളിക്കാരിലൊരാളായ റയില്‍വേ താരം ഗീതു ഏഷ്യന്‍ ടോപ്‌ സ്കോററായിരുന്നു. ഓസ്ട്രേലിയന്‍ വനിതാ ബാസ്കറ്റ്‌ ബോള്‍ ലീഗില്‍ കളിച്ചിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ്‌ ബോള്‍ ലീഗായ അമേരിക്കയിലെ വനിതാ നാഷനല്‍ ലീഗില്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു.

ജോസ്‌ ജോര്‍ജ്‌, റോബര്‍ട്ട്‌ ബോബി ജോര്‍ജ്‌, ജോബി ജോസഫ്‌, ടി. ദേവപ്രസാദ്‌, സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവരടങ്ങിയ കമ്മറ്റിയാണ്‌ ഗീതുവിനെ തെരഞ്ഞെടുത്തത്‌. 30ന്‌ പേരാവൂരില്‍വച്ച്‌ അവാര്‍ഡ്‌ നല്‍കും. കമ്മിറ്റി ചെയര്‍മാന്‍ ജോസ്‌ ജോര്‍ജ്‌, മാനേജിംഗ്‌ ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.