Mittwoch, 31. Dezember 2014


ജര്‍മന്‍ വീസകള്‍ കേരളത്തിലെ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി
ഫ്രാങ്ക്‌ഫര്‍ട്ട്‌-കൊച്ചി: കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച ജര്‍മന്‍ വീസാ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി ജര്‍മന്‍ വീസകള്‍ക്ക്‌ അപേക്ഷിക്കാന്‍ ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ യോണ്‍ റോഡേ അഭ്യര്‍ഥിച്ചു.

കൊച്ചിയില്‍ എംജി റോഡിലും തിരുവനന്തപുരത്ത്‌ ടെക്‌നോ പാര്‍ക്കിലുമാണ്‌ ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാനത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഈ ഓഫീസുകള്‍ വഴി സൗകര്യപ്രദമായി വീസ അപേക്ഷാ സൗകര്യം ഉപയോഗിക്കാം.

ജര്‍മന്‍ വീസകള്‍ക്ക്‌ ബംഗളുരൂവിലെ കോണ്‍സലേറ്റിനെ ആശ്രയിക്കേണ്‌ടതില്ല. ഓണ്‍ലൈന്‍ വഴി വീസ അപേക്ഷിക്കുന്നവര്‍ക്ക്‌ അഭിമുഖം അടക്കം എല്ലാ നടപടിക്രമങ്ങളും കേരളത്തിലെ വീസ സെന്ററുകളില്‍ നടത്തും. ജര്‍മന്‍ വീസക്ക്‌ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ധനവ്‌്‌ ഉണ്‌ടായിട്ടുണ്‌ട്‌. കഴിഞ്ഞ വര്‍ഷം 30,000 പേരാണ്‌ ബംഗളൂരുവിലെ സെന്ററില്‍നിന്നു വീസക്ക്‌ അപേക്ഷിച്ചത്‌. ഇതില്‍ പത്തു ശതമാനം മലയാളികളാണ്‌. വൈദഗ്‌ധ്യമുള്ള തൊഴിലാളികളുടെ കുറവ്‌ ജര്‍മനി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌. തൊഴില്‍ വൈദഗ്‌ധ്യത്തോടൊപ്പം ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യമുള്ളവരെ ജര്‍മനി തേടുന്നു. ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ചു കേരളത്തിലുള്ളവര്‍ക്ക്‌ ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മന്‍ വീസാ സെന്റര്‍ അഡ്രസ്‌: Kochi Second Floor S & T Arcade, Kurisupally Road, Ravipuram, Cochin 682015.

Mittwoch, 24. Dezember 2014

  ഉലുവ കഴിച്ചാല്‍ പലതുണ്‌ട്‌ ഗുണങ്ങള്‍
പയര്‍ ഉപയോഗിക്കുന്നത്‌ പോലെ തന്നെ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്‌ട ധാന്യമാണ്‌ ഉലുവ. എന്നാല്‍ പൊതുവേ കറികളില്‍ ചേര്‍ക്കുന്ന ഉലുവയ്‌ക്കും അപ്പുറം ഈ ധാന്യത്തിന്റെ ഗുണങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരാണ്‌ പലരും. അസാധാരണമായ ഗുണങ്ങളുള്ള ഉലുവ തീര്‍ച്ചയായും പ്രധാന ഭക്ഷണമായി തന്നെ നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നത്‌ പോലെ ഉലുവ മുളപ്പിച്ച്‌ കഴിക്കുമെങ്കില്‍ ഏറ്റവും ആരോഗ്യം പ്രദാനം ചെയ്യുന്നതാണിത്‌.

വിറ്റാമിന്‍ സി, പ്രോട്ടീന്‍സ്‌, ഫൈബര്‍, നിയാസിന്‍, പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങി പോഷകങ്ങളുടെ കലവറയാണ്‌ ഉലുവ. അധ്വാനിക്കുന്ന ഒരു വ്യക്തിക്ക്‌ ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കാന്‍ രണ്‌ടു സ്‌പൂണ്‍ ഉലുവയ്‌ക്ക്‌ കഴിയും.

ഉലുവയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ രണ്‌ടു രീതിയില്‍ ഈ ധാന്യം ഉപയോഗിക്കാം. വൈകുന്നേരം ചെറു ചൂടുവെള്ളത്തില്‍ രണ്‌ടു സ്‌പൂണ്‍ ഉലുവ ഇട്ട്‌ വെയ്‌ക്കുക. പുലര്‍ച്ചെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക. അല്ലെങ്കില്‍ ഉലുവ വെള്ളത്തില്‍ കഴുകിയെടുത്ത്‌ മുളപ്പിച്ച്‌ കഴിക്കുന്നതും മുളപ്പിച്ച ഉലുവ കറിവെച്ച്‌ കഴിക്കുന്നതും നല്ലതാണ്‌.

ലൈംഗീകാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്‌ ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രധാന ഔഷധം കൂടിയാണ്‌ ഉലുവ. ഉലുവ മുളപ്പിച്ച്‌ കഴിക്കുന്നത്‌ ലൈംഗീക ശേഷി വര്‍ദ്ധിപ്പിക്കും.

പ്രമേഹ രോഗികള്‍ക്കും ഉലുവ നിര്‍ദ്ദേശിക്കപ്പെടുന്നു. ഉലുവ മുളപ്പിച്ചത്‌ ആഹാരത്തില്‍ ആറുമാസം തുടര്‍ച്ചയായി ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന്‌ ശമനമുണ്‌ടാകും. അമിത വണ്ണമുള്ളവര്‍ക്കും ഉലുവ ഉത്തമമായ ഒരു പ്രതിവിധിയാണ്‌. ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വയറില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ്‌ നീക്കുന്നതിനും ഉലുവ ഉത്തമമാണ്‌.

ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കുന്നതിന്‌ ഉലുവ ഉപയോഗിക്കേണ്‌ട വിധമുണ്‌ട്‌. ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു സ്‌പൂണ്‍ ഉലുവ ചേര്‍ത്ത്‌ പന്ത്രണ്‌ട്‌
മണിക്കൂര്‍ വെയ്‌ക്കുക. ഉലുവ കുതിര്‍ന്ന്‌ കഴിയുമ്പോള്‍ എടുത്തു മാറ്റിയതിനു ശേഷം വെള്ളം അരിച്ചെടുത്ത്‌ സ്വല്‌പം നാരങ്ങയുടെ നീരും ചേര്‍ക്കുക. ഈ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ്‌ നീങ്ങി വണ്ണം കുറയുന്നത്‌ വളരെ വേഗത്തില്‍ സാധ്യമാകും. അമിത വണ്ണമുള്ളവര്‍ക്ക്‌ ശരീര സൗന്ദര്യം തിരികെ നേടാനുള്ള ഉത്തമ പ്രതിവിധിയാണിത്‌.

പ്രമേഹവും ആഹാരരീതിയും
പ്രമേഹമുള്ളവര്‍ക്ക്‌ ആഹാരരീതിയാണ്‌ എന്നും കീറാമുട്ടി. ഇഷ്ടമുള്ള ആഹാരസാധനങ്ങളൊന്നും കഴിക്കാന്‍ കഴിയില്ലെന്നുള്ളതാണ്‌ അവരുടെ പരാതിയും നിരാശയും. അതുകൊണ്‌ട്‌ ഒരു വിഭാഗം രോഗികള്‍ കരുതലിന്റെ ഭാഗമായ നിയന്ത്രണം വകവയ്‌ക്കാതെ വിലക്കപ്പെട്ട എല്ലാ ആഹാരസാധനങ്ങളും കഴിക്കും. അങ്ങനെ നിയന്ത്രണമില്ലാതെ പ്രമേഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഏറ്റുവാങ്ങി ജീവച്ഛവങ്ങളായി കഴിയുന്നു. ഡോക്ടര്‍മാര്‍ ആഹാരത്തെക്കുറിച്ച്‌ ഒന്നും വ്യക്തമായി പറയുന്നില്ല. ഡയറ്റീഷന്റെയടുത്തു ചെന്നാലോ അവരുടെ ഇഷ്ടങ്ങളൊന്നും കണക്കാക്കാതെ കുറെ കലോറിക്കണക്കും പറഞ്ഞ്‌ ഒരു ലിസ്റ്റ്‌ കൊടുത്തുവിടും. മിക്കവരും അത്‌ ചവറ്റുകുട്ടയിലെറിഞ്ഞ്‌ അവര്‍ക്കിഷ്ടമുള്ളതു കഴിക്കും. പ്രമേഹബാധിതരുടെ ഇഷ്ടംകൂടി കണക്കിലെടുത്തുള്ള ഒരു ആഹാരരീതിയാണെങ്കില്‍ മാത്രമേ അതുകൊണ്‌ടു പ്രയോജനമുള്ളൂ.

ആഹാരത്തിന്റെ ഗ്ലൈസീമിക്‌ ഇന്‍ഡക്‌സ്‌(ജിഐ), അതായതു ഗ്ലൂക്കോസുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ആഹാരവും ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നതിന്റെ അനുപാതം അനുസരിച്ചാണ്‌ പ്രമേഹക്കാര്‍ക്ക്‌ കഴിക്കാവുന്നവ എന്തൊക്കെയാണെന്ന്‌ തീരുമാനിക്കുന്നത്‌. ഗ്ലൂക്കോസിന്റെ ഗ്ലൈസീമിക്‌ ഇന്‍ഡക്‌സ്‌ 100 ആണ്‌. എന്നുവച്ചാല്‍ 100 ശതമാനവും ആഗിരണം ചെയ്യപ്പെടുന്നുവെന്നതാണതിനര്‍ഥം. ജിഐ കുറഞ്ഞ ആഹാരമാണു പ്രമേഹക്കാര്‍ക്കു വേണ്‌ടത്‌. ജിഐ -70നു മുകളിലുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഉദാഹരണം: ഉരുളക്കിഴങ്ങ്‌ (96), കോണ്‍ ഫ്‌ളേക്‌സ്‌ (90), പച്ചരി (96), തണ്ണിമത്തന്‍ (100), ഏത്തപ്പഴം (72), പുഴുങ്ങിയ ഏത്തക്കായ (100) തുടങ്ങിയവ.
ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പാകം ചെയ്യുന്നതിലും ചില പ്രത്യേക കാര്യങ്ങള്‍ക്ക്‌ ഊന്നല്‍കൊടുക്കേണ്‌ടതുണ്‌ട്‌.

1. ധാന്യങ്ങളുടെ തവിട്‌, തൊലി തുടങ്ങിയവ കളഞ്ഞാല്‍ ജിഐ കൂടും. ഗോതമ്പ്‌, പഞ്ഞപ്പുല്ല്‌ (റാഗി) തുടങ്ങിയവ തൊലിസഹിതം വേണം പൊടിപ്പിക്കാന്‍. തൊലി അരിച്ചുകളയാന്‍ പാടില്ല. റിഫൈന്‍ ചെയ്‌ത ധാന്യപ്പൊടികള്‍ (ഉദാ- മൈദ) ഒഴിവാക്കേണ്‌ടതാണ്‌. പുഴുങ്ങിക്കുത്തിയ നെല്ലിന്റെ തവിടുകളയാത്ത ചുവന്ന അരിയാണ്‌ ചോറിനുത്തമം. വെള്ളയരിയാണു ഷുഗറുകാര്‍ക്കു നല്ലതെന്ന വിശ്വാസം തെറ്റാണ്‌. കാരണം ചുവന്ന അരി (കുത്തരി)യുടെ ജിഐ 65 ആണെങ്കില്‍ വെള്ളയരിയുടേത്‌ 80 ആണെന്നറിയുക.

2. ഖരരൂപത്തിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാനീയ രൂപത്തിള്ളതിന്‌ ജിഐ കൂടും. ചോറിനേക്കാള്‍ ജിഐ കൂടും കഞ്ഞിക്ക്‌. റാഗിപുട്ടിനെക്കാള്‍ ജിഐ കൂടും റാഗി കാച്ചിയതിന്‌.

3. വേവുകൂടിയാല്‍ ജിഐ കൂടും. ഓട്‌സ്‌ തിളയ്‌ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്‌ടു മിനിറ്റിനകം തീയില്‍നിന്നും മാറ്റുകയും വേണം. രണ്‌ടു മിനിറ്റില്‍ കൂടുതല്‍ തിളപ്പിച്ചാല്‍ അതിന്റെ അമൂല്യമായ നാരുകള്‍ നശിച്ചുപോകും. അത്‌ കഞ്ഞിക്കു തുല്യമാണ്‌, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാല്‍ പെട്ടെന്നു ദഹിച്ച്‌, പെട്ടെന്ന്‌ ആഗിരണം ചെയ്‌ത്‌ രക്തത്തിലെ ഷുഗര്‍നില പെട്ടെന്നുയരും. അതുകൊണ്‌ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂറ്റി പശപ്പരുവത്തിലാക്കരുത്‌.

4. പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ നാരുകളുളള മാംസളഭാഗം സഹിതം വേണം വിഴുങ്ങാന്‍. അതായത്‌ ഓറഞ്ചും മറ്റും കഴിക്കുമ്പോള്‍ അതിന്റെ നീര്‌ മാത്രം ഇറക്കി അവസാനം നാരും മറ്റും ചവച്ചുതുപ്പുന്നത്‌ ആരോഗ്യകരമല്ല. അതുകൊണ്‌ടുതന്നെ നാരുകളുളള മാംസളഭാഗമില്ലാത്ത ജ്യൂസുകള്‍ നിഷിദ്‌ധമാണ്‌. ജിഐ കൂടുതലാണെന്നാണതിനു കാരണം. പഴവര്‍ഗങ്ങള്‍ വേവിക്കുകയോ ആവിക്കു വയ്‌ക്കുകയോ ചെയ്‌താല്‍ അതിന്റെ വിറ്റാമിനുകളും നാരുകളും നഷ്ടപ്പെടുമെന്നു മാത്രമല്ല, ജിഐ 100 ആയി മാറ്റപ്പെടുകയും ചെയ്യും. പച്ചയായാലും പഴുത്തതായാലും ഏത്തക്കാ പുഴുങ്ങിക്കഴിക്കുന്നതിന്റെ ദോഷമിതാണ്‌.

5. ഒരു കുക്കുംബര്‍ അല്ലെങ്കില്‍ വെള്ളരി, ഒരു കാരറ്റ്‌, ഒരു തക്കാളി, 10 കോവയ്‌ക്ക, ഒരു സവാള (അസിഡിറ്റിയുള്ളവര്‍ സവാള ഒഴിവാക്കുക) ഇവ അരിഞ്ഞ്‌ പാകത്തിന്‌ ഉപ്പും നാരങ്ങാനീരോ നെയ്യ്‌ മാറ്റിയ തൈരോ ചേര്‍ത്ത്‌ ചോറു കഴിക്കുന്നതിനു മുമ്പ്‌ കഴിക്കുന്നത്‌ ഉത്തമവും ഒഴിവാക്കാനാവാത്തതുമാണ്‌. വേവിക്കുമ്പോള്‍ പച്ചക്കറികളുടെ നാരുകള്‍ ധാരാളമായി നശിക്കുന്നതുകൊണ്‌ടാണ്‌ സാലഡ്‌ തീര്‍ച്ചയായും കഴിക്കണമെന്നു പറയുന്നത്‌. കാരറ്റ്‌ ചെറിയ അളവില്‍ സാലഡില്‍ ചേര്‍ക്കാമെങ്കിലും വേവിച്ച കാരറ്റിന്റെ ജിഐ 100 ആയതുകൊണ്‌ട്‌ തീരെ ഒഴിവാക്കുക.

6. കപ്പ, ചേമ്പ്‌, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രമേഹരോഗികള്‍ക്ക്‌ വളരെ ഇഷ്ടമാണ്‌. അവയുടെ ജിഐ ഏതാണ്‌ട്‌ 100 ആയതിനാല്‍ ഒഴിവാക്കേണ്‌ടതുമാണ്‌. നിങ്ങള്‍ക്കു കൊതിയുണെ്‌ടങ്കില്‍ മിതമായ അളവില്‍ അവ കഴിക്കാന്‍ മാര്‍ഗമുണ്‌ട്‌. ഇവ കഴിക്കുന്നതിനു മുമ്പ്‌ ഒരു പാത്രം സലാഡ്‌ കഴിക്കുക. സലാഡിന്റെ ജിഐ 30ല്‍ താഴെയായതിനാല്‍ കപ്പയുടെ ജിഐ 50-65 ആയി താഴുന്നു.

7. പച്ച ഏത്തക്കായ്‌ പ്രമേഹക്കാര്‍ക്കു പുഴുങ്ങിക്കഴിക്കാമെന്നൊരു വിശ്വാസമുണ്‌ട്‌. പുഴുങ്ങുമ്പോള്‍ അതിന്റെ ജിഐ 100 ആയി മാറുന്നതുകൊണ്‌ട്‌ അതു നിഷിദ്ധമാണ്‌. ആഗ്രഹമുള്ളവര്‍ വല്ലപ്പോഴും പഴുത്ത ഏത്തക്കായ (ജിഐ 72) അങ്ങനെതന്നെ കഴിക്കുക. സാലഡ്‌ പ്രയോഗംകൊണ്‌ട്‌ മിക്ക ആഹാരങ്ങളും മിതമായ അളവില്‍ കഴിക്കാവുന്നതാണ്‌.

8. ഐസ്‌ക്രീമില്‍ ജിഐ കുറഞ്ഞ ക്രീമും മറ്റു ചേരുവകളും ഉള്ളതുകൊണ്‌ട്‌ ജിഐ 65-70 ആണ്‌. ആകയാല്‍ വല്ലപ്പോഴും ഐസ്‌ക്രീം കഴിക്കുന്നതില്‍ തെറ്റില്ല.

9. പായസത്തിന്റെ ജിഐ 100ന്‌ അടുത്താണ്‌. പക്ഷേ, ഷുഗറിന്‌ നല്ല നിയന്ത്രണമുള്ളവര്‍ക്ക്‌ സദ്യയ്‌ക്ക്‌ ചോറിന്റെ അളവ്‌ കുറച്ച്‌ അവിയല്‍, തോരന്‍ തുടങ്ങിയവ രണ്‌ടാംതവണയും വാങ്ങിക്കഴിച്ച്‌ പായസത്തിന്റെ ഖരമായ ഭാഗം കഴിച്ചെന്നു കരുതി ഷുഗര്‍ അമിതമായി കൂടാനൊന്നും പോകുന്നില്ല. പക്ഷേ, വല്ലപ്പോഴുമേ ആകാവൂ എന്നു മാത്രം.

10. പ്രമേഹക്കാര്‍ 6-7 നേരമായി ചെറിയ അളവില്‍ വേണം ആഹാരം കഴിക്കാന്‍. അങ്ങനെ ചെയ്‌താല്‍ ഷുഗര്‍നില അധികം ഉയരാതിരിക്കും.

വിവരങ്ങള്‍ : ഡോ.യു. രാജേന്ദ്രന്‍,
ഇന്‍ഷ്വറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍& ഡയബറ്റോളജിസ്‌റ്റ്‌, റാന്നി, പത്തനംതിട്ട.

പ്രമേഹം അവഗണിക്കരുത്‌, പാദസംരക്ഷണം പ്രധാനം
രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമപ്പെടുത്തുന്നതിനു സഹായകമായ ഭക്ഷണക്രമവും ആരോഗ്യശീലങ്ങളും പ്രമേഹബാധിതര്‍ പാലിക്കണം. പ്രമേഹനിയന്ത്രിക്കുന്നതിനു സഹായിക്കുന്ന ചില ഭക്ഷ്യവസ്‌തുക്കള്‍ പ്രകൃതി മനുഷ്യനായി കരുതിയിരിക്കുന്നു.

അത്തരം ചില ` സൂപ്പര്‍ ഫുഡ്‌സി ' നെക്കുറിച്ചുളള വിവരങ്ങള്‍.

1. പാവയ്‌ക്ക - രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതില്‍ പാവയ്‌ക്ക ഫലപ്രദം. രാവിലെ മറ്റു ഭക്ഷണത്തിനു മുമ്പ്‌ പാവയ്‌ക്കാനീര്‌ കഴിക്കുന്നത്‌ ഷുഗര്‍ നിയന്ത്രണത്തിനു സഹായകം. എന്നാല്‍ ഷുഗര്‍ കുറയ്‌ക്കാന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അതിനോപ്പം പാവയ്‌ക്ക ജ്യൂസ്‌ കൂടി കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ തീരെ കുറയുന്നതിന്‌ ഇടയാക്കുമെന്നതിനാല്‍ പ്രത്യക ശ്രദ്ധ ആവശ്യമാണ്‌. ഇക്കാര്യത്തില്‍ ചികിത്സകന്റെ ഉപദേശം തേടുക.

2. സോയാബീന്‍ - സോയാബീനില്‍ അടങ്ങിയ നാരുകളും പ്രോട്ടീനും പ്രമേഹനിയന്ത്രണത്തിനുഫലപ്രദം.

3. ആപ്പിള്‍ - ആപ്പിളിലടങ്ങിയിരിക്കുന്ന പെക്ടിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നു. ദിവസവും ആപ്പിള്‍ കഴിക്കുന്ന സ്‌ത്രീകളില്‍ ടൈപ്പ്‌്‌ 2 പ്രമേഹത്തിനുളള സാധ്യത ആപ്പിള്‍ കഴിക്കാത്തവരെ അപേക്ഷിച്ച്‌്‌ 28 ശതമാനം കുറവാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

4. ബീന്‍സ്‌ - ജലത്തില്‍ ലയിക്കുന്ന തരം നാരുകള്‍ ഏറെ അടങ്ങിയിരിക്കുന്ന ബീന്‍സ്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ അമിതമാകാതെ പിടിച്ചു നിര്‍ത്തുന്നതിനു സഹായകം. ദഹനവ്യവസ്ഥ, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തിനും ഇതു ഗുണപ്രദം.

5. ഉലുവ- ടൈപ്പ്‌ 2 പ്രമേഹം കുറയ്‌ക്കുന്നതിന്‌ സുഗന്ധദ്രവ്യം കൂടിയായ ഉലുവ ഉത്തമം.

6. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ അടങ്ങിയിട്ടുളള മത്തി പോലെയുളള ചെറുമീനുകള്‍

7. വെളുത്തുളളി.

8. തവിടു കളയാത്ത ധാന്യങ്ങള്‍ - തവിടു കളയാത്ത ധാന്യങ്ങളില്‍ കോപ്ലക്‌സ്‌ കാര്‍ബോഹൈഡ്രേറ്റ്‌ ധാരാളം അടങ്ങിയിരിക്കുന്നു. തവിട്‌ നീക്കം ചെയ്യാത്ത ഗോതമ്പ്‌്‌, ഓട്‌സ്‌, തവിടിന്റെ അളവ്‌്‌ കൂടുതലുളള അരി എന്നിവയെല്ലാം പ്രമേഹം പിടിച്ചുകെട്ടും.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍..

* ഇന്‍സുലിന്‍ കുത്തിവയ്‌ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന്‌ ഉറപ്പു വരുത്തണം.

* ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ.

* പ്രമേഹരോഗികള്‍ ഇടയ്‌ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന്‌ ഉറപ്പു വരുത്തണം.

* പ്രമേഹരോഗികളില്‍ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ താഴാനിടയുണ്‌ട്‌. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ്‌ അടങ്ങിയ ബിസ്‌കറ്റ്‌ കരുതുന്നതു ബോധക്കേട്‌ ഒഴിവാക്കാന്‍ പ്രയോജനപ്പെടും.

* മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറോട്‌ പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകള്‍ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്‌.

* പ്രമേഹരോഗികള്‍ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.

* രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണം കഴിഞ്ഞ്‌ രണ്‌ട്‌ മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ്‌ ആവശ്യം.

* ചര്‍മസംരക്ഷണത്തിന്‌ അതീവപ്രാധാന്യം നല്‌കണം. ഫംഗസ്‌ ബാധ ഒഴിവാക്കുന്നതിന്‌ ഇതു സഹായകം.

* പാദസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാല്‍ ഇടയ്‌ക്ക്‌ ഇതു സംബന്ധിച്ച പരിശോധനയ്‌ക്കു വിധേയമാകണം.

* മദ്യപാനം ഉപേക്ഷിക്കണം. ബിയര്‍ പോലും ഉപയോഗിക്കരുത്‌.

* ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതില്‍ സമയനിഷ്‌ഠയും.

* വ്യായാമം എല്ലാ ദിവസവും ഒരേ തോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ സ്വീകരിക്കണം.

* പ്രമേഹം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല; എന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുളള മനസും ജീവിതശൈലിയിലുളള ഫലപ്രദമായ മാറ്റവും പ്രമേഹനിയന്ത്രണത്തിനു സഹായകം.

പാദങ്ങള്‍ സൂക്ഷിക്കാം; പൊന്നുപോലെ

പ്രമേഹം കാലിലെ ഞരമ്പുകള്‍ക്കു കേടു വരുത്തുന്നു. കാലിലേക്കുളള രക്തഓട്ടം കുറയ്‌ക്കുന്നു. കാലിന്റെ സ്‌്‌്‌പര്‍ശനശേഷി കുറയുന്നു. ചൂട്‌, തണുപ്പ്‌, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുാകുന്ന ചെറിയ മുറിവ്‌, പരു, പൊളളല്‍ എന്നിവ അറിയാതെ പോകുന്നു. കാലിലേക്കുളള രക്തഓട്ടം കുറയുന്നതു മൂലം ഇത്തരം മുറിവുകള്‍ ഉണങ്ങുന്നതിനു കാലതാമസം നേരിടുന്നു. ഇത്‌്‌്‌ അണുബാധയിലേക്കു നയിക്കുന്നു. പലപ്പോഴും അതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുന്നു.

*എന്നും പാദങ്ങള്‍ പരിശോധിക്കുക. പാദത്തിന്റെ മുകള്‍ഭാഗവും താഴ്‌്‌്‌ഭാഗവും സൂക്ഷ്‌്‌മമായി നിരീക്ഷിക്കുക; നിലത്ത്‌ ഒരു കണ്ണാടി വച്ച ശേഷം പാദത്തിന്റെ താഴ്‌്‌്‌വശത്ത്‌്‌ മുറിവുകളോ വിളളലുകളോ പോറലുകളോ ഉണേ്‌ടാ എന്നുപരിശോധിക്കുക.

*വിരലുകള്‍ക്കിടയിലെ തൊലി പൊട്ടുന്നുങ്കെില്‍ അവിടെ ആന്റിസെപ്‌റ്റിക്‌ മരുന്നു പുരട്ടുക; ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക.

* സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങള്‍ നിത്യവും വൃത്തിയായി കഴുകുക. ഉണങ്ങിയ തുണി കൊണ്‌ടു തുടയ്‌ക്കുക. വിരലുകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാന്‍ ശ്രദ്ധ വേണം.

* കാലു വിണ്‌ടു കീറാതിരിക്കാന്‍ കുളി കഴിഞ്ഞ ശേഷം എണ്ണയോ എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകളോ ലോഷനോ കാലിന്റെ മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയില്‍ പുരട്ടരുത്‌.

* സോക്‌സ്‌ ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായൂസഞ്ചാരം ഉളളതും വിയര്‍പ്പ്‌്‌്‌ തങ്ങി നില്‍ക്കാന്‍ സാധ്യതയില്ലാത്തതുമായ സോക്‌്‌സാണ്‌ അനുയോജ്യം. രാത്രി തണുപ്പ്‌്‌ അനുഭവപ്പെടുന്നുവെങ്കില്‍ സോക്‌സ്‌ ധരിക്കുന്നതു ഗുണകരം.

* കുളി കഴിഞ്ഞ ശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക; നഖങ്ങളുടെ അരികുകള്‍ വെട്ടുമ്പോള്‍ ഏറെ ശ്രദ്ധിക്കണം, ചര്‍മം മുറിയരുത്‌.

* ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.

* കാലുകള്‍ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്‌. ഹോട്ട്‌വാട്ടര്‍ ബോട്ടിലോ ഹീറ്റിംഗ്‌ പാഡോ ഉപയോഗിച്ചു കാലില്‍ ചൂടു വയ്‌ക്കരുത്‌.

* ആണിയും തഴമ്പും ഉങ്കെില്‍ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിക്കരുത്‌; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്‌്‌്‌.

* കാലിലെ രക്തസഞ്ചാരം നിലനിര്‍ത്താന്‍ പുകവലി ഉപേക്ഷിക്കുക.

* ദിവസവും 20 മുതല്‍ 30 മിനിട്ടു വരെ നടക്കുക; കാലിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നതിന്‌്‌്‌ ഇതു സഹായകമാണ്‌.

* ഇരിക്കുമ്പോള്‍ ഒരു കാലിനു മേല്‍ മറ്റേ കാല്‍ കയറ്റി വച്ച്‌ ഇരിക്കരുത്‌; സുഗമമായ രക്തസഞ്ചാരത്തിന്‌ അതു തടസമാകും.

തയാറാക്കിയത്‌; ടി.ജി.ബൈജുനാഥ്‌
 

ഭക്ഷണം നിയന്ത്രിച്ച്‌ പ്രമേഹത്തെ വരുതിയിലാക്കാം
പ്രമേഹരോഗികള്‍ക്ക്‌ അല്‍പം മധുരം ആകാമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. അതായത്‌, പായസം, ലഡ്ഡു, ജിലേബി തുടങ്ങി ഏതു ഭക്ഷണ പദാര്‍ഥങ്ങളും കുറഞ്ഞ അളവില്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്‌ട ഒരു കാര്യമുണ്‌ട്‌. മധുരം കഴിക്കുന്നത്‌ പ്രധാനഭക്ഷണത്തോടൊപ്പം ആയിരിക്കണമെന്നു മാത്രം.

ലോകത്തെമ്പാടുമുള്ള മനുഷ്യരെ നിശബ്ദമായി കാര്‍ന്നു തിന്നുന്ന രോഗാവസ്ഥയായി മാറിയിരിക്കുന്നു പ്രമേഹം. കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം കൂടുതലാണ്‌. ഒരു വ്യക്തിക്ക്‌ ഒരു ദിവസം ആവശ്യമായ കലോറി നിശ്ചയിക്കുന്നത്‌ ആ വ്യക്തിയുടെ പൊക്കം, തൂക്കം, പ്രായം, ശാരീരികാധ്വാനം എന്നിവയിലൂടെയാണ്‌.

അതിനാല്‍ പ്രമേഹ രോഗികളിലെ ഭക്ഷണ നിയന്ത്രണത്തിന്റെ അളവ്‌ ഒരുപോലെ ആകണമെന്നില്ല. ചിട്ടയായ ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം. പ്രമേഹരോഗികള്‍ ഒരു ഭക്ഷണത്തോടും നോ പറയേണ്‌ടതില്ലെന്നാണ്‌ ആധുനിക വൈദ്യശാസ്‌ത്രം പറയുന്നത്‌. കാരണം കഴിക്കുന്ന ആഹാരത്തിന്റെ അളവ്‌ മിതപ്പെടുത്തുന്നതിലൂടെ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താനാകും. എന്തെല്ലാം ഭക്ഷണം കഴിക്കണം, ഏതൊക്കെ ഒഴിവാക്കണം... പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തെ കുറിച്ച്‌ അറിയാം....

ഭക്ഷണം കുറഞ്ഞ അളവില്‍ കൂടുതല്‍ നേരം

പ്രമേഹരോഗികള്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുന്നതാണ്‌ ഉത്തമം. കാരണം മൂന്നുനേരം ഭക്ഷണം കഴിക്കുമ്പോള്‍ ഉദ്ദേശിച്ച അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യം ഉണ്‌ടാകാം. പല തവണ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാനാവും. പ്രമേഹരോഗികള്‍ ദിവസവും ആറ്‌ തവണയെങ്കിലും കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ്‌ നല്ലത്‌.

അതേ സമയം പ്രധാന ഭക്ഷണ നേരങ്ങളിലെല്ലാം എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്‌ടത്‌ ആവശ്യമാണ്‌. അന്നജം, മാംസ്യം, നാരുകള്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം പ്രധാന സമയത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൊഴുപ്പില്ലാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ കൂടുതലായി കഴിക്കാം. ഇടനേരങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്‌.

സോഫ്‌ട്‌ ഡ്രിങ്ക്‌സ്‌ വേണ്‌ട

പ്രമേഹരോഗികള്‍ ദിവസവും എട്ടു മുതല്‍ പത്തു ഗ്ലാസുവരെയെങ്കിലും വെള്ളം കുടിക്കണം. ചൂടുകാലത്ത്‌ അല്‍പം സോഫ്‌ട്‌ ഡ്രിങ്ക്‌സ്‌ ആകാമെന്നുള്ള പ്രമേഹരോഗികളുടെ ആഗ്രഹം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഊര്‍ജം കുറവുള്ള നാരങ്ങ വെള്ളം, മോരുംവെള്ളം, നേര്‍പ്പിച്ച കഞ്ഞിവെള്ളം, നെല്ലിക്ക ജ്യൂസ്‌, സാലഡ്‌, പാവക്ക ജ്യൂസ്‌, തക്കാളി ജ്യൂസ്‌, കുമ്പളങ്ങ ജ്യൂസ്‌ എന്നിവ കുടിക്കാം. കോള പോലുള്ള പാനീയങ്ങള്‍ കഴിക്കരുത്‌.

സ്‌നാക്‌സ്‌ ഒഴിവാക്കേണ്‌ട

വൈകുന്നേരങ്ങളില്‍ ചായക്കു പകരം ചൂടുവെള്ളം മാത്രം കുടിക്കുന്ന പ്രമേഹരോഗികളുണ്‌ട്‌. അതിന്റെ ആവശ്യമില്ല. കട്ടന്‍ചായ, കട്ടന്‍കാപ്പി, പാല്‍ച്ചായ എന്നിവയ്‌ക്കൊപ്പം മധുരമില്ലാത്ത അവല്‍ ഉപ്പുമാവ്‌, ഗോതമ്പ്‌ ഉപ്പുമാവ്‌, ഗോതമ്പിന്റെ അട, കൊഴുക്കട്ട, കടുകുപ്പൊട്ടിച്ച്‌ അല്‍പം മുളകില്‍ വേവിച്ച ചെറുപയര്‍, കടല പുഴുങ്ങിയത്‌ എന്നിവ കഴിക്കാം. ഗോതമ്പിന്റെ ബ്രഡ്‌, ബണ്‍ എന്നിവയും കഴിക്കാം.

പഴങ്ങള്‍ കഴിക്കാം

പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനെക്കാള്‍ നല്ലത്‌ പ്രകൃതിദത്തമായ രീതിയില്‍ ഉപയോഗിക്കുന്നതാണ്‌. ജ്യൂസാക്കുമ്പോള്‍ നാര്‌ നഷ്ടമാകും. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്താന്‍ കാരണമാകും. വെള്ളരിക്ക അരിഞ്ഞ്‌ അല്‍പം കുരുമുളകും ഉപ്പും കൂട്ടി കഴിക്കാം. ഇത്തരത്തില്‍ മറ്റു പഴങ്ങളും ഉപയോഗിക്കാം.

മൈദ കൊണ്‌ടുണ്‌ടാക്കിയ പലഹാരങ്ങള്‍ മിതപ്പെടുത്താം
മൈദ കൊണ്‌ടുള്ള പലഹാരങ്ങള്‍ പ്രമേഹരോഗികള്‍ കഴിക്കുന്നത്‌ മിതപ്പെടുത്തേണ്‌ടത്‌ ആവശ്യമാണ്‌. പൊറോട്ടയും ചിക്കനും കഴിക്കുകയാണെങ്കില്‍ അതിനൊപ്പം നാരുകളടങ്ങിയ പച്ചക്കറികള്‍ കൊണ്‌ടുള്ള സാലഡ്‌ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബ്രഡും ബട്ടറും സാന്‍ഡ്‌വിച്ച്‌ രൂപത്തില്‍ കഴിക്കുന്നതാണ്‌ ഉത്തമം.

പച്ചക്കറികള്‍ മിക്‌സഡ്‌ രൂപത്തിലാകാം

കായ്‌കനികളിലും കിഴങ്ങു വര്‍ഗങ്ങളിലുമെല്ലാം പലതരത്തിലുളള വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്‌ട്‌. പഴവര്‍ഗങ്ങളെ അതിന്റെ മധുരത്തെയും കിഴങ്ങുകളുടെ സ്റ്റാര്‍ച്ചിനെയും മാത്രം കണക്കാക്കി ഉപേക്ഷിക്കേണ്‌ടതില്ല. ഇവയിലുള്ള പോഷകങ്ങള്‍ പ്രമേഹരോഗികളുടെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതം തന്നെയാണ്‌. പക്ഷേ ഒരു നിശ്ചിത അളവില്‍ ഒരു ദിവസം ഒന്നോ രണേ്‌ടാ പഴവര്‍ഗങ്ങള്‍ കഴിക്കണമെന്നു മാത്രം.

ഉരുളക്കിഴങ്ങ്‌, കപ്പ, ചേന, ചേമ്പ്‌, ചക്ക, പച്ചക്കായ, കാച്ചില്‍ എന്നിവയില്‍ പ്രോട്ടീന്‍ വളരെ കുറവും സ്‌റ്റാര്‍ച്ച്‌ വളരെ കൂടുതലുമാണ്‌. അമിതമായി കഴിച്ചാല്‍ കലോറി കൂടി ഷുഗര്‍ കൂടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇവ ഓരോന്നും തനിച്ച്‌ കഴിക്കുന്നത്‌ പ്രമേഹരോഗികള്‍ക്ക്‌ നല്ലതല്ല. ഇവ മറ്റു പച്ചക്കറികള്‍ക്കൊപ്പം കഴിക്കുന്നതാണ്‌ ഉത്തമം. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂട്ടാനെ ഉപകരിക്കൂ.

മിതപ്പെടുത്തേണ്‌ട ഭക്ഷണവസ്‌തുക്കള്‍

കശുവണ്‌ടി, കപ്പലണ്‌ടി, ബദാം എന്നിവയില്‍ ഊര്‍ജം കൂടുതലാണ്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം. പൂരിതക്കൊഴുപ്പ്‌ കൂടുതലായി അടങ്ങിയ ചുവന്ന മാംസ്യം (ആട്ടിറച്ചി, ബീഫ്‌, പന്നിയിറച്ചി) എന്നിവയുടെ ഉപയോഗവും പ്രമേഹരോഗികള്‍ നിയന്ത്രിക്കണം. മുട്ടയുടെ വെളള ഉപയോഗിക്കാം. മീന്‍ വിഭവങ്ങളില്‍ ചാള, അയല എന്നിവ കൂടുതലായി ഉപയോഗിക്കാം. ചെമ്മീന്‍, കക്ക, ഞണ്‌ട്‌ എന്നിവയില്‍ ഊര്‍ജം കൂടുതലായുണ്‌ട്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം.

പുറമേ നിന്ന്‌ വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ ഉപയോഗം പ്രമേഹരോഗികള്‍ നിയന്ത്രിക്കണം. എണ്ണയില്‍ വറുത്ത സാധനങ്ങള്‍, വട, ബോണ്‌ട, ജിലേബി, ലഡു എന്നിവയുടെ ഉപയോഗം ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ നല്ലത്‌. അല്ലാത്തപക്ഷം മിതപ്പെടുത്തണം.

പഴങ്ങള്‍ കഴിക്കാം; മിതമായ അളവില്‍

പ്രമേഹരോഗികള്‍ക്ക്‌ എല്ലാ പഴങ്ങളും കഴിക്കാം. പക്ഷേ കഴിക്കുന്നത്‌ മിതമായ അളവില്‍ വേണമെന്നു മാത്രം. ഈന്തപ്പഴം, ഏത്തപ്പഴം, ചക്ക, മാങ്ങ, സപ്പോട്ട, ഉണക്കമുന്തിരി എന്നിവയില്‍ കലോറി കൂടുതലുണ്‌ട്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം.

ആപ്പിള്‍, ഓറഞ്ച്‌, പേരക്ക, പപ്പായ, പൈനാപ്പിള്‍, തണ്ണിമത്തന്‍, സബര്‍ജലി, പ്ലം എന്നിവയിലെ ഊര്‍ജത്തിന്റെ അളവ്‌ കുറവാണ്‌. ഇവയൊക്കെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കാം.

പയറു വര്‍ഗങ്ങളുടെ ഉപയോഗം

പയറുവര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തൊലി നീക്കിയവയെക്കാള്‍ നല്ലത്‌ തൊലിയോടു കൂടിയവയാണ്‌. പരിപ്പിനെക്കാള്‍ പ്രമേഹരോഗികള്‍ക്ക്‌ നല്ലത്‌ പയര്‍, കടല ഇവയാണ്‌. തൊലി മാറ്റിയവയില്‍ ഊര്‍ജം കൂടുതലായിരിക്കും. തൊലിയോടുകൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഉലുവ ഉത്തമം

പ്രമേഹരോഗികള്‍ക്ക്‌ ഉലുവ, ജീരകം എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം ഏറെ ഗുണകരമാണ്‌. ഉലുവയിട്ട്‌ തിളപ്പിച്ച വെള്ളം കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറക്കാന്‍ കഴിയും. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌, സവാള, ഉള്ളി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്‌. മധുരമില്ലാത്ത ചോക്ലേറ്റ്‌(റമൃസ രവീരീഹമലേ) പ്രമേഹരോഗികള്‍ക്കുള്ളതാണ്‌.

അല്‍പ്പം മധുരമാകാം

മധുരം കഴിക്കാന്‍ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌. പ്രമേഹരോഗികള്‍ക്ക്‌ അല്‍പം മധുരം ആകാമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. അതായത്‌, പായസം, ലഡ്ഡു, ജിലേബി തുടങ്ങി ഏതു ഭക്ഷണ പദാര്‍ഥങ്ങളും കുറഞ്ഞ അളവില്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്‌ട ഒരു കാര്യമുണ്‌ട്‌. മധുരം കഴിക്കുന്നത്‌ പ്രധാനഭക്ഷണത്തോടൊപ്പം ആയിരിക്കണമെന്നു മാത്രം. മധുരം കഴിക്കുന്ന സാഹചര്യത്തില്‍ ബീന്‍സ്‌, വാഴപ്പിണ്‌ടി, കുടപ്പന്‍, ഇലക്കറികള്‍, സാലഡ്‌ തുടങ്ങി നാരുകള്‍ അടങ്ങിയ പച്ചക്കറികളുടെ അളവ്‌ കൂടുതല്‍ കഴിക്കണം. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടാതെ സഹായിക്കും.

ഉറക്കവും വ്യായാമവും നിര്‍ബന്ധം

പ്രമേഹരോഗികള്‍ ആറ്‌ മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. അതുപ്പോലെ തന്നെയാണ്‌ വ്യായാമവും. ഓരോരുത്തരുടെയും പ്രായവും ശരീരത്തിന്റെ അവസ്ഥയും അനുസരിച്ച്‌ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത്‌ നല്ലതാണ്‌.

പ്രമേഹത്തെ പടിക്കു പുറത്താക്കാം

ഭക്ഷണ നിയന്ത്രണം, വ്യായാമം, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ കൃത്യമായ ഉപയോഗം എന്നിവയിലൂടെ പ്രമേഹത്തെ പടിക്കു പുറത്തു നിര്‍ത്താനാവും.

ചോറും ഗോതമ്പും

മലയാളികള്‍ക്ക്‌ പണേ്‌ട ചോറിനോട്‌ പ്രിയം കൂടുതലാണ്‌. പക്ഷേ പ്രമേഹരോഗികള്‍ ചോറ്‌ ഒഴിവാക്കി ഗോതമ്പു മാത്രം കഴിക്കുന്ന രീതി പലരിലും കാണാറുണ്‌ട്‌. ചോറിലും ഗോതമ്പിലും അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവ്‌ ഒരുപോലെയാണ്‌. അതേ സമയം ഗോതമ്പിലുള്ള തവിടിന്റെ അംശം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കൂടാതെ സഹായിക്കും എന്ന പ്രത്യേകത കൂടിയുണ്‌ട്‌. കുറച്ച്‌ ചോറ്‌ കഴിക്കുകയാണെങ്കില്‍ അതിന്‌ ഇരട്ടിയായി നാര്‌ അടങ്ങിയ പച്ചക്കറികള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടാതിരിക്കാന്‍ സഹായകമാകും. 100 ഗ്രാം അരിയില്‍ 340 കിലോ കലോറി ഊര്‍ജമാണുള്ളത്‌.

പഞ്ഞപ്പുല്ല്‌, ചോളം, ഓട്‌സ്‌ എന്നിവ കുറഞ്ഞ അളവിലെടുത്ത്‌ ഉണ്‌ടാക്കിയ പലഹാരങ്ങള്‍ കഴിക്കാം.

തേങ്ങയുടെ ഉപയോഗം കുറയ്‌ക്കുക

നമ്മുടെ ശരീരത്തിന്‌ ലഭിക്കുന്ന ആകെ ഊര്‍ജത്തിന്റെ പ്രധാന പങ്ക്‌ തേങ്ങയില്‍ നിന്നാണ്‌. തേങ്ങയിലും വെളിച്ചെണ്ണയിലും ഊര്‍ജം കൂടുതലാണ്‌. കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടുളള നിരീക്ഷണമായിട്ടാണ്‌ പലരും ഇതിനെ കാണുന്നത്‌. അത്‌ ശരിയല്ല. പ്രമേഹരോഗികള്‍ തേങ്ങയുടെയും എണ്ണയുടെയും ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. 100 ഗ്രാം തേങ്ങയില്‍ 444 കലോറി ഊര്‍ജമാണുള്ളത്‌. പച്ചക്കറികള്‍ക്കും മറ്റും തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ ഒഴിക്കുന്നതിനെക്കാള്‍ നല്ലത്‌ തേങ്ങ ചിരകി ഇടുന്നതാണ്‌.

പാടനീക്കി പാല്‍ കുടിക്കാം

പാലോ പാല്‍ ചായയോ കാപ്പിയോ മിതമായ അളവില്‍ പ്രമേഹരോഗികള്‍ കുടിക്കുന്നതില്‍ കുഴപ്പമില്ല. പാല്‍ കഴിക്കുമ്പോള്‍ പാട നീക്കിയിരിക്കണം.

സീമ മോഹന്‍ലാല്‍
വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: സിന്ധു എസ്‌.
ചീഫ്‌ ഡയറ്റീഷ്യന്‍
മെഡിക്കല്‍ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍
എറണാകുളം

Samstag, 20. Dezember 2014


ജലദോഷത്തിന് ആയുർവേദം

പ്രതിശ്യായം എന്ന് ആയുർവേദസംഹിതകളിൽ വിവരിക്കുന്നതും ആധുനികശാസ്ത്രം ഒരു വൈറസ്ബാധയായി കരുതുന്നതുമായ ഒന്നാണ് ജലദോഷം. നമ്മുടെ നാട്ടിൽ, തല നനയുന്നതു കൊണ്ടും എണ്ണ, കുളിക്കുന്ന വെള്ളം ഇവ മാറുന്നതുകൊണ്ടും ഇവയുണ്ടാകുന്നതായി പലരും കരുതുന്നു. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലുള്ളവർ നെഞ്ച്, കഴുത്ത്, കൈകാലുകൾ ഇവ നനയുന്നതുകൊണ്ടും അമിതമായി തണുക്കുന്നതുകൊണ്ടുമാണ് കോമൺ കോൾഡ് എന്ന ജലദോഷം ഉണ്ടാകുന്നതെന്നാണു കരുതുന്നത്.
മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണു തുടക്കത്തിലുണ്ടാവുക. എന്നാൽ ഇതേത്തുടർന്നു പലപ്പോഴും അണുബാധകളും അനുബന്ധ പ്രശ്നങ്ങളുമുണ്ടാവാറുണ്ട്. ഇതുമാത്രമല്ല, പക്ഷിപനി, എവിഎൻ ഫ്ളൂ, പന്നിപനി എന്നിവയ്ക്കും ഇതുപോലെയുള്ള അപകടകരമായ അവസ്ഥകൾക്കും സമാനമായ ലക്ഷണങ്ങളുണ്ടാകാം. അതുകൊണ്ടു രോഗനിർണയവും ചികിത്സയും ഈ ഘട്ടത്തിൽ ആവശ്യമായി വരും.
ജലദോഷത്തിനു പരിഹാരമായി ചില ലഘുപ്രയോഗങ്ങൾ ചുവടെ ചേർക്കുന്നു.
മഞ്ഞൾപ്പൊടിയും ഉഴുന്നുപരിപ്പും
ചൂടുപാലിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി— രണ്ടുനേരം ആഹാരത്തിനു മുമ്പു സേവിക്കുന്നത് ജലദോഷത്തെ അകറ്റും.
ഉഴുന്നുപരിപ്പ് 15 ഗ്രാം ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് രാത്രി ആഹാരശേഷം കഴിക്കുന്നത് ജലദോഷത്തെ ശമിപ്പിക്കാൻ വളരെ നല്ലതാണ്.
ചുക്ക് — അയമോദകം— കടുക്ക
ചുക്ക്, അയമോദകം, കടുക്ക എന്നിവ രണ്ടു ഗ്രാം വീതം അരച്ചെടുത്ത് ആഹാരത്തിനു മുമ്പായി രാവിലെയും രാത്രിയും തുടർച്ചയായി ഒരാഴ്ച കഴിക്കുന്നതുകൊണ്ട് കടുത്ത ജലദോഷം ശമിക്കും.
ഇഞ്ചിനീരും തേനും
ഇഞ്ചിനീര് ഒരു ടീസ്പൂണെടുത്ത് അതിൽ അര ടീസ്പൂൺ വറുത്തെടുത്ത ഗോതമ്പുപൊടിയും ഒരു ടീസ്പൂൺ തേനും ചേർത്തു കഴിക്കുന്നതു ജലദോഷം ശമിപ്പിക്കും.
Starve a fever, But feed a cold എന്ന പാശ്ചാത്യ ആരോഗ്യതത്വമനുസരിച്ച് പനിക്ക് പട്ടിണിയെങ്കിൽ ജലദോഷത്തിന് ശരിയായ ആഹാരമാണ് ചികിത്സ.
ആയുർവേദ വിധി പ്രകാരം നെയ്യും തൈരും കൂട്ടിയുള്ള ആഹാരം പഴകിയതല്ലാത്ത ജലദോഷത്തെ ശമിപ്പിക്കാൻ ഉത്തമമാണ്.
കാട്ടുതുളസിവേര് കഷായം
ഒരു ടീസ്പൂൺ ശർക്കരയിൽ കാൽ ടീസ്പൂൺ കുരുമുളകുപൊടി സേവിക്കുന്നതു ജലദോഷശമനകരമാണ്.
കാട്ടുതുളസിവേര് 50 ഗ്രാം 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കുക. ഇതു 50 മി ലി വീതം രാവിലെയും രാത്രിയും ആഹാരത്തിനു മുമ്പായി കഴിക്കുന്നത് ജലദോഷം ശമിപ്പിക്കും.
ചിറ്റമൃതിന്റെ വേരും ചുക്കും
ചിറ്റമൃതിന്റെ വേര്, മുത്തങ്ങ, ചുക്ക്, ചന്ദനം ഇവ 15 ഗ്രാം വീതം എടുത്ത് 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കണം. ഇത് 50 മി ലീ വീതം രണ്ടുനേരം കഴിക്കുന്നത് രോഗഹരമാണ്.
വെൺവഴുതിന വേര് തിപ്പലിപ്പൊടി ചേർത്ത്
വെൺവഴുതിന വേര്, ചുക്ക്, അമൃത് എന്നിവ 20 ഗ്രാം വീതം എടുത്ത് 800 മി ലീ വീതം വെള്ളം ചേർത്തു നന്നായി തിളപ്പിച്ച് 200 മി ലീ ആയി വറ്റിച്ചെടുക്കുക. ഇത് 50 മി ലീ വീതം രണ്ടുനേരം ഒരു നുള്ളു തിപ്പലിപ്പൊടിയും ചേർത്തു കഴിച്ചാൽ ജലദോഷം പെട്ടെന്നു തന്നെ കുറയും.