Donnerstag, 28. Juni 2012

Preparation:Sauerkraut -pickled sour cabbage

Ingredients:
  • 12.5 Kg cabbage
  • 250 gr. pickling salt, about 3/4 cup
Remove outer  leaves and any undesirable portions from firm, mature, heads of cabbage; wash and drain. Cut into halves or quarters; remove the core. Use a shredder or sharp knife to cut the cabbage into thin shreds about the thickness of a dime.
In a large container, thoroughly mix 2 tablespoons salt with 3 pounds shredded cabbage. Let the salted cabbage stand for several minutes to wilt slightly; this allows packing without excessive breaking or bruising of the shreds.
Pack the salted cabbage firmly and evenly into a large clean crock or jar. Using a wooden spoon or tamper or the hands, press down firmly until the juice comes to the surface. Repeat the shredding, salting, and packing of the cabbage until the crock is filled to within 3 to 4 inches of the top.
Cover the cabbage with a clean, thin, white cloth (such as muslin) and tuck the edges down against the inside of the container. Cover with a plate or round paraffined/waxed board that just fits inside the container so that the cabbage is not exposed to the air. Put a weight on top of the cover so the brine comes to the cover but not over it. A glass jar filled with water makes a good weight.
An alternative method of covering cabbage during fermentation consists of placing a plastic bag filled with water on top of the fermenting cabbage. The water-filled bag seals the surface from exposure to air and prevents the growth of film yeast or moulds. It also serves as a weight. For extra protection the bag with the water in it can be placed inside another plastic bag.
Any bag used should be of heavyweight, watertight plastic and intended for use with foods.
The amount of water in the plastic bag can be adjusted to give just enough pressure to keep the fermenting cabbage covered with brine.
Formation of gas bubbles indicates fermentation is taking place. A room temperature of 68 to 72 degrees is best for fermenting cabbage. Fermentation is usually completed in 5 to 6 weeks.
Fully fermented sauerkraut may be kept tightly covered in the refrigerator for a few months, it can be frozen in sealed freezer bags, or it may be canned as follows: Hot Pack: Bring sauerkraut and liquid slowly to a boil in a large kettle, stirring frequently. Remove from heat and fill jars rather firmly with sauerkraut and juices, leaving 1/2-inch headspace.
Raw Pack: Pack jars with sauerkraut and cover with juices, leaving 1/2-inch headspace. Adjust jar lids and process.

 

 

കുടുംബജീവിത വിശുദ്ധിക്ക് ഉത്തമ മാതൃക

 

 ഫാ. സിബിച്ചന്‍ പുതിയിടം കപ്പൂച്ചിന്‍ (പോസ്റുലേറ്റര്‍)

നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന ഈശോയുടെ വചനം സകല പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനമാണ്‌. ദൈവസ്നേഹത്തിന്റെ ജീവിക്കുന്ന അടയാളങ്ങളാവാന്‍, നന്മചെയ്തു കടന്നുപോകാന്‍ വിളിക്കപ്പെട്ടവരാണു ക്രിസ്തുവിന്റെ പ്രേഷിതര്‍. മാമ്മോദീസയിലൂടെ സഭയിലെ അംഗങ്ങളാകുന്ന എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്ന സാര്‍വത്രിക വിളിയാണത്‌. വൈദികര്‍ക്കും സന്യസ്ഥര്‍ക്കും മാത്രമായി മാറ്റിവയ്ക്കപ്പെട്ട ഒന്നല്ല. ഈ വസ്തുത അതിന്റെ പൂര്‍ണതയില്‍ മനസിലാക്കി കേരളസഭയെ പ്രകാശിപ്പിച്ച ആത്മീയ തേജസായിരുന്നു കേരള അസീസി എന്ന വിശേഷണത്തിനു യോഗ്യത നേടിയ പുണ്യശ്ലോകനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍.
ആത്മീയതയുടെ നിറവും പുണ്യപൂര്‍ണതയും ജീവിതവിശുദ്ധിയും പ്രത്യേക സമര്‍പ്പിത ജീ വിതം നയിക്കുന്നവരുടേതാണെ ന്നും കുടുംബജീവിതക്കാരായ അല്‍മായര്‍ക്ക്‌ അത്‌ അന്യവും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒന്നുമാണെന്ന തെറ്റിദ്ധാരണ തിരുത്തിയ പുണ്യാത്മാവാണ്‌ അദ്ദേഹം. കുടുംബ ജീവിതം നയിക്കുന്ന അല്‍ മായ സഹോദരങ്ങള്‍ക്കും വിശുദ്ധി പ്രാപിക്കാമെന്നതിന്‌ ഏറ്റവും വലിയ തെളിവാണു തൊമ്മച്ചന്‍.

1836 ജൂലൈ എട്ടിന്‌ പുത്തന്‍പറമ്പില്‍ പീലിപ്പോസ്‌-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി തൊമ്മച്ചന്‍ ജനിച്ചു. കുഞ്ഞിനു രണ്ടര വയസുള്ളപ്പോള്‍ പിതാവ്‌ മരിച്ചു. ഏകമകനെ ജീവിതവിശുദ്ധിയിലും വിശ്വാസത്തിലും വളര്‍ത്തി ആത്മീയതയുടെയും പുണ്യജീവിതത്തിന്റെയും വിത്ത്‌ തൊമ്മച്ചന്റെ ഹൃദയത്തില്‍ വിതച്ചത്‌ അമ്മ തന്നെയായിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ തൊമ്മച്ചന്‍ എഴുത്തും വായനയും സ്വായത്തമാക്കി. ആത്മീയതയോട്‌ താത്പര്യം പ്രകടിപ്പിച്ച തൊമ്മച്ചന്‍ ഒരു സന്യാസിയായി പ്രേഷിതപ്രവര്‍ത്തനം നട ത്താന്‍ ആഗ്രഹിച്ചു. വിധവയായ അമ്മ ഒരു ഭക്തയായിരുന്നെങ്കിലും ഏകമകനെ സന്യാസത്തിനു വിടുന്നതില്‍ അവര്‍ക്കു പ്രയാസമുണ്ടായിരുന്നു.

ഏറെ വിചിന്തനത്തിനുശേഷം, അമ്മയ്ക്ക്‌ താങ്ങും തണലുമാകാന്‍ തീരുമാനിച്ച്‌ തൊമ്മച്ചന്‍ വിവാഹജീവിതത്തിനു സമ്മതം മൂളി. ഇരുപതാം വയസിലെ വിവാഹം അക്കാലത്തു വൈകിയുള്ള ഒന്നായിരുന്നു. കുടുംബജീവിതത്തിലേ ക്കു പ്രവേശിച്ചപ്പോഴും ആത്മീയതയില്‍ വളരാനും പുണ്യപൂര്‍ണത പ്രാപിക്കാനും അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തി.

തൊമ്മച്ചന്റെ ജീവിതവിശുദ്ധിക്കു രൂപവും ഭാവവും നല്‍കി പൂര്‍ണതയിലെത്തിച്ചത്‌ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയായിരുന്നു. ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ അഥവാ ഫ്രാന്‍സിസ്കന്‍ അല്‍മായ സഭ റോമന്‍ കത്തോലിക്കാസഭയുമായി ഐക്യത്തിലുള്ള എല്ലാ റീത്തിലും പെട്ടതും, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ടു ക്രിസ്തുവിനെ ഈ ലോകത്തില്‍ അനുഗമിക്കുന്നവരുമായ സ്ത്രീപുരുഷന്മാരുടെ അല്‍മായ സമൂഹമാണ്‌.

വിശുദ്ധ ഫ്രാന്‍സിസിന്റെയും ആദ്യകാല അനുയായികളുടെയും ജീവിതവും പ്രസംഗവും സഭയില്‍ വലിയ ചലനങ്ങളുണ്ടാക്കി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഫ്രാന്‍സിസ്‌ ഒന്നും രണ്ടും സന്യാസസഭകള്‍ സ്ഥാപിച്ചു. ഈ ലോകജീവിതത്തിന്റെ നശ്വരത ബോധ്യപ്പെട്ട പലരും തങ്ങളുടെ ദാമ്പത്യജീവിതം ഉപേക്ഷിച്ച്‌ ഫ്രാന്‍സിസ്‌ സ്ഥാപിച്ച ഒന്നും രണ്ടും സഭകളിലെ അംഗങ്ങളാകാന്‍ ആഗ്രഹിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ അരികിലെത്തി. എന്നാല്‍, കുടുംബം ഉപേക്ഷിച്ചുകൊണ്ടുള്ള മാനസാന്തരവും സുവിശേഷ പ്രഘോഷണവുമല്ല ഫ്രാന്‍സിസ്‌ അവര്‍ക്കു നിര്‍ദേശിച്ചത്‌. തങ്ങളായിരിക്കുന്ന ജീവിതാവസ്ഥയില്‍ ലോകത്തെ പൂര്‍ണമായി ഉപേക്ഷിക്കാതെ കുടുംബത്തിലും ജോലിസ്ഥലത്തും ക്രിസ്തുവിന്റെ സുവിശേഷത്തിനു സാക്ഷികളാകാന്‍ സഹായിക്കുന്നതിന്‌ അവര്‍ക്കുവേണ്ടി മൂന്നാംസഭ സ്ഥാപിച്ചു.

തൊമ്മച്ചന്‍ ചെറുപ്പം മുതല്‍ കാത്തുസൂക്ഷിച്ച ആത്മീയതയും വിശ്വാസതീക്ഷ്ണതയും കൂടുതല്‍ പ്രത്യക്ഷവും വ്യത്യസ്തതയുമുള്ള രൂപം സ്വീകരിച്ചത്‌ അദ്ദേഹ ത്തിന്‌ 28 വയസായപ്പോഴാണ്‌. അതിന്റെ ഫലമായി തന്നോടൊപ്പം ചിന്തിക്കുന്ന സുഹൃത്തുക്കളുമൊത്ത്‌, അരയില്‍ പരിത്യാഗത്തിന്റെ അടയാളമായി കയര്‍ കെട്ടി, ഒരു സം ഘം രൂപീകരിച്ചു. തികച്ചും ആ ത്മീയകാര്യങ്ങളിലൂന്നി അതിനുതകുന്ന വ്യവസ്ഥകളോടെയാണ്‌ ഈ സംഘം പ്രവര്‍ത്തിച്ചത്‌. വിശുദ്ധ ഫ്രാന്‍സിസിന്‌ അദ്ദേഹത്തിന്റെ മാനസാന്തരത്തിന്റെ ആരംഭത്തില്‍ സംഭവിച്ചതുപോലെ, തൊമ്മച്ചന്റെ കയറുകെട്ടിയ സംഘവും പരിഹാസത്തിന്‌ ഇരയായി.

1868 ഡിസംബര്‍ ആറിന്‌ വിശുദ്ധ എസ്താപ്പാനോസിന്റെ തിരുനാള്‍ദിനം കുറുമ്പനാടം പള്ളിയില്‍വച്ച്‌ പാലാക്കുന്നേല്‍ മത്തായി മറിയം അച്ചന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‌ നീണ്ട സഭാവസ്ത്രവും ചരടും നല്‍കി. അങ്ങനെ തൊമ്മച്ചന്‍ ഫ്രാന്‍സിസ്കന്‍ മൂന്നാംസഭയില്‍ അംഗമാവുകയും കേരളത്തില്‍ ഫ്രാന്‍സിസ്കന്‍ മൂന്നാംസഭയ്ക്കു തുടക്കക്കാരനാവുകയും ചെയ്തു. അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ച്‌ മൂന്നാംസഭ പ്രചരിപ്പിക്കുകയും നിരവധി പേരെ മൂന്നാംസഭയില്‍ ചേര്‍ക്കുകയും ചെയ്തു. അസീസിയിലെ ഫ്രാന്‍സിസിന്റെ ചൈതന്യം പൂര്‍ണമായി ഉള്‍ക്കൊണ്ട ഈ കേരള കര്‍ഷകന്‍ കേരള അസീസിയായി ഇന്നറിയപ്പെടുന്നു.

കേരള സഭയിലെ ആദ്യത്തെ കുടുംബ പ്രേഷിതനാണു തൊമ്മച്ചന്‍. സ്വന്തം കുടുംബജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടാണ്‌ അദ്ദേഹം കുടുംബ പ്രേഷിതവേലയില്‍ പങ്കുചേര്‍ന്നത്‌. സ്വന്തം കുടുംബത്തോടുള്ള പ്രാഥമിക ഉത്തരവാദിത്വങ്ങളില്‍ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയില്ല. ദൈവത്തിന്റെ ദാനമായ മക്കള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കി അവരെ അവരുടെ വിളിക്കനുസരിച്ചുള്ള ജീവിതാന്തസിലേക്കു നയിച്ചു. ധനത്തോട്‌ ആസക്തി കാണിക്കാതെ ജീവിതാവശ്യത്തിന്‌ ആവശ്യമായതുമാത്രം ചെലവാക്കി. പ്രായപൂര്‍ത്തിയായ മകനു യഥാകാലം ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്തു. സ്വജീവിതത്തില്‍ കാത്തുസൂക്ഷിച്ച ജീവിതവിശുദ്ധിയും മാതൃകയും, മറ്റു കുടുംബങ്ങളിലെ കലഹങ്ങളും വ്യക്തിവിദ്വേഷങ്ങളും രമ്യതയിലെത്തിക്കുന്നതിന്‌ അദ്ദേഹത്തെ സഹായിച്ചു. സാരോപദേശത്തിലൂടെയും പ്രാര്‍ഥനയിലൂടെയും മദ്യപാനികളെ മാനസാന്തരത്തിലേക്കു നയിച്ചു.

19-ാ‍ം നൂറ്റാണ്ടില്‍, കേരള സമൂഹത്തിലെ ദളിതരായ സഹോദരങ്ങളിലേക്കു രക്ഷയുടെ സുവിശേഷം എത്തിക്കേണ്ടതു തന്റെ കടമയും കര്‍ത്തവ്യവുമാണെന്നു തൊമ്മച്ചന്‍ മനസിലാക്കി. ദളിത്‌ സഹോദരങ്ങളുടെ വീടുകളിലേക്കു കടന്നുചെല്ലാനും അവരോടൊത്തു ഭക്ഷണം കഴിക്കാനും സുവിശേഷം പ്രസംഗിക്കാനും തൊമ്മച്ചനിലെ ദൈവസ്നേഹം അദ്ദേഹത്തെ പ്രാപ്തനാക്കി. അവര്‍ക്കായി വിദ്യാലയം സ്ഥാപിച്ചു. ഇക്കാര്യത്തില്‍ ഏല്‍ക്കേണ്ടിവന്ന എല്ലാ നിന്ദനങ്ങളും പരിഹാസങ്ങളും അദ്ദേഹം ദൈവസ്നേഹത്തെ പ്രതി ക്ഷമയോടെ സഹിച്ചു.

പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ സഭയോടും അധികാരികളോടും വിധേയപ്പെട്ടാണു ജീവിച്ചത്‌. ഒരാളുടെ വിശുദ്ധിയുടെ മാറ്റുരയ്ക്കുന്ന നിമിഷങ്ങളാണ്‌ അകാരണവും നീതിരഹിതവുമായ വിധികള്‍ക്കും ശിക്ഷകള്‍ക്കും വിധേയപ്പെടുന്ന നിമിഷങ്ങള്‍.

ഇത്തരത്തില്‍ തൊമ്മച്ചനും തന്റെ ജീവിതവിശുദ്ധി തെളിയിക്കുന്നതിന്‌ അവസരം ലഭിച്ചു. ചില കള്ളപ്പരാതികളുടെ ഫലമായി 1873ല്‍ ലെണാര്‍ദ്‌ മെത്രാപ്പോലീത്ത തൊമ്മച്ചനു പള്ളിവിലക്ക്‌ കല്‍പ്പിച്ചു പുറത്തു നിര്‍ത്തി. തൊമ്മച്ചന്‍ ഇതിനെതിരേ യാതൊരു പരാതിയും പ്രതിഷേധവും പ്രകടിപ്പിച്ചില്ല. സഭാപിതാവിന്റെ കല്‍പന പൂര്‍ണമായും അനുസരിക്കുകയും സഭയോടു വിധേയപ്പെട്ടു നില്‍ക്കുകയുമാണു ചെയ്തത്‌.

പരിശുദ്ധ ദൈവമാതാവിനോടു വലിയ ഭക്തിയുള്ള ആളായിരുന്നു തൊമ്മച്ചന്‍. ഒരുദിവസംപോലും അദ്ദേഹം കൊന്തനമസ്കാരം മുടക്കിയിരുന്നില്ല. ജീവിതവിശുദ്ധീകരണത്തിനു പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥവും സഹായവും ഏറെ ആവശ്യമാണെന്നു തൊമ്മച്ചന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഭക്ത്യാഭ്യാസങ്ങളില്‍ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. അന്യരുടെ ആവശ്യങ്ങളില്‍ അദ്ദേഹത്തിന്റെ കരം എപ്പോഴും എത്തിയിരുന്നു. കുട്ടനാട്ടില്‍ വസൂരി, കോളറ മുതലായവ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഭയവും മടിയും കൂടാതെ അവരെ സഹായിക്കാന്‍ തൊമ്മച്ചന്‍ തയാറായി. ജീവിതത്തില്‍ എപ്പോഴും ക്രിസ്തീയമായ നീതി പ്രവര്‍ത്തിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.

അല്‍മായരുടെ ദൗത്യത്തെക്കുറിച്ച്‌ താരതമ്യേന ബാലിശമായ ധാരണകള്‍ പുലര്‍ത്തിയിരുന്ന ഒരു സമൂഹത്തില്‍ അസാധാരണമായ ക്രാന്തദര്‍ശിത്വത്തോടും പ്രവാചക സഹജമായ ധീരതയോടും സന്യാസോചിതമായ പരിത്യാഗബുദ്ധിയോടുംകൂടി സഭാത്മക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹിമ തന്റെ യൗവനത്തിലും കുടുംബജീവിതത്തിന്റെ പ്രാരംഭത്തിലും ആരംഭിച്ച ആത്മീയ-അര്‍പ്പിത ജീവിതം മരണംവരെ കര്‍മോജ്വലമായി തുടര്‍ന്നു എന്നുള്ളതാണ്‌. കേരളത്തി ല്‍ താന്‍ ആരംഭിച്ച ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ വിവിധ രൂപതകളിലായി ഏകദേശം 50 ഇടവകകളിലേക്കു വളര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു.

ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെട്ട കുടുംബത്തിന്റെ തലവന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ക്കു പുറമെയാണ്‌ സാഭാത്മകമായ ചുമതലകള്‍ അദ്ദേഹം നിറവേറ്റിയത്‌. അല്‍മായര്‍ക്ക്‌ പ്രേഷിതവേലയിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്‌ സഭയില്‍ത്തന്നെ വളരെക്കുറച്ച്‌ അവബോധം നിലനില്‍ക്കുമ്പോഴായിരുന്നു തൊമ്മച്ചന്‍ ഇത്രയേറെ പ്രവര്‍ത്തിച്ചത്‌.

കേരളത്തിലെ പ്രമുഖ സന്യാസിനി സഭയായ ദിവ്യകാരുണ്യ ആരാധനസഭ ആരംഭിച്ചതു തൊമ്മച്ചന്റെ കാലിത്തൊഴുത്തിലാണ്‌. തൊമ്മച്ചന്റെ ജീവിതചൈതന്യം ഉള്‍ക്കൊണ്ടാണു ഫ്രാന്‍സിസ്കന്‍ ക്ലാരസഭ കേരളത്തില്‍ സ്ഥാപിതമായത്‌.

യാത്രാസൗകര്യം തുലോം കുറവായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍, കാല്‍നടയായും വള്ളത്തിലും സഞ്ചരിച്ച്‌ കേരളത്തിലുടനീളവും തമിഴ്‌നാട്ടിലും ഫ്രാന്‍സിസ്കന്‍ ഭ്രാതൃത്വങ്ങള്‍ രൂപീകരിച്ച തൊമ്മച്ചന്റെ പരിശ്രമഫലമായാണ്‌ ആലപ്പുഴ-പൂന്തോപ്പ്‌, എരുമേലി-പഴയകൊരട്ടി, തമിഴ്‌നാട്‌-മാരായമുറ്റം എന്നീ ഇടവകസമൂഹ ങ്ങള്‍ രൂപപ്പെട്ടത്‌.

കേരളത്തിന്റെ ആധ്യാത്മിക സാമൂഹിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ തൊമ്മച്ചന്‍ 1908 നവംബര്‍ ഒന്നിന്‌ സ്വര്‍ഗപ്രാപ്തനായി. അനേകര്‍ക്ക്‌ ആശ്വാസമായി എടത്വ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയിലെ സെമിത്തേരിയില്‍ തൊമ്മച്ചന്റെ കബറിടം നിലകൊള്ളുന്നു. ഒരു നൂറ്റാണ്ട്‌ മുമ്പു മണ്‍മറഞ്ഞ ഈ പുണ്യപുരുഷന്‍ നമുക്കേവര്‍ക്കും മാതൃകയാവേണ്ടതാണ്‌.

Montag, 25. Juni 2012

കടലാസുമരത്തില്‍നിന്നു വൈദ്യുതി

കോട്ടയം: കടലാസുകൊണ്ട്‌ ഒരു മരം. അതില്‍നിന്നു ദിവസേന 50 വാട്ട്‌ കറന്റ്‌. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ, അത്‌ യാഥാര്‍ഥ്യമാണെന്നു തെളിയിക്കുകയാണ്‌ ഇലക്ട്രോണിക്‌ പ്രിന്റിംഗ്‌ എന്ന പുതുസങ്കേതം.

ജര്‍മനിയിലെ പിഎംടിയുസി കമ്പനി വികസിപ്പിച്ചെടുത്ത ഈ സോളാര്‍ മരത്തിലെ അമ്പതോളം ഇലകളാണ്‌ ഊര്‍ജം ശേഖരിക്കുന്നത്‌. നാനോ വലിപ്പത്തിലുള്ള കണ്ടന്‍സര്‍ മെറ്റീരിയലുകള്‍ പ്രിന്റ്‌ ചെയ്യുന്ന ഇലക്ട്രോണിക്‌ പേപ്പറാണു ഇലകളായി ഉപയോഗിക്കുന്നത്‌. മഷിക്കു പകരം ഇലകളില്‍ പല തട്ടുകളായുള്ള മൈക്രോ സ്ട്രക്ചറിംഗാണു നടത്തുന്നത്‌. പേപ്പര്‍ ഇലകളിലൂടെ സ്വീകരിക്കുന്ന സൗരോര്‍ജം മരത്തിലെ ബാറ്ററികളില്‍ ശേഖരിക്കുന്നു. ഈ കടലാസുമരം മുറിക്കുള്ളില്‍ സ്ഥാപിക്കാനും കഴിയും. സൂര്യരശ്മികള്‍ നേരിട്ടു പതിക്കേണെ്ടന്നതിനാലാണ്‌ ഇതു സാധ്യമാകുന്നത്‌.

പ്രിന്റിംഗ്‌ എക്സലന്‍സ്‌ അവാര്‍ഡ്‌ ജേതാവായിരുന്ന ഡോ. രാജേന്ദ്രകുമാര്‍ അനയത്താണ്‌ ഇലക്ട്രോണിക്‌ പ്രിന്റിംഗിന്റെ ഈ നൂതനാശയം കോട്ടയത്തുകാര്‍ക്കു പരിചയപ്പെടുത്തിയത്‌. കോട്ടയം പ്രിന്റിംഗ്‌ എക്സ്പോയില്‍ ഇലക്ട്രോണിക്‌ പ്രിന്റിംഗ്‌ സാങ്കേതികവിദ്യയെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കു ക്ലാസ്‌ നയിക്കുകയായിരുന്നു ഡോ. രാജേന്ദ്രകുമാര്‍. ഇന്ത്യപോലെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഈ സോളാര്‍ മരത്തിന്‌ അനുയോജ്യമാണ്‌. എന്നാല്‍, ഇലക്ട്രോണിക്‌ പ്രിന്റിംഗിന്റെ ഈ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച്‌ ഇന്ത്യയില്‍ ആര്‍ക്കും അറിവില്ല. അതിനാല്‍ ഇതിനു വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എമര്‍ജിംഗ്‌ കേരളയുടെ സെമിനാറില്‍ ഡോ. രാജേന്ദ്രകുമാര്‍ ഇതു സംബന്ധിച്ച്‌ വിഷയാവതരണം നടത്തിയിരുന്നു. ഇതിന്റെ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിരിക്കുകയാണ്‌.

പ്രിന്റും ഇലക്ട്രോണിക്സും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. സ്മാര്‍ട്‌ സ്കിന്‍, പ്രിന്റഡ്‌ ഓര്‍ഗന്‍സ്‌, പ്രിന്റഡ്‌ ഇംപ്ലാന്റബിള്‍ ഡിവൈസ്‌ തുടങ്ങിയവയും ഇലക്ട്രോണിക്‌ പ്രിന്റിംഗിന്റെ പുതിയ മേഖലകളാണ്‌. പ്രത്യേക ടേപ്പിന്റെ സഹായത്താല്‍ അച്ചടിച്ച പേപ്പറില്‍നിന്നു സംഗീതം കേള്‍ക്കാന്‍ സാധിക്കുമെന്നതും ഇലക്ട്രോണിക്‌ പ്രിന്റിംഗിന്റെ നേട്ടമാണ്‌.

ഇലകള്‍പോലെ കാര്‍ബണ്‍ ഡൈഓക്സൈഡ്‌ സ്വീകരിച്ച്‌ ഓക്സിജന്‍ പുറന്തള്ളുന്ന ഇലക്ട്രോണിക്‌ ഇലകള്‍ പ്രിന്റ്‌ ചെയ്തെടുക്കാന്‍ സാധിക്കുമെന്നതാണു പുതിയ കണ്ടുപിടുത്തം. ജീവവായുവിനായി കെട്ടിടങ്ങള്‍ക്കുള്ളില്‍തന്നെ ഇത്തരം കൃത്രിമ വനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും രാജേന്ദ്രകുമാര്‍ ദീപികയോടു പറഞ്ഞു.

എന്നാല്‍, ഈ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കാന്‍വേണ്ട സൗകര്യങ്ങള്‍ ഇന്ത്യയിലില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ബര്‍ഗ്‌ ലിമിറ്റഡിന്റെ ചെന്നൈയിലുള്ള പ്രിന്റ്‌ മീഡിയ അക്കാദമി തലവനാണു പാലക്കാട്‌ സ്വദേശിയായ രാജേന്ദ്രകുമാര്‍. കോട്ടയം എംജി യൂണിവേഴ്സിറ്റിയില്‍ രണ്ടുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. പ്രിന്റ്‌ ഇന്‍ഡസ്ട്രീസ്‌ ഓഫ്‌ അമേരിക്കയുടെ അവാര്‍ഡ്‌ ലഭിച്ച ആദ്യ വ്യക്തികൂടിയാണ്‌ ഇദ്ദേഹം.

(News source: Deepika.com)
ദേശഗാനം

കിഴക്കേ മാമല നെറുകയില്‍
നിറദീപം കൊളുത്തി
പ്രഭാതമാകവേ കുളിച്ചീറനായ്‌
നിറച്ചാര്‍ത്തണിഞ്ഞും
കുങ്കുമക്കുറി ചാര്‍ത്തിയും
കേരളത്തറവാട്ടിലെ
തിരുമുറ്റത്തെത്തിയ തമ്പുരാട്ടി,
ചങ്ങനാശേരി നിനക്കഭിവാദനം!

കുട്ടനാടിന്റെ തങ്കപ്പതക്കമായ്‌
മാമലനാടിന്നരുമയായ മമദേശമേ
ചങ്ങനാശ്ശേരി നിനക്കഭിവാദനം!

അഞ്ചുവിളക്കിന്റെ തിരിവെട്ടത്തില്‍
പെരുമയാര്‍ന്ന നിന്‍ പ്രതാപകാലത്തെ
തുടികൊട്ടി പാടിയുണര്‍ത്തുന്നു ഞങ്ങള്‍

വിദ്യാക്ഷേത്രങ്ങളില്‍ കൊളുത്തുന്ന
ജ്ഞാനദീപങ്ങള്‍ ലോകമെങ്ങും
പരത്തുന്നു നിന്നപദാനങ്ങള്‍!

കളഭം നിറച്ച കുംഭമായ നിന്നെ
ശലഭച്ചിറകു പോലെ വെണ്‍ചാമരം വീശി
ചിറപ്പുത്സവത്തിമര്‍പ്പോടെ
എതിരേറ്റിടുന്നിതാ ഞങ്ങള്‍!

പ്രൗഡ പള്ളിമണി നാദവും ശങ്കുവിളിയും
കുഴല്‍നാദവും തുടികൊട്ടുമുയരുന്ന
വേളയില്‍ ദേവാലയത്രയങ്ങളില്‍
കീര്‍ത്തനാലാപമുയരുന്നു
നിന്നൈശ്വര്യ പ്രതാപത്തിനായ്‌!

ദേശത്തിന്നഭിമാന ഭാജനമായ്‌
തിളങ്ങുന്ന നിനക്കേകുന്നഭിവാദനങ്ങള്‍!

(ജോബ്‌ കൊല്ലമന)

Freitag, 22. Juni 2012


101 ഒറ്റമൂലികള്‍
ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.
കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക്‌ ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച്‌ അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. അല്‍പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന്‌ തുറന്ന്‌ തൊടിയിലേക്കു നോക്കിയാല്‍ എണ്ണമറ്റ ഔഷധ സസ്യങ്ങളെ കണെ്ടത്താം.
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്‌. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ്‌ ഈ കുറിപ്പുകള്‍.
അസുഖങ്ങള്‍ ശമിക്കാന്‍
ചുമ

*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക്‌ ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ്‌ ചെറുതേനില്‍ ഉരച്ച്‌ ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന്‌ കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.


പനി
*തുളസി പിഴിഞ്ഞെടുത്ത നീര്‌ തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക്‌ പെട്ടെന്ന്‌ കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത്‌ കഴിച്ചാലും പനിക്ക്‌ ശമനമുണ്ടാകും.
ജലദോഷം
.*തുളസിനീര്‌ അര ഔണ്‍സ്‌ വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച്‌ തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന്‌ കുറവുണ്ടാകും.

രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച്‌ ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യോൂസ്‌ ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന്‌ വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന്‌ കുറവുണ്ടാകും.

ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച്‌ ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*തുളസിയില പിഴിഞ്ഞ നീര്‌ ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട്‌ തൊലികളഞ്ഞ്‌ കഴിക്കുക.
*തേന്‍, തുളസിനീര്‌, ഇഞ്ചിനീര്‌, ഉള്ളിനീര്‌ എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന്‌ വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന്‌ കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട്‌ പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക്‌ ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത്‌ (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച്‌ കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്‌
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ്‌ ചതച്ച്‌ ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട്‌ കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്‌.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത്‌ അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്‌)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത്‌ വെളുത്തുള്ളി ചതച്ചിട്ട്‌ പാല്‍ കുടിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്‍പം കായമെടുത്ത്‌ ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട്‌ കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട്‌ തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്‌
*ഒരു ചെറുകഷ്ണം ഇഞ്ചി, രണേ്ടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത്‌ ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട്‌ തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച്‌ നെല്ലിക്കയോളം വലുപ്പത്തിലെടുത്ത്‌ കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ്‌ പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
വേദനയ്ക്ക്‌ വിട
പല്ലുവേദന
*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.
*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
*പേരയുടെ ഇലയിട്ട്‌ തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
തലവേദന
*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.
*ചന്ദനം പനിനീരില്‍ കുഴച്ച്‌ നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.
തൊണ്ടവേദന
*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.
*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച്‌ ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.
വയറുവേദന
* ഒരൗണ്‍സ്‌ ഇഞ്ചിനീരില്‍ അര ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്തു കഴിക്കുക.
*രണ്ടു സ്പൂണ്‍ ഇഞ്ചിനീരില്‍ അല്‍പം പഞ്ചസാര ചേര്‍ത്തു സേവിക്കുക.
തിളങ്ങും സൗന്ദര്യത്തിന്‌
കണ്ണിനുതാഴെയുള്ള കറുത്തപാടുകള്‍
*കണ്ണിനു ചുവടേ തേന്‍ പുരട്ടി ഒരു മണിബ;ൂ‍റിനുശേഷം കഴുകിക്കളയുക.
*പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കണ്ണിനു താഴെ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയണം.
*ചെറുനാരങ്ങാനീരും തക്കാളിനീരും സമംചേര്‍ത്ത്‌ കണ്‍തടങ്ങളില്‍ പുരട്ടി പതിനഞ്ചുമിനിറ്റിനുശേഷം കഴുകിക്കളയുക.
മുഖക്കുരു
*തുളസിയില തിരുമ്മി നീരെടുത്ത്‌ മുഖത്തു പുരട്ടിയാല്‍ മുഖക്കുരുവിന്‌ കുറവുണ്ടാകും.
*ചെറുനാരങ്ങാനീര്‌ ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിക്കുക.
*വേപ്പിലയും മഞ്ഞളും കൂടി അരച്ച്‌ മുഖത്തു പുരട്ടുക.
*തേങ്ങാവെള്ളം കൊണ്ട്‌ മുഖം കഴുകുക.
മുഖത്തെ രോമവളര്‍ച്ച
*പച്ചമഞ്ഞള്‍ അരച്ച്‌ മുഖത്തുപുരട്ടി ഒന്നോ രണേ്ടാ മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളഞ്ഞാല്‍ മുഖത്തെ രോമവളര്‍ച്ച തടയാന്‍ സാധിക്കും.
*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച്‌ ഒപ്പം ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ പുരട്ടുക.
*രക്തചന്ദനം അരച്ച്‌ വെള്ളരിക്കാനീരില്‍ പതിവായി പുരട്ടിയാല്‍ മുഖത്തെ രോമവളര്‍ച്ച തടയാം.
മുഖത്തെപാടുകള്‍
*പശുവിന്‍പാല്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി, ഒരുനുള്ള്‌ ഉപ്പ്‌ എന്നിവ യോജിപ്പിച്ച്‌ പതിവായി മുഖത്തുപുരട്ടുക. കടലമാവും ചൂടുവെള്ളവും ഉപയോഗിച്ച്‌ കഴുകിക്കളയുക. രണ്ടാഴ്ചയോളം ഇങ്ങനെ ചെയ്താല്‍ മുഖത്തെ പാടുകള്‍ മാഞ്ഞ്‌ മുഖം സുന്ദരമാകും.
*പച്ചമോര്‌ മുഖത്തു പുരട്ടി ഉണങ്ങിയതിനുശേഷം പച്ചവെള്ളത്തില്‍ കഴുകിക്കളയുക.
താരന്‍
*തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്‌ ചേര്‍ത്തു തലയില്‍ പുരട്ടുക.
*ആഴ്ചയില്‍ ഒരിക്കല്‍ കടുക്‌ അരച്ച്‌ തലയില്‍ പുരട്ടി അഞ്ചുമിനിറ്റിനുശേഷം നന്നായി കഴുകിക്കളയുക.
*തുളസിയില, വെറ്റില, ചെത്തിപ്പൂവ്‌ എന്നിവ ചതച്ചിട്ട വെളിച്ചെണ്ണ കാച്ചി പുരട്ടുക.
*ഒലിവെണ്ണ ചൂടാക്കി ചെറുചൂടോടെ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച്‌ കുളിക്കുക.
അകാലനര
*മെയിലാഞ്ചി അരച്ച്‌ തണലില്‍ ഉണക്കിയെടുത്തശേഷം വെളിച്ചെണ്ണയില്‍ ചാലിച്ച്‌ പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം.
*ചെറുപയറുപൊടി പതിവായി തലയില്‍ തേച്ചു കുളിക്കുക.
*കറിവേപ്പില ധാരാളം ചേര്‍ത്ത്‌ വെളിച്ചെണ്ണ കാച്ചി തേച്ച്‌ കുളിക്കുന്നത്‌ അകാല നരയ്ക്ക്‌ ഉത്തമ പരിഹാരമാണ്‌.
മുടിക്കു നിറം ലഭിക്കാന്‍
*മെയിലാഞ്ചിയില അരച്ച്‌ വെളിച്ചെണ്ണ ചേര്‍ത്തു കാച്ചി അരിച്ചെടുത്ത്‌ പതിവായി തലയില്‍ പുരട്ടിയാല്‍ മുടിക്ക്‌ നല്ല കറുപ്പുനിറം ലഭിക്കും.
* നെല്ലിക്ക ചതച്ച്‌ തൈരില്‍ കലക്കി തലമുടിയില്‍ തേച്ചുപിടിപ്പിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞ്‌ കുളിക്കുക. ഒരുമാസം തുടര്‍ച്ചയായി ചെയ്താല്‍ തലമുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായിത്തീരും.
മുടികൊഴിച്ചില്‍ അകറ്റാന്‍
*മെയിലാഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കും.
*പച്ചക്കര്‍പ്പൂരം പൊടിച്ച്‌, വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുക.
*ചെമ്പരത്തി വെളിച്ചെണ്ണയിലിട്ട്‌ കാച്ചി നിത്യവും പുരട്ടുക.
ത്വക്‌രോഗങ്ങള്‍
അടിവയറിലെ പാടുകള്‍
*അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരഭാഗങ്ങളില്‍ പുരട്ടിയശേഷം കുളിക്കുക.
*ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരത്തില്‍ ഒലിവെണ്ണ തേച്ചു കുളിക്കുക.
ആണിരോഗം
*ആണിയുള്ള ഭാഗങ്ങളില്‍ എരിക്കിന്‍പാല്‍ ഇറ്റിക്കുന്നത്‌ വളരെ ഫലപ്രദമാണ്‌.
*ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത്‌ ആണിയുള്ള ഭാഗത്തു പുരട്ടുക.
ചുണങ്ങ്‌
*ചെറുനാരങ്ങാനീരില്‍ ഉപ്പിട്ട്‌ ചുണങ്ങില്‍ പുരട്ടുക.
*വെറ്റിലനീരില്‍ വെളുത്തുള്ളി അരച്ച്‌ ചുണങ്ങുള്ള ഭാഗത്തു പുരട്ടുക.
*കടുക്‌ അരച്ച്‌ തുടര്‍ച്ചയായി ചുണങ്ങുള്ള ഭാഗത്ത്‌ പുരട്ടുക.
അരിമ്പാറ
*ഒരല്ലി വെളുത്തുള്ളി കനലില്‍ ചുട്ട്‌ അരിമ്പാറയ്ക്കുമേല്‍ വെയ്ക്കുക.
*ചുണ്ണാമ്പും കാരവും സമംചേര്‍ത്ത്‌ കുഴച്ച്‌ അരിമ്പാറയ്ക്കുമുകളിലായി മാത്രം പുരട്ടുക.
* ചുവന്നുള്ളി വട്ടം മുറിച്ച്‌ അരിമ്പാറയില്‍ ഉരസുക.
കുഴിനഖം
*മെയിലാഞ്ചിയും പച്ചമഞ്ഞളും അരച്ച്‌ കുഴിനഖത്തിന്‌ ചുറ്റും വെച്ചുകെട്ടുക.
*ചുണ്ണാമ്പും ശര്‍ക്കരയും കുഴച്ചു പുരട്ടുക.
*ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ കടത്തി വെയ്ക്കു
വിഷബാധയേറ്റാല്‍
*ചെവിയില്‍ ചെറുകീടങ്ങള്‍ പോയാല്‍ ഉപ്പിട്ട്‌ തിളപ്പിച്ചാറിയ വെള്ളം ചെവിയില്‍ ഒഴിക്കുക.
*എട്ടുകാലിവിഷം ഏറ്റാല്‍ മഞ്ഞളും തുളസിയിലയും അരച്ചു കടിയേറ്റഭാഗത്തുപുരട്ടുകയും ഇവ പാലില്‍ അരച്ചുകലക്കി കുടിക്കുകയും ചെയ്യുക.
*പച്ചമഞ്ഞള്‍ ഇടിച്ചുപിഴിഞ്ഞ നീരില്‍ കായം ചാലിച്ചുപുരട്ടിയാല്‍ പഴുതാര വിഷത്തിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാകും.
*ഭക്ഷ്യവിഷബാധയേറ്റാല്‍ കഞ്ഞിവെള്ളത്തില്‍ ഇഞ്ചിയും കുരമുളകും ചതച്ചിട്ട്‌ തുടരെ കുടിക്കുക. വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച്‌ ഉരുളയാക്കി വിഴുങ്ങുന്നതും ഭക്ഷ്യവിഷബാധകൊണ്ടുള്ള അസ്വസ്ഥതകള്‍ക്ക്‌ പരിഹാരമാണ്‌.
സ്ത്രീകള്‍ക്കു വേണ്ടി മാത്രം
ആര്‍ത്തവപ്രശ്നങ്ങള്‍
*ഉലുവ വറുത്തിട്ട്‌ വെള്ളം തിളപ്പിച്ച്‌ കുടിച്ചാല്‍ ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക്‌ കുറവുണ്ടാകും.
*മാങ്ങായണ്ടി ഉണക്കിപ്പൊടിച്ച്‌, അല്‍പം തേനില്‍ ചാലിച്ച്‌ കഴിക്കുന്നത്‌ ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്‌.
വെള്ളപോക്ക്‌
*ഒരു ഗ്ലാസ്‌ കാരറ്റ്നീരില്‍ തേന്‍ ചേര്‍ത്ത്‌ രാവിലെയും വൈകുന്നേരവും 15 ദിവസം തുടര്‍ച്ചയായി കഴിക്കുക.
*നെല്ലിക്കാനീര്‌, തേന്‍, പഞ്ചസാര ഇവചേര്‍ത്തു കദളിപ്പഴം കഴിക്കുക.
മുലപ്പാല്‍ വര്‍ധിക്കാന്‍
*അര ഔണ്‍സ്‌ തേന്‍ ദിവസവും കഴിക്കുക.
*പഴുത്ത പപ്പായ ഭക്ഷണത്തിനുശേഷം കഴിക്കുക.
*തവിടും ശര്‍ക്കരയും ചേര്‍ത്തു കുറുക്കി പതിവായി കഴിക്കുകക.
*തേങ്ങ നല്ലവണ്ണം ചേര്‍ത്ത്‌ മുരിങ്ങയിലത്തോരന്‍ ഉണ്ടാക്കി കഴിക്കുക.
*ഉഴുന്ന്‌ വേവിച്ച്‌ മൂന്നു നേരം കഴിക്കുക.

 വീണ്ടുഠ 101 ഒറ്റമൂലികള്‍*
*ഉളുക്കിന്*- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
*പുഴുക്കടിക്ക്*- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
*തലമുടി സമൃദ്ധമായി വളരുന്നതിന്*- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
*ചെവി വേദനയ്ക്ക്*- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
*കണ്ണ് വേദനയ്ക്ക്*- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
*മൂത്രതടസ്സത്തിന്*- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
*വിരശല്യത്തിന്*- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
*ദഹനക്കേടിന്* - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
*കഫക്കെട്ടിന്* - ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
*ചൂട്കുരുവിന്* - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
*ഉറക്കക്കുറവിന്*-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
*വളം കടിക്ക്*- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
*ചുണങ്ങിന്*- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
*അരുചിക്ക്*- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
*പല്ലുവേദനയ്ക്ക്*-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
*തലവേദനയ്ക്ക്*- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
*വായ്നാറ്റം മാറ്റുവാന്‍*- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
*തുമ്മലിന്*- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
*ജലദോഷത്തിന്*- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
*ടോണ്‍സി ലെറ്റിസിന്*- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
*തീ പൊള്ളലിന്*- ചെറുതേന്‍ പുരട്ടുക
*തലനീരിന്*- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
*ശരീര കാന്തിക്ക്*- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
*കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ* ‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
*പുളിച്ച് തികട്ടലിന്*- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
*പേന്‍പോകാന്‍*- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
*പുഴുപ്പല്ല് മറുന്നതിന്*- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
*വിയര്‍പ്പു നാറ്റം മാറുവാന്‍*- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
*ശരീരത്തിന് നിറം കിട്ടാന്‍*- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
*ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്*- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
*മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്*- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
*ഉഷ്ണത്തിലെ അസുഖത്തിന്*- പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
*ചുമയ്ക്ക്*-പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
*കരിവംഗലം മാററുന്നതിന്*- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
*മുഖസൌന്ദര്യത്തിന്*- തുളസിയുടെ നീര് നിത്യവും തേയ്ക്കുക
*വായുകോപത്തിന്*- ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
*അമിതവണ്ണം കുറയ്ക്കാന്‍*-ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
*ഒച്ചയടപ്പിന്*- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
*വളംകടിക്ക്*- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
*സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍*- പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
*താരന്‍ മാറാന്‍*- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
*മുഖത്തെ എണ്ണമയം മാറന്‍*- തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
*മെലിഞ്ഞവര്‍ തടിക്കുന്നതിന്*- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
*കടന്തല്‍ വിഷത്തിന്*- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
*ഓര്‍മ്മ കുറവിന്*- നിത്യവും ഈന്തപ്പഴം കഴിക്കുക
*മോണപഴുപ്പിന്*- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
*പഴുതാര കുത്തിയാല്‍*- ചുള്ളമ്പ് പുരട്ടുക
*ക്ഷീണം മാറുന്നതിന്*- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
*പ്രഷറിന്*-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
*ചെങ്കണ്ണിന്*- ചെറുതേന്‍ കണ്ണിലെഴുതുക
*കാല്‍ വിള്ളുന്നതിന്*- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
*ദുര്‍മേദസ്സിന്*-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
*കൃമിശല്യത്തിന്*- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
*സാധാരണ നീരിന്*- തോട്ടാവാടി അരച്ച് പുരട്ടുക
*ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്*- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
*കരപ്പന്*- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
*ശ്വാസംമുട്ടലിന്* അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
*ജലദോഷത്തിന്* - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
*ചുമയ്ക്ക്*- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
*ചെവി വേദനയ്ക്ക്*- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
*പുകച്ചിലിന്*- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
*ചര്‍ദ്ദിക്ക്*-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
*അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്*- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
*മൂത്രചൂടിന്* -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
*ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്*- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
*മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്*- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
*അള്‍സറിന്*- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
*മലശോദനയ്ക്ക്*- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
*പരുവിന്*- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
*മുടിയിലെ കായ് മാറുന്നതിന്*- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
*ദീര്‍ഘകാല യൌവനത്തിന്*- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
*വൃണങ്ങള്‍ക്ക്*- വേപ്പില അരച്ച് പുരട്ടുക
*പാലുണ്ണിക്ക്*- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
*ആസ്മയ്ക്ക്*- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
*പനിക്ക്*- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
*പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍*- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
*കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍*- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
*മന്തിന്*- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
*ദഹനക്കേടിന്*- ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
*മഞ്ഞപ്പിത്തതിന്*-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
*പ്രമേഹത്തിന്*- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
*കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍*-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
*വാതത്തിന്*- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
*വയറുകടിക്ക്*-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
*ചോറിക്ക്*-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
*രക്തകുറവിന്*- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
*കൊടിഞ്ഞിക്ക്*- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
*ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്*- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
*ഉദരരോഗത്തിന്*- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
*ചെന്നിക്കുത്തിന്*- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
*തൊണ്ടവേദനയ്ക്ക്*-അല്പംവെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
*കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്*- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
*വേനല്‍ കുരുവിന്*- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
*മുട്ടുവീക്കത്തിന്*-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
*ശരീര ശക്തിക്ക്*- ഓഡ്സ് നീര് കഴിക്കുക
*ആമ വാതത്തിന്*- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
*നരവരാതിരിക്കാന്‍*- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
*തലമുടിയുടെ അറ്റം പിളരുന്നതിന്*- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
*കുട്ടികളുടെ വയറുവേദനയ്ക്ക്*- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
*കാഴ്ച കുറവിന്*- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
*കണ്ണിലെ മുറിവിന്*- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

രോഗം വരുത്തുന്ന ഒറ്റമൂലി

ഡോ.സി.കെ രാമചന്ദ്രന്‍
പ്രഫസര്‍ എമറിറ്റസ്‌, കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌

ഇലുമ്പന്‍പുളിയും കാന്താരിമുളകും കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമെന്നുള്ള പ്രചാരണം വ്യാപകമാണ്‌. എന്നാല്‍ സര്‍വരോഗ സംഹാരിയായ ഒറ്റമൂലിയില്ല. മാത്രവുമല്ല, തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഒറ്റമൂലികള്‍ക്ക്‌ പാര്‍ശ്വഫലങ്ങളുമുണ്ട്‌.

എന്തിനും ഏതിനും മരുന്നിനെ ആശ്രയി ക്കുന്ന ജനതയാണു നമ്മുടേത്‌. ചെറിയൊരു ജലദോഷം കണ്ടാല്‍, ശരീരവേദനയുണ്ടായാല്‍ ഉടന്‍തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി കഴിച്ചില്ലെങ്കില്‍ മനസമാധാനമില്ലാത്ത നിരവധി പേര്‍ നമുക്കിടയിലുണ്ട്‌. ഇംഗ്ലീഷ്‌ മരുന്നു കഴിക്കുന്ന അതേ ആവേശം ഇപ്പോള്‍ ഒറ്റമൂലികള്‍ കഴിക്കുന്ന കാര്യത്തിലും ഉണ്ടാവുന്നു.

തലമുറകളായി നമുക്കു കൈമാറി കിട്ടിയ ഒന്നാണ്‌ ഒറ്റമൂലി. പനിയോ ജലദോഷമോ കണ്ടാല്‍ നമ്മുടെ മുത്തശ്ശിമാര്‍ തൊടിയില്‍ നിന്നു തന്നെ ഫലപ്രദമായ മരുന്നു കണെ്ടത്തിയിരുന്നത്‌ ഒരു പഴയകാല ചിത്രം മാത്രം.

ഗൃഹവൈദ്യത്തിലുപയോഗിക്കുന്ന മരുന്നുകളെല്ലാം പ്രകൃതിയില്‍ കാണുന്ന നിരുപദ്രവകരങ്ങളായ സസ്യങ്ങള്‍ മാത്രമാണ്‌. നാം നിത്യേന കറികള്‍ക്കായി ഉപയോഗിക്കാറുള്ള കറിവേപ്പില മുതല്‍ തുടങ്ങുന്നു വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങളുടെ നിര.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സര്‍വരോഗസംഹാരി എന്ന നിലയിലാണ്‌ ഇപ്പോള്‍ പല ഒറ്റമൂലികളും രംഗത്തുവരുന്നത്‌. അതാണ്‌ അപകടവും.

ഇലുമ്പന്‍പുളി കഴിച്ചാല്‍ കൊളസ്ട്രോള്‍ (വൃക്ക)പോകുമോ?

ഇലുമ്പന്‍പുളിയും കാന്താരിമുളകും കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമെന്നുള്ള പ്രചാരണം വ്യാപകമാണ്‌. തൊടിയില്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്ന ഇലുമ്പന്‍പുളിക്ക്‌ അതോടെ വന്‍ മാര്‍ക്കറ്റായി. കാന്താരിമുളകിന്‌ എറണാകുളം നഗരത്തില്‍ കിലോഗ്രാമിനു 400 രൂപയാണ്‌ ഇപ്പോള്‍ വില. ഇവയൊക്കെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പര്യാപ്തമാണോ എന്നുള്ള ഗവേഷണങ്ങളും ഇതുവരെയും നടത്തിയിട്ടില്ല. ആധികാരികമായി തെളിയിക്കപ്പെടാത്ത അറിവുകളെ ശാസ്ത്രീയമെന്നു പറയാനുമാവില്ല.

ഇലുമ്പന്‍പുളി ധാരാളമായി കഴിച്ചവരില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ധാരാളം ആളുകള്‍ക്കു വൃക്കസംബന്ധമായ തകരാറുകള്‍ കണെ്ടത്തിയിരുന്നു. ഇലുമ്പന്‍പുളി ശരീരത്തിലെ നീരുവര്‍ധിപ്പിക്കുമെന്ന്‌ ആയുര്‍വേദവും പറയുന്നു. കാന്താരിമുളകിനു താരപരിവേഷം വര്‍ധിപ്പിക്കുന്നതും കൊളസ്ട്രോള്‍ എരിച്ചുകളയും എന്ന വാദമാണ്‌. ഇതും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
പ്രമേഹത്തെ ഓടിക്കുന്ന ഇന്‍സുലിന്‍ ചെടി

അല്‍പകാലം മുമ്പു കേരളത്തില്‍ വ്യാപകമായിട്ടുണ്ടായ ഒരു പ്രചാരണമാണ്‌ ഇന്‍സുലിന്‍ ചെടിയുടെ ഇല കഴിച്ചാല്‍ പ്രമേഹശമനം ഉണ്ടാകുമെന്ന്‌. ഇന്‍സുലിന്‍ ചെടി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാല്‍ പിന്നീട്‌ ഇതില്‍ വാസ്തവമില്ലെന്നു തെളിയിക്കപ്പെട്ടു. മാത്രമല്ല ഇന്‍സുലിന്‍ ചെടിയുടെ ഇല കഴിച്ചവരില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്തു.

മുടികൊഴിച്ചില്‍ തടയാന്‍, അമിതവണ്ണം കുറയ്ക്കാന്‍, കാന്‍സറില്‍ നിന്നു രക്ഷപ്പെടാന്‍ -എല്ലാറ്റിനും ഒറ്റമൂലികളുമായി ആളുകള്‍ രംഗത്തുണ്ട്‌. ആയുര്‍വേദമാണ്‌ അതിനാല്‍ പാര്‍ശ്വഫലങ്ങളുണ്ടാവില്ലല്ലോ എന്നാണ്‌ പൊതുവേ ആളുകളുടെ ധാരണ. എന്നാല്‍ ഇതു തെറ്റാണ്‌. നിരുപദ്രവമെന്നു കരുതുന്ന പച്ചമരുന്നുകളും നിരന്തരമായി ഉപയോഗിച്ചാല്‍ ശരീരത്തെ ദോഷകരമായി ബാധിക്കാം.

ഇക്കാര്യങ്ങളെക്കുറിച്ച്‌ അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങള്‍ ഉണ്ടാവുന്നുണ്ട്‌. ഏതിനെ പിന്താങ്ങണം എന്ന സന്ദേഹത്തിലാണ്‌ സാധാരണക്കാരും.

ആയുര്‍വേദത്തിലും അലോപ്പതിയിലും ബിരുദം നേടിയ പ്രശസ്ത ഡോക്ടര്‍ സി.കെ രാമചന്ദ്രനും ആയുര്‍വേദ ഡോക്ടര്‍ ആര്‍ രവീന്ദ്രനും ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു.

ഒറ്റമൂലിക്ക്‌ അദ്ഭുതശക്തികളില്ല

? ഒറ്റമൂലികളുടെ അദ്ഭുതശക്തിയെക്കുറിച്ചു ധാരാളം വാര്‍ത്തകള്‍ വരുന്നു. ഇതില്‍ വാസ്തവം എത്രമാത്രമുണ്ട്‌ പൂര്‍ണമായും ശരിയല്ല. ചെറുതായിട്ടു ശമനം കിട്ടിയേക്കാം. ഇതിനെക്കുറിച്ചൊന്നും ദീര്‍ഘകാല പഠനം നടത്തിയിട്ടില്ല. രോഗിതന്നെ പറഞ്ഞു വരുന്നതോ അല്ലെങ്കില്‍ മറ്റാരെങ്കിലും പറയുന്നതോ ആയ കാര്യങ്ങള്‍ മാത്രമാണ്‌ ഇത്തരത്തില്‍ പ്രചരിക്കുന്നത്‌. അല്ലാതെ നൂറു കേസുകള്‍ എടുത്തു പഠനം നടത്തി അതില്‍ നിന്നൊന്നും തെളിവുകള്‍ ആരും കണെ്ടത്തിയിട്ടില്ല. ഇത്തരം സംഭവങ്ങളെല്ലാം പരീക്ഷണം ചെയ്തു സ്ഥാപിക്കേണ്ടതാണ്‌. ബയോ അനാലിസിസും കെമിക്കല്‍ അനാലിസിസും നടത്തി നോക്കിയാലേ ഔഷധ സസ്യങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചു പൂര്‍ണമായും പറയാന്‍ സാധിക്കൂ.

? സര്‍വരോഗ സംഹാരിയെന്ന രീതിയില്‍ ഒരു ഒറ്റമൂലിയുണേ്ടാ

സര്‍വരോഗ സംഹാരിയെന്ന രീതിയില്‍ ഒറ്റമൂലിയുണെ്ടന്ന്‌ ഓരോരുത്തര്‍ പറയുന്ന അറിവു മാത്രമേ നമുക്കുള്ളൂ. പഴയ ശ്ലോകങ്ങളിലൊക്കെ ഔഷധഗുണത്തെക്കുറിച്ചു പറയുമ്പോള്‍ സര്‍വരോഗ സംഹാരിയെന്നു പറയാറുണ്ട്‌. ഇതിനെക്കുറിച്ചു വേണ്ടരീതിയില്‍ ഗവേഷണങ്ങളൊന്നും തന്നെ നടന്നിട്ടില്ല.

? ഇലുമ്പന്‍പുളി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമെന്നു പറയുകയും ധാരാളം ആളുകള്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പറയുന്നു ഇലുമ്പന്‍പുളി ധാരാളമായി കഴിക്കുന്നതു വൃക്കകളെ ദോഷകരമായി ബാധിക്കുമെന്ന്‌. ഇതിന്റെ സത്യമെന്താണ്‌

ഇവിടെയും ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലം നമുക്കില്ല. കിഡ്നിക്കു ദോഷകരമായി ബാധിക്കുന്നുണേ്ടായെന്നു കണെ്ടത്താന്‍ നൂറുപേരെയെടു ത്തു അനലൈസ്‌ ചെയ്യണം. ഇലുമ്പന്‍പുളി കഴിക്കുന്നവരെയും കഴിക്കാത്തവരെയും കൃത്യമായി കണെ്ടത്തി ഈ പ്രശ്നം ഉണേ്ടായെന്ന്‌ ആരും കണെ്ടത്താന്‍ ശ്രമിച്ചിട്ടില്ല.

? ഇപ്പോള്‍ ആളുകള്‍ ധാരാളമായി ഉപയോഗിക്കുന്ന ഒറ്റമൂലിയാണ്‌ കാന്താരിമുളക്‌. ഇതിന്റെ ഗുണത്തെക്കുറിച്ചോ ദോഷത്തെക്കുറിച്ചോ ഇതുവരെയും ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അങ്ങയുടെ അനുഭവം എന്താണ്‌

കാന്താരിമുളകു ദോഷകരമായ വസ്തുവല്ല. പച്ചക്കാന്താരിയില്‍ വൈറ്റമിന്‍ കൂടുതലാണ്‌. അത്‌ അധികം കഴിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നതാണു വാസ്തവം.

? പ്രമേഹത്തിന്‌ ഒരു ഒറ്റമൂലി (ചെറുളയെന്ന്‌ തോന്നുന്നു) ഫെയ്സ്‌ ബുക്കില്‍ ധാരാളം വാര്‍ത്തകള്‍ വരുന്നു. മൂന്നുമാസത്തെ ഉപയോഗത്താല്‍പ്രമേഹം പൂര്‍ണമായി മാറുമെന്നു പറയുന്നു. ധാരാളം ആളുകള്‍ ഇതുപയോഗിക്കുന്നു. ഇതിന്‌ ഫലപ്രാപ്തിയുണേ്ടാ

പ്രമേഹത്തിനുള്ള ഒറ്റമൂലിയെന്ന രീതിയില്‍ പല പച്ചമരുന്നുകളും പറയാറുണ്ട്‌. ഇവയുടെ ഉപയോഗംകൊണ്ടു പ്രമേഹത്തിനു ശമനം കിട്ടുമെന്നു തോന്നുന്നില്ല. പ്രമേഹമെന്നത്‌ ഒരു രോഗസഞ്ചയമാണ്‌.

അതു ലഘുവായിട്ടുള്ളതും കാഠിന്യമുള്ളതുമുണ്ട്‌. അമ്പതു വയസു കഴിഞ്ഞവരില്‍ വരുന്ന പ്രമേഹത്തിനു ഡയറ്റുകൊണ്ടു ഫലപ്രാപ്തി കണെ്ടത്താം പക്ഷേ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും കുട്ടികളിലെ പ്രമേഹവും പെട്ടെന്നു മാറ്റിയെടുക്കാനാവില്ല.

? രാവിലെ വെറുംവയറ്റില്‍ നെല്ലിക്കനീരും മഞ്ഞള്‍പ്പൊടിയും കഴിച്ചാല്‍ പ്രമേഹത്തെ ഇല്ലാതാക്കാമെന്ന്‌ ആയുര്‍വേദ ഡോക്ടര്‍മാരും പറയുന്നുണ്ട്‌. ഇതില്‍ വാസ്തമുണേ്ടാ

ഉപയോഗിച്ചു നോക്കുന്നതില്‍ തെറ്റില്ല. കുറച്ചു ഫലം കിട്ടും. പ്രമേഹം കൂടിയ അവസ്ഥയിലുള്ളവര്‍ക്കും പ്രമേഹബാധിതരായ കുട്ടികള്‍ക്കും ഈ ഒറ്റമൂലി ഫലം ചെയ്യില്ല. അമ്പതു കഴിഞ്ഞവരില്‍ ഫലം കണേ്ടക്കാം.

? എല്ലാ ദിവസവും നെല്ലിക്കാ ജ്യോൂ‍സ്‌ കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ

നെല്ലിക്കാ ജ്യോൂ‍സ്‌ നല്ലതാണ്‌. നല്ല പോഷകവസ്തുവാണിത്‌. ധാരാളം വൈറ്റമിനുകളും മിനറല്‍സുമൊക്കെ നെല്ലിക്കാജ്യോൂ‍സിലുണ്ട്‌. അവയവങ്ങളെ ഉത്തേജിപ്പിക്കാന്‍ നെല്ലിക്കാ ജ്യോൂ‍സിനു കഴിയും.

? അല്‍പകാലം മുമ്പു വരെ അമിതവണ്ണം കുറയ്ക്കാന്‍ നിരവധി ആയുര്‍വേദ മരുന്നുകള്‍ വിപണിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്‌. ഭക്ഷണ നിയന്ത്രണം വരുത്താതെ, വ്യായാമം ചെയ്യാതെ അമിതവണ്ണം ഇല്ലാതാക്കാന്‍ ആയുര്‍വേദ മരുന്നുകള്‍ക്കു സാധിക്കുമോ

ഭക്ഷണ നിയന്ത്രണം വരുത്താതെയും വ്യായാമം ചെയ്യാതെയും അമിതവണ്ണം നിയന്ത്രിക്കാന്‍ ഒരിക്കലും സാധ്യമല്ല. ശരീരം ഇളകിയില്ലെങ്കില്‍ തൂക്കം ഒരിക്കലും കുറയില്ല.

? നാരങ്ങാനീരും ചെറുതേനും രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ അമിതവണ്ണം ഇല്ലാതാകുമോ

വണ്ണം കുറയുമെന്ന അമിതപ്രതീക്ഷയില്ലാതെ ഈ ഒറ്റമൂലി ഉപയോഗിക്കാം. നാരങ്ങാനീരില്‍ ചെറിയ രീതിയില്‍ മിനറല്‍സ്‌ ഉണ്ട്‌. തേനിലെ മധുരം അത്രയ്ക്ക്‌ അപകടകാരിയുമല്ല.

? അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കുന്ന പാരമ്പര്യആയുര്‍വേദ ചികിത്സാരീതിയുണേ്ടാ

ആയുര്‍വേദഗ്രന്ഥങ്ങളിലൊന്നും ഇതിനെക്കുറിച്ചു പറയുന്നില്ല. ആരെങ്കിലും ഒരാള്‍ പഠനം നടത്തി തെളിയിക്കാതെ ഇതിനെക്കുറിച്ച്‌ എങ്ങനെ ആധികാരികമായി പറയാന്‍ കഴിയും. തീക്ഷ്ണമായ ലഘു ഗുണങ്ങളുള്ള മരുന്നുകള്‍ ചേര്‍ന്ന ഒറ്റമൂലികള്‍ ചിലര്‍ക്കു ചെറിയ രീതിയില്‍ ഗുണം ചെയ്തിരിക്കാം. അവര്‍ പറഞ്ഞു കേള്‍ക്കുന്ന അറിവനുസരിച്ചു പലരും അതിനു പുറകേ പോകുന്നു.

? മുടി കിളിര്‍ക്കുന്ന ആയുര്‍വേദ എണ്ണകളുടെ വില്‍പന ഇപ്പോള്‍ വ്യാപകമാണ്‌. ആളുകളെ കബളിപ്പിക്കുന്നു എന്നതിലപ്പുറം ഇതില്‍ എന്തെങ്കിലും സത്യമുണേ്ടാ

ചിലരില്‍ ചെറിയ രീതിയില്‍ ഗുണം കണേ്ടക്കാം. മുടി കൊഴിച്ചിലിനു പല കാരണങ്ങളുണ്ട്‌. പാരമ്പര്യ ഘടകങ്ങളാകാം ഒരു കാരണം. മറ്റൊന്നു ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാകാം. ആയുര്‍വേദ എണ്ണകള്‍ മുടിവളര്‍ച്ച ത്വരിതപ്പെടുത്തുമെന്നു തോന്നുന്നില്ല. പിന്നെ ഓരോ മനുഷ്യരുടെയും ആഗ്രഹവും ആത്മവിശ്വാസവും കൊണ്ട്‌ ഇത്തരം മരുന്നുകള്‍ക്കു പുറകേ പോകുന്നുവെന്നു തോന്നുന്നു.

? ഡെങ്കിപ്പനി മൂലം രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കുറയുന്നതിനു പരിഹാരമായി പപ്പായ നല്ലതാണെന്നു കേട്ടിട്ടുണ്ട്‌. ഇതു ശരിയാണോ

ഇതിനെക്കുറിച്ച്‌ ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

സര്‍വരോഗ സംഹാരിയായ ഒറ്റമൂലിയില്ല

ഡോ. ആര്‍ രവീന്ദ്രന്‍

കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസി, കോട്ടയം ബ്രാഞ്ച്‌

? ഒറ്റമൂലികളുടെ അദ്ഭുതശക്തിയെക്കുറിച്ചു ധാരാളം വാര്‍ത്തകള്‍ വരുന്നു. ഇതില്‍ വാസ്തവം എത്രമാത്രമുണ്ട്‌ ഒറ്റമൂലിയുടെ രോഗശമനശക്തിയില്‍ കുറേ യാഥാര്‍ഥ്യമുണ്ട്‌. രോഗശമനത്തിനും പ്രതിരോധത്തിനും സഹായിക്കുന്ന നിരവധി ഒറ്റമൂലികളുണ്ട്‌. എങ്കിലും ഒറ്റമൂലിക്ക്‌ അദ്ഭുതശക്തി ഉണെ്ടന്നതു പൂര്‍ണമായും ശരിയല്ല. സര്‍വരോഗ സംഹാരിയായ ഒരു ഒറ്റമൂലി ഇല്ല. ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത്‌ ആരുടെയെങ്കിലുമൊക്കെ വിപണന താത്പര്യത്തിന്റെ ഭാഗമാണ്‌. ആയുര്‍വേദത്തിന്റെ പിന്‍ബലം ഇതിനില്ല.

ഇലുമ്പന്‍പുളി നീര്‍ക്കെട്ടുണ്ടാക്കും

ഇലുമ്പന്‍ പുളി ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കും. അതുകൊണ്ടുതന്നെ വൃക്കരോഗത്തിനുള്ള സാധ്യതയുമുണ്ട്‌. എന്നാല്‍ ഇതിനെക്കുറിച്ചു ധാരാളം പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.

കാന്താരിമുളകു പ്രശ്നക്കാരന്‍ തന്നെ

ആളുകള്‍ ധാരാളമായി ഉപയോഗിക്കുന്ന ഒറ്റമൂലിയാണു കാന്താരിമുളക്‌. കാന്താരിമുളകിന്റെ ഉപയോഗം മൂലം പാര്‍ശ്വഫലങ്ങളുണ്ടാകും. വയറ്റില്‍ അസിഡിറ്റി, അള്‍സര്‍ എന്നിവയുണ്ടാക്കാന്‍ കാന്താരിമുളകിനു കഴിയും. വളരെ തീക്ഷ്ണമായ ഒന്നാണു കാന്താരിമുളക്‌. അതിനാല്‍ ഇതു മിതമായി ഉപയോഗിക്കുന്നതാണു നല്ലത്‌.

ചെറുള നല്ലത്‌

പ്രമേഹത്തിനുള്ള ഒറ്റമൂലിയായി ചെറുള ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ചെറുളയുടെ ഉപയോഗം മൂലം പ്രമേഹം പൂര്‍ണമായും മാറില്ല. രോഗം നല്ലൊരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ചെറുളയ്ക്കു സാധിക്കും.

നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും

നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹം കുറയ്ക്കാം. പക്ഷേ ഇതോടൊപ്പം ആഹാരനിയന്ത്രണവും വേണം.

നെല്ലിക്ക നല്ലൊരു നിത്യരസായനം

ദിവസവും നെല്ലിക്കാ ജ്യോൂ‍സ്‌ കഴിക്കുന്നതുകൊണ്ടു യാതൊരു പ്രശ്നവുമില്ല. നെല്ലിക്കയ്ക്കു രസായന ഗുണമാണുള്ളത്‌. നിത്യരസായനമായിട്ടു നെല്ലിക്ക ഉപയോഗിക്കാം.

മരുന്നുകഴിച്ച്‌ അമിതവണ്ണം കുറയ്ക്കാനാവില്ല

ഭക്ഷണനിയന്ത്രണം വരുത്താതെ, വ്യായാമം ചെയ്യാതെ അമിതവണ്ണം ഇല്ലാതാക്കാന്‍ ആയുര്‍വേദ മരുന്നുകള്‍ക്കാവില്ല. അമിതവണ്ണം ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്‌. അമിതാഹാരം, ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഇവയെല്ലാം നിയന്ത്രിക്കാതെ ആയുര്‍വേദ മരുന്നു കഴിച്ചുമാത്രം വണ്ണം കുറയ്ക്കാനാവില്ല.

പാരമ്പര്യ ആയുര്‍വേദ ചികിത്സയിലൂടെ വണ്ണം കുറയ്ക്കാം

പാരമ്പര്യ ആയുര്‍വേദ ചികിത്സയിലൂടെ ഒരുപരിധിവരെ അമിതവണ്ണം കുറയ്ക്കാം. ഉദ്വര്‍ത്തനം, ഉള്ളില്‍ കഴിക്കാനുള്ള മരുന്നുകള്‍ നല്‍കി ശരീരത്തിലെ കൊഴുപ്പുകളെ അലിയിക്കല്‍ എന്നീ ചികിത്സാരീതിയിലൂടെ അമിതവണ്ണം കുറയ്ക്കാനാവും.

ആയുര്‍വേദ മരുന്നുകള്‍ മുടി കിളിര്‍പ്പിക്കും

ആയുര്‍വേദ മരുന്നുകള്‍ക്കു മുടി കിളിര്‍പ്പിക്കാനുള്ള കഴിവുണ്ട്‌. മുടിയുടെ വേരുകളെ ബാധിക്കുന്ന ബാക്ടീരിയ, മുടിയുടെ വേരുകള്‍ അടഞ്ഞുപോകുക, താരന്‍ എന്നിവ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന്‌ ആയുര്‍വേദ എണ്ണയുടെ ഉപയോഗം ഫലപ്രദമാണ്‌.

ഡെങ്കിപ്പനിക്കു പപ്പായഗുണം ചെയ്യും

ഡെങ്കിപ്പനിമൂലം രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കുറയുന്നതു പരിഹരിക്കാന്‍ പപ്പായയ്ക്കു കഴിയും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പീന്‍ എന്ന ഘടകത്തിനു രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കൂട്ടാന്‍ കഴിവുണ്ട്‌. നിരവധി അലോപ്പതി ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ അനുഭവസാക്ഷ്യം രേഖപ്പെടുത്തിയിട്ടുണ്ട്‌.

സീമ മോഹന്‍ലാല്‍
കടപ്പാട്‌-
സ്ത്രീധനം- രാഷ്ട്രദീപിക