Interesting News-കൌതുക വാർത്തകൾ




             ഡിജിറ്റൽ കറൻസിക്കു റിസർവ് ബാങ്ക് നീക്കം



മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ ഡിജിറ്റൽ കറൻസി അവതരിപ്പിക്കും. ലക്ഷ്മി എന്ന പേരിലാകും ഇത് ഇറക്കുക. മറ്റു രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ബിറ്റ്കോയിൻ പോലുള്ള ഗൂഢകറൻസികൾ നിരോധിച്ചത് അതിന്‍റെ തുടക്കമായി പറയപ്പെടുന്നു. ബിറ്റ്കോയിനും മറ്റും പണകൈമാറ്റത്തിനു സഹായിച്ചിരുന്ന ബാങ്കുകൾക്കും പേമെന്‍റ് സംവിധാനങ്ങൾക്കും അതിൽനിന്നു പിന്മാറാൻ മൂന്നു മാസമാണു റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ളത്.

ഡിജിറ്റൽ കറൻസി നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാൻ റിസർവ് ബാങ്ക് ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബാങ്ക് ഓഫ് കാനഡ ഈ വിഷയം വിശദമായി പഠിച്ച് ഒരു റിപ്പോർട്ട് തയാറാക്കിയിരുന്നു. 2016 മുതൽ വിവിധ കേന്ദ്രബാങ്കുകൾ ഇക്കാര്യം പഠിച്ചുവരികയാണ്.

ടെക്നോളജി ഭദ്രം

ബ്ലോക്ക് ചെയിൻ ടെക്നോളജി അഥവാ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) ഉപയോഗിച്ചാണു ബിറ്റ്കോയിനും മറ്റും പ്രവർത്തിക്കുന്നത്. വളരെ വലിയ നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന ഇത് ഓരോ സ്വതന്ത്ര കംപ്യൂട്ടറിലും(നോഡ്)നിന്ന് ഓപ്പറേറ്റ് ചെയ്യാം. പണം, ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങി ആസ്തികളുടെ കണക്ക് ഭദ്രമായി സൂക്ഷിക്കാവുന്ന സംവിധാനമാണിത്. ഓരോ ഇടപാടിനും സാക്ഷികളുണ്ടാകും. അതിനാൽ ചോർത്തൽ സാധ്യതയില്ല. ഒരു കേന്ദ്രസെർവറിൽ അല്ലാതെ ധാരാളം സ്വതന്ത്ര കംപ്യൂട്ടറുകളിൽ വിവരങ്ങൾ ഒരേസമയം സൂക്ഷിക്കുന്നതിനാൽ "ആക്രമണം' വിഫലമാകും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ കറൻസി ഉണ്ടാക്കിയാൽ അതു ഭദ്രമായിരിക്കും എന്നാണു നിഗമനം. ലോകബാങ്ക് ഈ ജനുവരി 23ന് ഈ സാങ്കേതികവിദ്യ ശിപാർശ ചെയ്യുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

കേന്ദ്രബാങ്ക് ഇറക്കിയാൽ

ഇപ്പോൾ സ്വകാര്യ ഗ്രൂപ്പുകൾ ഇറക്കുന്ന ഗൂഢ(ക്രിപ്റ്റോ) കറൻസികൾക്ക് ഭദ്രതയും സുരക്ഷിതത്വവും ഉറപ്പുനല്കുന്ന ഒരു കേന്ദ്ര അധികാരസ്ഥാപനമില്ല. ബിറ്റ്കോയിന്‍റെ പിന്നിൽ ആരാണുള്ളതെന്നുപോലും അറിയില്ല. അതിൽ നിക്ഷേപിക്കുന്ന പണത്തിന്‍റെ ഭദ്രത ഉറപ്പുവരുത്താനും മാർഗമില്ലായിരുന്നു.



കേന്ദ്രബാങ്കുകൾ ഡിജിറ്റൽ കറൻസി ഇറക്കുന്പോൾ ഭദ്രതയും സുരക്ഷിതത്വവും സംബന്ധിച്ച ആശങ്ക ഇല്ലാതാകും.

ബിറ്റ്കോയിൻ പോലെ "ഖനനം ചെയ്തെടുക്കുന്ന' ഒന്നാവില്ല കേന്ദ്രബാങ്കുകളുടെ ഡിജിറ്റൽ കറൻസി. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണകൈമാറ്റത്തിനുള്ള ഒരുപാധിയായിരിക്കും ഇത്. ബിറ്റ്കോയിനും എർതേറിയവും മറ്റും ഊഹക്കച്ചവടക്കാരുടെ നിക്ഷേപ ഇടങ്ങളായിരുന്നു. കേന്ദ്രബാങ്ക് ഇറക്കുന്പോൾ അത് ഊഹക്കച്ചവടത്തിനുള്ളതാവില്ല. ആസ്തി എളുപ്പം കൈകാര്യം ചെയ്യാവുന്ന ഒരു ഇലക്‌ട്രോണിക് ലെഡ്ജർ ആയിരിക്കും. ബാങ്ക് അക്കൗണ്ട് പോലെ പ്രവർത്തിക്കാവുന്ന ഒന്ന്.

കറൻസിക്കു പകരം

ഇതുവഴി കേന്ദ്ര ബാങ്കുകൾക്കു കിട്ടുന്ന നേട്ടം കറൻസി അച്ചടി കുറയ്ക്കാം എന്നതാണ്. ലോഹക്കഷണങ്ങളിൽനിന്നു കടലാസ് കറൻസിയിലേക്കു മാറിയതുപോലെ കടലാസിൽനിന്ന് ഇലക്‌ട്രോണിക് കണക്കുബുക്കിലേക്കു മാറുന്നു. ഓഹരികളുടെ സർട്ടിഫിക്കറ്റുകൾക്കു പകരം ഡീമാറ്റ് (ഇലക്‌ട്രോണിക്) അക്കൗണ്ട് ലഭിച്ചതുപോലൊരു മാറ്റം.

ബാങ്കിംഗിനും മാറ്റം

കറൻസിക്കു പകരം ഇതു വരുന്നതോടെ ബാങ്കിംഗിന്‍റെ രൂപഭാവങ്ങൾ മാറും. കടലാസ് കറൻസി ഉപയോഗം തീരെ കുറവാകും. ബാങ്കുമായി ബന്ധപ്പെടാതെ വ്യക്തികൾക്കു പണകൈമാറ്റം സാധിക്കും. അതേസമയം കള്ളപ്പണം ഉണ്ടാവുകയുമില്ല. ബാങ്കിൽ നിക്ഷേപിക്കുന്നതു പലിശയ്ക്കുവേണ്ടി മാത്രമാകും. പണം സൂക്ഷിക്കാൻ ബാങ്ക് ആവശ്യമില്ലാതാകും. ബാങ്കിലേക്കു നിക്ഷേപം ആകർഷിക്കാൻ ഏറെ പ്രയാസം നേരിടും.




                              ഒരു രൂപയ്ക്ക് 100 വയസ്സ്



ന്യൂജെൻ നോട്ടായ രണ്ടായിരത്തെ നോക്കി ഒരു വയസ്സൻ ചിരിക്കുന്നു, നോട്ടുകളിലെ ഒന്നാമനായ ഒരു രൂപ നൂറാം വയസ്സിലേക്കു കടക്കുന്നു. നവംബർ 30ന് ഒരു രൂപ നോട്ടിന്റെ 100–ാം ജന്മദിനമാണ്. 1917 നവംബർ 30ന് അച്ചടിച്ച ഒരു രൂപ സ്വന്തമാക്കണമെങ്കിൽ കുറഞ്ഞതു 18,000 രൂപ മുടക്കണം. അതേസമയം നവംബർ എട്ട് ഇരുട്ടി വെളുത്തപ്പോൾ ആയിരവും അഞ്ഞൂറും പാപ്പരായി. അപ്പോൾ ആരാ കേമൻ. അന്നത്തെ ഒരു രൂപയുടെ ഇപ്പോഴത്തെ മൂല്യം കേട്ടോളൂ, ഏതാണ്ട് 1050 രൂപ (സ്വർണവിലയിൽ താരതമ്യം ചെയ്യുമ്പോൾ). ഒരു രൂപ എങ്ങനെ ആഹ്ലാദിക്കാതിരിക്കും. ഒരു രൂപ ആരാ മോൻ!

ഒന്നാം ലോകമഹായുദ്ധ കാലത്താണ് ഒരു രൂപ പിറന്നത്. ചെറിയ മൂല്യത്തിലുള്ള നോട്ടുകളുടെ ആവശ്യകത മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ അച്ചടിക്കുകയായിരുന്നു. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പേരിലിറങ്ങിയ നോട്ടിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ അർധകായ ചിത്രമാണ് ഉണ്ടായിരുന്നത്. ഇംഗ്ലിഷ് കൂടാതെ എട്ടു ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരുന്നു.




പിന്നീടു പുതിയ രൂപത്തിൽ ഒരു രൂപ ഇറക്കിയത് 1940ൽ ആണ്. 1935 ഏപ്രിൽ ഒന്നിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന് അഞ്ചുവർഷം കഴിഞ്ഞ്, രണ്ടാം ലോകമഹായുദ്ധ കാലത്താണ് ഇവ അച്ചടിച്ചത്. നോട്ടിലെ തല മാറി ജോർജ് ആറാമൻ രാജാവിന്റേതായി. ധനകാര്യ സെക്രട്ടറി സി.ഇ. ജേൺസ് ഒപ്പിട്ടതായിരുന്നു ഈ നോട്ടുകൾ. അന്നത്തെ ഒരു രൂപ നാണയത്തിന്റെ ചിത്രവും ഈ നോട്ടുകളിൽ ആലേഖനം ചെയ്തിരുന്നു. ഇംഗ്ലിഷിനു പുറമെ ഏഴു ഭാഷകളിൽ ഒരു രൂപ എന്നു രേഖപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ധനകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായി ഒരു രൂപയുടെ അച്ചടിയും വിതരണവും. 1949ൽ ഒരു രൂപ അച്ചടിച്ചു. ധനകാര്യ സെക്രട്ടറി കെ.ആർ.കെ.മേനോൻ ഒപ്പിട്ട നോട്ട്. ജോർജ് ആറാമന്റെ തലയ്ക്കു പകരം അശോകസ്തംഭമായി. 1951ൽ രൂപകൽപനയിൽ വലിയ മാറ്റം വരുത്താതെ അടുത്ത സീരീസ് നോട്ട് ഇറങ്ങി. എന്നാൽ 1951ൽ നിറത്തിലും രൂപകൽപനയിലും മാറ്റം വരുത്തി വീണ്ടും നോട്ട് ഇറക്കി. ഹിന്ദിയിലും രൂപയുടെ മൂല്യം രേഖപ്പെടുത്തി. കെ.ജി.അംബേ ഗോയങ്കർ ഒപ്പുവച്ച നോട്ടാണു രണ്ടുതവണയും ഇറങ്ങിയത്.


ഒരു രൂപ നാണയത്തിന്റെ ഇരുപുറവും ഈ നോട്ടുകളിൽ രേഖപ്പെടുത്തിയിരുന്നു. 1994ൽ ഒരു രൂപ നോട്ടിന്റെ അച്ചടി നിർത്തുന്നതുവരെ ഇതു തുടർന്നു. 1952 മുതൽ 56 വരെയും 58 മുതൽ 62 വരെയും 1982ലും ഒരു രൂപ അച്ചടിച്ചില്ല. ഇതിനിടെ ഗൾഫ് നാടുകളിലെ വിനിമയത്തിനായി ചുവപ്പ് നിറത്തിൽ ഒരു രൂപ അച്ചടിച്ചു.1994ൽ ഒരു രൂപയുടെ അച്ചടി നിലച്ചപ്പോൾ മൊണ്ടേക് സിങ് അലുവാലിയ ഒപ്പിട്ട നോട്ടുകളായിരുന്നു പ്രചാരത്തിൽ. രണ്ടു ദശകത്തിനു ശേഷമാണു 2015ൽ വീണ്ടും ഒരു രൂപ അച്ചടിച്ചത്. ധനസെക്രട്ടറിയായിരുന്ന രാജീവ് മെഹർഷിയുടെ ഒപ്പോടെ. നോട്ടുകൾ ശേഖരിക്കുന്നത് (നോട്ടാഫിലി) വിനോദമാക്കിയവരുടെ ഇഷ്ട നോട്ടാണ് 1917ലെ ഒരു രൂപയെന്നു കൊല്ലം ഏരൂർ സ്വദേശി എ.ജെ.ഭദ്രൻ ചൂണ്ടിക്കാട്ടുന്നു. ഏതാണ്ടു 19 ധനസെക്രട്ടറിമാർ ഇക്കാലയളവിൽ ഒരു രൂപയിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് ഈ നോട്ടുകളെല്ലാം സ്വന്തമാക്കിയിട്ടുള്ള ഭദ്രൻ പറയുന്നു. അതിൽ എട്ടുപേർ റിസർവ് ബാങ്ക് ഗവർണർമാരായിട്ടുണ്ട്. ഇതിൽ മൻമോഹൻസിങ്ങിന്റെ ചരിത്രത്തിന് അൽപം വില കൂടും. അദ്ദേഹം ധനകാര്യമന്ത്രിയും പ്രധാനമന്ത്രിയുമായി. ഗൾഫിൽ ഇറക്കിയ ചുവപ്പ് ഒരു രൂപയും തന്റെ പക്കലുണ്ടെന്നു കായംകുളം സിപിസിആർഐയിൽ നിന്നു വിരമിച്ച് ഇപ്പോൾ ചേപ്പാട് കാർത്തികയിൽ താമസിക്കുന്ന ഭദ്രൻ അഭിമാനത്തോടെ പറയുമ്പോൾ അതിന്റെ വില ഒരു നോട്ടിലും ഒതുങ്ങുന്നില്ല... 
(27-11-2016)



Thursday, May 11, 2017
 Short form

 *1 PAN* -permanant account number
*2. PDF*-portable document format
*3. HDFC -*-housing development finance corporation
*4. SIM -*-Subscriber Identity Module
*5. ATM -* -Automated Teller machine
*6. IFSC -*-Indian Financial System Code
*7. FSSAI(fssai) -*-'फुल सेफ्टी अँड स्टँडर्ड्स अथॉरिटी ऑफ इंडिया'
*8-Wi-Fi-*-wireless fidelity
1.) *GOOGLE* - Global Organization Of Oriented Group Language Of Earth.
2.) *YAHOO* - Yet Another Hierarchical Officious Oracle.
3.) *WINDOW* - Wide Interactive Network Development for Office work Solution.
4.) *COMPUTER* - Common Oriented Machine Particularly United and used under Technical and Educational Research.
5.) *VIRUS* - Vital Information Resources Under Siege.
6.) *UMTS* - Universal Mobile Telecommunicati ons System.
7.) *AMOLED* - Active-matrix organic light-emitting diode.
8.) *OLED* - Organic light-emitting diode.
9.) *IMEI* - International Mobile Equipment Identity.
10.) *ESN* - Electronic Serial Number.
11.) *UPS* - Uninterruptible power supply.
12. *HDMI* - High-Definition Multimedia Interface.
13.) *VPN* - Virtual private network.
14.) *APN* - Access Point Name.
15.) *SIM* - Subscriber Identity Module.
16.) *LED* - Light emitting diode.
17.) *DLNA* - Digital Living Network Alliance.
18.) *RAM* - Random access memory.
19.) *ROM* - Read only memory.
20.) *VGA* - Video Graphics Array.
21.) *QVGA* - Quarter Video Graphics Array.
22.) *WVGA* - Wide video graphics array.
23.) *WXGA* - Widescreen Extended Graphics Array.
24.) *USB* - Universal serial Bus.
25.) *WLAN* - Wireless Local Area Network.
26.) *PPI* - Pixels Per Inch.
27.) *LCD* - Liquid Crystal Display.
28.) *HSDPA* - High speed down-link packet access.
29.) *HSUPA* - High-Speed Uplink Packet Access.
30.) *HSPA* - High Speed Packet Access.
31.) *GPRS* - General Packet Radio Service.
32.) *EDGE* - Enhanced Data Rates for Globa Evolution.
33.) *NFC* - Near field communication.
34.) *OTG* - On-the-go.
35.) *S-LCD* - Super Liquid Crystal Display.
36.) *O.S* - Operating system.
37.) *SNS* - Social network service.
38.) *H.S* - HOTSPOT.
39.) *P.O.I* - Point of interest.
40.) *GPS* - Global Positioning System.
41.) *DVD* - Digital Video Disk.
42.) *DTP* - Desk top publishing.
43.) *DNSE* - Digital natural sound engine.
44.) *OVI* - Ohio Video Intranet.
45.) *CDMA* - Code Division Multiple Access.
46.) *WCDMA* - Wide-band Code Division Multiple Access.
47.) *GSM* - Global System for Mobile Communications.
48.) *WI-FI* - Wireless Fidelity.
49.) *DIVX* - Digital internet video access.
50.) *APK* - Authenticated public key.
51.) *J2ME* - Java 2 micro edition.
52.) *SIS* - Installation source.
53.) *DELL* - Digital electronic link library.
54.) *ACER* - Acquisition Collaboration Experimentation Reflection.
55.) *RSS* - Really simple syndication.
56.) *TFT* - Thin film transistor.
57.) *AMR*- Adaptive Multi-Rate.
58.) *MPEG* - moving pictures experts group.
59.) *IVRS* - Interactive Voice Response System.
60.) *HP* - Hewlett Packard.
*Do we know actual full form of some words???*
*🔗News paper =*
_North East West South past and present events report._
*🔗Chess =*
_Chariot, Horse, Elephant, Soldiers._
*🔗Cold =*
_Chronic Obstructive Lung Disease._
*🔗Joke =*
_Joy of Kids Entertainment._
*🔗Aim =*
_Ambition in Mind._
🔗Date =
_Day and Time Evolution._
*🔗Eat =*
_Energy and Taste._
*🔗Tea =*
_Taste and Energy Admitted._
*🔗Pen =*
_Power Enriched in Nib._
*🔗Smile =*
_Sweet Memories in Lips Expression._
*🔗SIM =*
_Subscriber Identity Module_
*🔗etc. =*
_End of Thinking Capacity_
*🔗OK =*
_Objection Killed_
*🔗Or =*
_Orl Korec (Greek Word)_
*🔗Bye =*♥
_Be with you Everytime._
*share these meanings as majority of us don't know -*

എംഎൽഎമാരുടെ ചിത്രം വരച്ച് റോസ് നിയമസഭയിൽ

തിരുവനന്തപുരം: പതിനാലാം കേരള നിയസഭയിലെ എല്ലാ സാമാജികരുടെയും ജീവൻതുടിക്കുന്ന ചിത്രങ്ങൾ വരച്ച് ആറാം ക്ലാസുകാരി റോസ് മരിയ സെബാസ്റ്റ്യൻ. റോസിന്‍റെ ക്യാൻവാസിൽ ചിരിച്ചുനിൽക്കുന്ന തങ്ങളുടെ ചിത്രം കണ്ട എംഎൽഎമാരായ പ്രതിഭാ ഹരിയും ഐഷ പോറ്റിയും സി.കെ. ആശയും നിറഞ്ഞു ചിരിച്ചു. മുരളി പെരുനെല്ലി ഒപ്പം നിർത്തി ഒരു സെൽഫി കൂടിയെടുത്തതോടെ കൊച്ചു ചിത്രകാരിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി സ്മാരക മെംബേഴ്സ് ലോഞ്ചിലാണ് ഇടുക്കി രാജാക്കാട് സ്വദേശിയായ കൊച്ചു ചിത്രകാരി റോസ് മരിയയുടെ ചിത്രപ്രദർശനം അരങ്ങേറിയത്.

രാജക്കാട് ജിഎസ്എസ് സ്കൂളിൽ പൊതുപരിപാടിക്കെത്തിയ മന്ത്രി എം.എം മണിയുടെ ചിത്രം റോസ് വരച്ചു നൽകി. എല്ലാ എംഎൽഎമാരുടെയും ചിത്രങ്ങൾ വരയ്ക്കാമെങ്കിൽ നിയമസഭയിൽ പ്രദർശിപ്പിക്കാമെന്ന് മന്ത്രി വാഗ്ദാനം നൽകുകയും ചെയ്തു.

വേനലവധി ആരംഭിച്ചതോടെ റോസ് അതിനുള്ള ശ്രമമാരംഭിച്ചു. 140 എംഎൽഎമാരുടെ ചിത്രങ്ങൾ 20 ദിവസം കൊണ്ടാണ് റോസ് വരച്ചു തീർത്തത്. അക്രിലിക് ഫാബ്രിക് പെൻസിൽ ഉപയോഗിച്ചായിരുന്നു വര. ഒരു ദിവസം ഒൻപത് പടം വരെ വരയ്കുമായിരുന്നെന്ന് റോസ് പറയുന്നു.

കൂട്ടത്തിൽ വരയ്ക്കാൻ ഏറ്റവും പാട് മുഖ്യമന്ത്രിയുടെ ചിത്രമായിരുന്നെന്നു റോസ് പറഞ്ഞപ്പോൾ കാണികൾ ചിരിച്ചു. അതു കേട്ടപ്പോൾ റോസിന്‍റെ വിശദീകരണം ഇങ്ങനെ, അല്ല മുഖ്യമന്ത്രിയുടെ ചിത്രമല്ലേ നന്നായി വരയ്ക്കണ്ടേ...അതാ..

ഇന്നലെ രാവിലെയാണ് നിയമസഭയിൽ റോസിന്‍റെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചത്. സാമാജികർക്കൊപ്പം ഗവർണറുടെ ചിത്രവും പ്രദർശനത്തിലുണ്ട്. ഇതുവരെ മൂവായിരത്തിലധികം ചിത്രങ്ങളാണ് ഈ കൊച്ചു ചിത്രകാരി വരച്ചിട്ടുള്ളത്. മൂന്നാം ക്ലാസ് മുതലാണ് റോസ് ചിത്രം വരയ്ക്കാൻ ആരംഭിച്ചത്. ഇപ്പോൾ ഒരു മാസമായി ചിത്രകലയിൽ ശാസ്ത്രീയമായ പരിശീലനവും നടത്തുന്നുണ്ട്.

റോസിന് എല്ലാ പ്രോത്സാഹനവുമായി കർഷകനായ പിതാവ് സെബാസ്റ്റ്യൻ ജോർജും മാതാവ് ഷേർളിയും ഒപ്പമുണ്ട്. പ്ലസ്ടു വിദ്യാർഥിയായ സഹോദരൻ കിരണ്‍ ആണ് തനിക്ക് കൂടുതൽ പ്രചോദനം നൽകുന്നതെന്നു റോസ് പറയുന്നു.
  
 അഴിമതിക്കെതിരെ പൂജ്യത്തിന്റെ നോട്ടുകളുമായി എന്‍ജിഒ
 



ന്യൂഡല്‍ഹി- അഴിമതിക്കെതിരായ നിശബ്ദ വിപ്ലവത്തിന്റെ ഭാഗമായി പൂജ്യത്തിന്റെ കറന്‍സി നോട്ടുകള്‍. അഴിമതിക്കെതിരേ പോരാടുന്ന ഫിഫ്‌ത്‌ പില്ലര്‍ എന്ന എന്‍ജിഒയാണ്‌ നോട്ടുകള്‍ പുറത്തിറക്കിയത്‌. ഈ നോട്ടുകള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വന്നാല്‍ അഴിമതി കുറയ്‌ക്കാനാവുമെന്നു എന്‍ജിഒ സ്ഥാപകന്‍ വിജയ്‌ ആനന്ദ്‌ പറഞ്ഞു.

കൈക്കൂലി ആവശ്യപ്പെടുന്നത്‌ ഇന്ത്യയില്‍ സസ്‌പെന്‍ഷനും ജയില്‍ ശിക്ഷയുമടക്കമുള്ള ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ ജനങ്ങള്‍ തയാറാവുന്നില്ല. കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നേരേ പൂജ്യത്തിന്റെ നോട്ടുകള്‍ വച്ചു നീട്ടിയാല്‍ അത്‌ അവര്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമാകും. തങ്ങളെ പിന്തുണയ്‌ക്കാന്‍ ഒരു സംഘടനയുണെ്‌്‌ടന്ന തോന്നലും ജനങ്ങള്‍ക്കു ധൈര്യം പകരുമെന്ന്‌ ആനന്ദ്‌ പറയുന്നു.





 ശതകോടീശ്വരന്മാരില്‍ ചങ്ങനാശേരി സ്വദേശിയും
 
ചങ്ങനാശേരി: രാജ്യത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ചങ്ങനാശേരി സ്വദേശിയും. ദുബായ്‌ പേള്‍ പ്രസിഡന്റും സിഇഒയുമായ സന്തോഷ്‌ ജോസഫ്‌ കരിമറ്റമാണ്‌ (ചാക്കോച്ചന്‍) ശതകോടീശ്വരന്മാരുടെ പട്ടിക യില്‍ ഇടം നേടിയത്‌. ഹുറൂണ്‍ റിപ്പോര്‍ട്ട്‌ ഇന്ത്യ 2015 ന്റെ പട്ടികയിലാണു 16 മലയാളികള്‍ക്കൊപ്പം സന്തോഷിന്റെയും പേര്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ദുബായിലെ പാം ജുമൈറ ബീച്ചിനു സമീപം നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളും വാണിജ്യകേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും ഫ്‌ളാറ്റുകളും ഉള്‍പ്പെടുന്ന അത്യാധുനിക നഗരമാണു ദുബായ്‌ പേള്‍.

2130 കോടി ഡോളറാണ്‌ ഇ ദ്ദേഹത്തിന്റെ ആസ്‌തി. 2016 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ദുബായ്‌ പേളിന്റെ സിഇഒയും പ്രസിഡന്റുമാണു സന്തോഷ്‌ ജോസഫ്‌. മധ്യപൂര്‍വദേശത്തെ വലിയ സ്വാധീന മുള്ള വ്യവസായികളുടെ പട്ടികയിലും സന്തോഷ്‌ സ്ഥാനം പിടിച്ചിരുന്നു. ഭാര്യ: ജൂലിയന്‍ എറണാകുളം പള്ളന്‍ കുടുംബാംഗം. മക്കള്‍: അന്ന, മനു.


ചക്ക കഴിക്കാം ഇനി 365 ദിവസവും
മുണ്‌ടക്കയം: ഉണക്കി സൂക്ഷിച്ച ചക്കച്ചുള വെറും 10 മിനിറ്റ്‌ വെള്ളത്തിലിട്ടാല്‍ പൂര്‍വസ്ഥിതിയിലാകും. രാസവസ്‌തുക്കളുടെ ചേരുവ ഒട്ടുമില്ല. ഒരു കിലോയ്‌ക്ക്‌ 500 രൂപ. ആവശ്യക്കാര്‍ ഏറെയുണെ്‌ടന്നും സൗത്ത്‌ ഏഷ്യയിലെ ആദ്യസംരംഭമാണ്‌ ഇതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. മുണ്‌ടക്കയത്തിനു സമീപം കോരുത്തോട്‌ പള്ളിപ്പടിയിലെ ഫാര്‍മേഴ്‌സ്‌ ക്ലബിന്റെ ചക്ക സംസ്‌കരണ യൂണിറ്റാണു പുതിയ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്നത്‌.

പത്തനംതിട്ടയിലെ കാര്‍ഷിക വിജ്ഞാനകേന്ദ്രം വികസിപ്പിച്ചെടുത്തതാണു പുത്തന്‍ സങ്കേതികവിദ്യ. ഉണക്കി സൂക്ഷിച്ച ചക്കച്ചുള 10 മിനിറ്റ്‌ വെള്ളത്തിലിട്ടാല്‍ പച്ചച്ചക്കച്ചുളയായി മാറുന്നതാണ്‌ സാങ്കേതികവിദ്യ. വിജ്ഞാന കേന്ദ്രത്തിലെ ആദ്യത്തെ ബാച്ചില്‍ പരിശീലനം കഴിഞ്ഞിറങ്ങിവരാണു ക്ലബ്‌ അംഗങ്ങള്‍. ദിവസേന 10 ചക്കയോളം സംസ്‌കരിക്കുന്ന യൂണിറ്റില്‍ ക്ലബ്‌ അംഗങ്ങളായ 20 പേരാണ്‌ ജോലിക്കാര്‍. കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചക്ക സംസ്‌കരണ യൂണിറ്റ്‌ മേയ്‌ മാസത്തിലാണു പ്രവര്‍ത്തനം തുടങ്ങിയത്‌. 39 പേര്‍ അംഗങ്ങളായുള്ള യൂണിറ്റില്‍ മിക്‌സ്‌ചര്‍, ചിപ്‌സ്‌, ജാം, സിപ്പ്‌അപ്പ്‌, ജെല്ലി, കട്‌ലറ്റ്‌ എന്നിങ്ങനെ ആറ്‌ ഉത്‌പന്നങ്ങളാണ്‌ നിര്‍മിക്കുന്നത്‌. സോളാര്‍ ചൂളയിലൂടെയാണ്‌ ചക്കച്ചുള ഉണക്കിയെടുക്കുന്നത്‌. ``ജഫ്‌കോ`` എന്ന്‌ പേരിട്ടിരിക്കുന്ന ഉത്‌പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കമ്പോളത്തില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണെന്നും ഒന്നര ലക്ഷത്തോളം രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായും ക്ലബ്‌ പ്രസിഡന്റ്‌ സണ്ണി ഏബ്രഹാം വെട്ടുകല്ലേല്‍ പറയുന്നു.

സംസ്‌കരണ കേന്ദ്രത്തിന്റെ പുതിയ യൂണിറ്റ്‌ തിങ്കളാഴ്‌ച മുതല്‍ കോരുത്തോട്‌ ബാങ്ക്‌ പടിയില്‍ പ്രവര്‍ത്തനം തുടങ്ങും. തുടര്‍ന്ന്‌ നടക്കുന്ന സെമിനാറില്‍ ചക്കയുടെ ബ്രാന്‍ഡ്‌ അംബാസഡറായ ശ്രീബദ്രേ ക്ലാസെടുക്കും. ചക്കപ്പഴത്തില്‍ ഏറ്റവും സ്വാദിഷ്‌ടമായ �ചെമ്പരത്തി വരിക്ക�യുടെ തൈകള്‍ ക്ലബ്ബില്‍നിന്നു വിതരണം ചെയ്യുന്നുണ്‌ട്‌. ഫോണ്‍: 9446971208.

ഇന്ത്യന്‍ കറന്‍സി നോട്ട്‌ മൂല്യം ലോക റിക്കോര്‍ഡ്‌ ഭാഷകളില്‍
 




ഫ്രാങ്ക്‌ഫര്‍ട്ട്‌: ലോകരാഷ്‌ട്രങ്ങള്‍ തങ്ങളുടെ കറന്‍സി ഇറക്കുമ്പോള്‍ അതിന്റെ മൂല്യം പല ഭാഷകളിലോ, അവരുടെ സ്വന്തം ഭാഷയിലോ അക്ഷരത്തില്‍ എഴുതിയിരിക്കും. എന്നാല്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ മൂല്യം എഴുതിയിരിക്കുന്ന ഭാഷകളുടെ എണ്ണം ലോക റിക്കോര്‍ഡ്‌ ആണ്‌. ഇന്ത്യന്‍ കറന്‍സി നോട്ടിന്റെ മൂല്യം 17 ഭാഷകളില്‍ അച്ചടിച്ചിട്ടുണ്‌ട്‌. ഹിന്ദിയും ഇംഗ്ലീഷും നോട്ടിന്റെ മുന്‍ഭാഗത്തും മറുവശത്തുമായി അച്ചടിച്ചിട്ടുണ്‌ട്‌. മറ്റു ഭാഷകള്‍ ലാങ്വേജ്‌ പാനല്‍ എന്ന ഭാഗത്താണുള്ളത്‌. ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തില്‍ ഈ ലാങ്വേജ്‌ പാനല്‍ എന്ന ഭാഗത്ത്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഭാഷകള്‍ ആസാമീസ്‌, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്‌മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, തമിഴ്‌, തെലുങ്ക്‌, ഉറുദു എന്നിവയാണ്‌.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ പുറത്തിറക്കിയ ഒരു ന}സ്‌ ബുള്ളറ്റിലാണ്‌ ഇന്ത്യന്‍ കറന്‍സിയെക്കുറിച്ച്‌ അധികമാരും ശ്രദ്ധിക്കാത്ത ലോക റിക്കോര്‍ഡ്‌ ഭാഷകളില്‍ മൂല്യം അച്ചടിച്ചിരിക്കുന്നതിനെ പറ്റി പ്രതിപാദിച്ചിരിക്കുന്നത്‌. നോട്ടുകളുടെ മൂല്യം ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയും, ലോക ഭാഷ
ഇംഗ്ലീഷും മാത്രം അച്ചടിക്കുന്നതിന്‌ പകരം 17 ദേശീയ ഭാഷകളില്‍ അച്ചടിച്ചുട്ടുണ്‌ട്‌. ഇത്‌ ഇന്ത്യന്‍ ദേശീയത ലോകത്തിന്‌ കാട്ടിക്കൊടുക്കുകയാണ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ ഒരു വിശദീകരണവും ന്യൂസ്‌ ബുള്ളറ്റിനില്‍ കൊടുത്തിരിക്കുന്നു.

ഐസ്‌ക്രീം ഇനി പെട്ടെന്ന്‌ അലിഞ്ഞുപോകില്ല

ലണ്‌്‌ടന്‍: ഐസ്‌ക്രീം പെട്ടെന്ന്‌ അലിഞ്ഞുതീരുന്നുവെന്ന പ്രശ്‌നത്തിനു പരിഹാരവുമായി ശാസ്‌ത്രലോകം. ജാപ്പനീസ്‌ വിഭവമായ നാട്ടോയിലുള്ള എന്ന ഒരു പ്രത്യേകതരം പ്രോട്ടീനാണ്‌ ഐസ്‌ക്രീമിനെ സാധാരണ അന്തരീക്ഷത്തിലും അലിഞ്ഞുപോകാതെ സഹായിക്കുന്നത്‌. യുകെയിലെ എഡിന്‍ബര്‍ഗ്‌, ദുന്‍ഡി സര്‍വകലാശാലകളാണ്‌ ഈ കണ്‌്‌ടുപിടുത്തത്തിനു പിന്നില്‍. വായു, വെള്ളം, കൊഴുപ്പ്‌ എന്നിവ കൂട്ടിയോജിപ്പിക്കാന്‍ ഈ പ്രോട്ടീനു കഴിവുണ്‌ട്‌. ഇത്‌ ഐസ്‌ക്രീമില്‍ ചേര്‍ത്താല്‍ ക്രീം പെട്ടെന്ന്‌ അലിഞ്ഞുപോകില്ല. മാത്രമല്ല, തണുപ്പ്‌ കൂടി ക്രീം കട്ടിയാകാതെ സൂക്ഷിക്കുകയും ചെയ്യും. ഈ പ്രോട്ടീന്‍ ഉപയോഗിക്കുന്നതോടെ ഐസ്‌ക്രീം നിര്‍മാതാക്കള്‍ക്കു കൊഴുപ്പ്‌ കുറച്ച്‌ കലോറി കുറഞ്ഞ ഐസ്‌ക്രീം നിര്‍മിക്കാന്‍ കഴിയും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള ഐസ്‌ക്രീമുകള്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.

പുളിപ്പിച്ച സോയാബീന്‍ ഉപയോഗിച്ചു തയാറാക്കുന്ന നാട്ടോ വിഭവം വേവിച്ച അരിക്കൊപ്പമാണു കഴിക്കുന്നത്‌. പ്രോട്ടീനിന്റെ സാന്നിധ്യം മൂലം നാരുകളുടെ രൂപത്തില്‍ പശപ്പുള്ള നാട്ടോയ്‌ക്ക്‌ പാല്‍ക്കട്ടിയുടെ ഗന്ധമാണ്‌. ബയോഫിലിം സര്‍ഫേസ്‌ ലെവല്‍ എ (ബിഎസ്‌എല്‍എ) എന്ന പ്രോട്ടീനാണു സോയാബീനിലുള്ളത്‌. ഈ പ്രോട്ടീന്‍ ചേര്‍ക്കുന്നതോടെ ഐസ്‌ക്രീം കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണു കണക്കാക്കുന്നത്‌. ഐസ്‌ക്രീം ഏറെനേരം അലിയാതെ സൂക്ഷിക്കാമെന്നതിനാല്‍ ഐസ്‌ക്രീം നിര്‍മാതാക്കള്‍ പുതിയ കണ്‌്‌ടുപിടുത്തത്തെ സ്വാഗതം ചെയ്‌തുവെന്നാണ്‌ അറിയുന്നത്‌. ഐസ്‌ക്രീം വിതരണക്കാര്‍ക്കു പ്രയാസമില്ലാതെ ഉത്‌പന്നങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ കഴിയും.

Keine Kommentare:

Kommentar veröffentlichen