Donnerstag, 4. September 2014

Deepika.com Main News :വാതരോഗികള്‍ക്ക് ആശ്വാസമായി തേനീച്ച തെറാപ്പി.......

Deepika.com Main News :വാതരോഗികള്‍ക്ക് ആശ്വാസമായി തേനീച്ച തെറാപ്പി.......

 വാതരോഗികള്‍ക്ക്‌ ആശ്വാസമായി തേനീച്ച തെറാപ്പി

അദീപ്‌ ബേബി

കല്‍പ്പറ്റ: 25 വര്‍ഷമായി എഴുന്നേറ്റ്‌ നടക്കാന്‍ കഴിയാതെ കിടപ്പിലായിരുന്ന പഴയ വൈത്തിരി പള്ളിച്ചാന്‍പറമ്പില്‍ റോബര്‍ട്ടിന്‍െറ ഭാര്യ എല്‍സി ഇപ്പോള്‍ നടക്കുന്നതു പരസഹായമില്ലാതെ. തേനീച്ച ചികിത്സയ്‌ക്കു നന്ദി. രണ്ടാഴ്‌ചത്തെ ചികിത്സ കൊണ്ടുതന്നെ സന്ധികളിലെ വേദന മാറുകയും നടക്കാന്‍ സാധിക്കുകയും ചെയ്‌തുവെന്ന്‌ എല്‍സി സാക്ഷ്യപ്പെടുത്തുന്നു.
തേനീച്ച തെറാപ്പി (ബീ വെനം തെറാപ്പി) യെക്കുറിച്ചു കേട്ടറിഞ്ഞു നിരവധിയാളുകള്‍ ഇന്നു വയനാടന്‍ ചുരം കയറുന്നുണ്ട്‌. വര്‍ഷങ്ങളോളം പഴക്കമുള്ള പന്ത്രണ്ട്‌ വാതരോഗങ്ങളില്‍നിന്നും കൈമുട്ടു വേദന, കാല്‍ മുട്ടുവേദന, സോറിയാസിസ്‌, ചൊറിച്ചില്‍, ചുട്ടുകത്തല്‍, പുകച്ചില്‍, വേരിക്കോസ്‌ വെയ്‌ന്‌, ഞരമ്പുകളിലുള്ള ബ്ലോക്ക്‌, യൂറിക്കാസിഡ്‌, ചിക്കുന്‍ഗുനിയ മൂലമുള്ള വേദന, ത്വക്‌ രോഗം, കലകള്‍ തുടങ്ങിയവയ്‌ക്കും തേനീച്ച തെറാപ്പി ഫലപ്രദമാണെ്‌ അനുഭവസ്ഥര്‍ പറയുു. ചില കാന്‍സറുകളില്‍നിന്നും തേനീച്ച തെറാപ്പിയിലൂടെ മുക്തി നേടാനാകും വയനാടു ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ തേനീച്ച വളര്‍ത്തല്‍ വിഭാഗം മേധാവിയായ കെ.എം. ശങ്കരന്‍കുട്ടി അവകാശപ്പെടുന്നു.

വാതം ബാധിച്ച്‌ കിടപ്പിലായ നിരവധി രോഗികള്‍ ചെറുതേനീച്ച ഉപയോഗിച്ചുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടുണെ്‌െടന്ന്‌ അദ്ദേഹം പറഞ്ഞു. 'തളര്‍വാതം ബാധിച്ച്‌ ആറു വര്‍ഷമായി തളര്‍ന്നു കിടന്ന എനിക്ക്‌ ഇന്ന്‌്‌ ഊന്നുവടിയുടെ സഹായത്തോടെ നടക്കാം. നിവര്‍ത്താന്‍ കഴിയാതിരുന്ന കൈകള്‍ നിവര്‍ത്തുതിനും ഇപ്പോള്‍ പ്രയാസമില്ല. കാല്‍മുട്ടുകളിലെ വേദനയ്‌ക്കും ശമനമായി.'അമ്പലവയല്‍ സ്വദേശി പാഞ്ചാലില്‍വീട്ടില്‍ രാജരാജന്‍െറ വാക്കുകളാണിത്‌. വാതം ബാധിച്ചു തളര്‍ുകിടന്ന രാജനെ താങ്ങിപ്പിടിച്ചാണു തേനീച്ച തെറാപ്പിക്കായി എത്തിച്ചത്‌. ആദ്യ ചികിത്സയില്‍ തന്നെ നിവരാത്ത കൈകള്‍ നിവരുകയും വേദനയ്‌ക്കു ശമനമുണ്ടാകുകയും ചെയ്‌തു. ഇവിടെ വരുംമുമ്പ്‌ ഏകദേശം ഒരലക്ഷത്തോളം രൂപ ചികിത്സയ്‌ക്കായി ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും രാജന്‍ പറഞ്ഞു.

ആമവാതം ബാധിച്ച്‌ 12 വര്‍ഷം വിവിധ ചികിത്സകള്‍ ചെയ്‌ത ചാത്തമംഗലം പൊയിലില്‍ ഷാജിയെ സഹായിച്ചതും തേനീച്ച തെറാപ്പിയായിരുന്നു. സന്ധിവേദനമൂലം ജോലിക്കു പോകാന്‍ കഴിയാതിരു ഷാജിക്കു തേനീച്ച തെറാപ്പി തൊഴിലിലേക്കും ജീവിതത്തിലേക്കുള്ള മടക്കയാത്രയായിരുന്നു. മൂന്ന്‌ ആഴ്‌ച മാത്രം ചികിത്സിച്ചപ്പോള്‍ വേദന മാറി ജോലിക്കു പോകാന്‍ സാധിച്ചു എന്നു ഷാജി പറഞ്ഞു. ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മീഷന്‍െറ കീഴിലുള്ള സെന്‍ട്രല്‍ ബീ റിസര്‍ച്ച്‌ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂ'ിനിു 1987ല്‍ പരിശീലനം നേടിയ വയനാടു ഖാദി ഗ്രാമവ്യവ സായ ബോര്‍ഡിലെ തേനീച്ച വളര്‍ത്തല്‍ വിഭാഗം മേധാവിയായ കെ.എം. ശങ്കരന്‍കുട്ടിയാണു തേനീച്ച ചികിത്സയ്‌ക്കു നേതൃത്വം നല്‍കുന്നത്‌. ഇദ്ദേഹത്തിനു തേനീച്ചകളുമായുള്ള പരിചയം ചെറുപ്പത്തില്‍ തുടങ്ങിയതാണ്‌. പ ത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 100 തേനീച്ചപ്പെട്ടികളുണ്ടായിരുന്നു. വയനാട്ടിലും ഇടുക്കിയിലുമാണു കൂടുതല്‍ വാതരോഗികളുള്ളത്‌. ഇടുക്കിയില്‍ തേനീച്ച തെറാപ്പി ആരംഭിച്ചിട്ട്‌ മൂന്നു വര്‍ഷത്തോളമായി. എന്നാല്‍, ഈ ചികിത്സ വയനാട്ടില്‍ തുടങ്ങിയിട്ടു രണ്ടുമാസമേ ആയിട്ടുള്ളു.

ചൊവ്വാഴ്‌ചകളില്‍ കല്‍പ്പറ്റ എംജിടി ഹാളില്‍ നടക്കു ചികിത്സയില്‍ നൂറുകണക്കിനു പേരാണ്‌ എത്തുന്നത്‌. രാവിലെ 10 മുതല്‍ 12 വരെയാണു ചികിത്സ.

പുല്‍പ്പള്ളി ചണ്ണോത്തുകൊല്ലിയില്‍ ആറു മാസം മുമ്പു പ്രവര്‍ത്തനം തുടങ്ങിയ പഴശിരാജ തേനീച്ച വളര്‍ത്തല്‍ പഠനകേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന തേനീച്ച തെറാപ്പിയുടെ മുദ്രാവാക്യം 'വാതവിമുക്ത ഭാരതം രോഗരഹിത കേരളം' എന്നാണ്‌. ഇടുക്കി ജില്ലയില്‍ ഇതിനകംത െ35,000 രോഗികളെ തേനീച്ച തെറാപ്പിയിലൂടെ സുഖപ്പെടുത്തി കഴിഞ്ഞതായി ഇവര്‍ പറയുന്നു. വയനാട്‌ ജില്ലയില്‍ 350 രോഗികള്‍ക്ക്‌ ഈ ചികിത്സാരീതിയിലൂടെ ആശ്വാസം ലഭിച്ചിട്ടുണ്ട്‌.

തേനീച്ചയെ ഉപയോഗിച്ചുള്ള എപ്പിതെറാപ്പിയും രാജ്യാന്തര തലത്തില്‍ പ്രശസ്‌തമാണ്‌. വിദേശ രാജ്യങ്ങളില്‍ തേനീച്ച തെറാപ്പിക്കു വളരെക്കാലം മുമ്പുമുതല്‍ പ്രചാരം ലഭിച്ചിട്ടുണ്ട്‌. പണം നിക്ഷേപിക്കുമ്പോള്‍ തേനീച്ചയെക്കൊണ്ടു കുത്തിക്കുന്ന രീതിയാണ്‌ അവിടങ്ങളില്‍ പ്രചാരത്തിലുള്ളത്‌. ചെലവില്ലാ ചികിത്സയെറിയപ്പെടു തേനീച്ച തെറാപ്പിക്ക്‌ ആവശ്യമായ അംഗീകാരം ലഭിക്കാന്‍ സര്‍ക്കാരിന്‍െറ ഭാഗത്തുനിു നടപടി വേണം ശങ്കരന്‍കുട്ടി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോ: 9447487356, 9567943325, 9656498318.

തേനീച്ച തെറാപ്പി ഇങ്ങനെ

തേനീച്ച കോളനികളില്‍ റാണി, വേലക്കാരായ പെണ്‍ തേനീച്ച, ആണ്‍ തേനീച്ച എിങ്ങനെ മൂന്നുതരം ഈച്ചകളാണുള്ളത്‌. ഇതില്‍ പെണ്‍ തേനീച്ചകളില്‍ 20 ദിവസം പ്രായമായ ആരോഗ്യമുള്ള തേനീച്ചകളെയാണു തേനീച്ച ചികിത്സക്കായി ഉപയോഗിക്കുന്നത്‌.

ഇത്തരം തേനീച്ചകളെ വേദനയുള്ള ഭാഗത്തു കുത്തിക്കുകയാണു ചികിത്സയില്‍ ചെയ്യുന്നത്‌. വേദനയുള്ള ഭാഗത്തു രണ്ടു സെക്കന്‍ഡ്‌ ആണ്‌ കുത്തിക്കുന്നത്‌. ഈ സമയം തേനീച്ചയുടെ വാലിന്‍െറ ഭാഗത്തുള്ള മുള്ളു ശരീരത്തില്‍ തറയ്‌ക്കും. ആറു മിനിറ്റിനു ശേഷം മുള്ള്‌ എടുത്തു കളയും.

രോഗാവസ്ഥ, കാലദൈര്‍ഘ്യം എന്നിവയനുസരിച്ചു കുത്തിക്കു തേനീച്ചകളുടെ എണ്ണത്തിനും വ്യതിയാനം സംഭവിക്കും. തുടക്കത്തില്‍ എണ്ണം കുറച്ചു പിന്നീടു കൂട്ടുകയാണു ചെയ്യുത്‌. വൃക്കരോഗം, അമിതമായ രക്തസമ്മര്‍ദം, മാനസിക രോഗം, ഹൃദയസംബന്ധമായ അസുഖം എന്നിവയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും തേനീച്ച തെറാപ്പി ചെയ്യാറില്ല. ചെറു തേനീച്ച (സെറാന ഇന്‍ഡിക്ക) വിഭാഗത്തില്‍പ്പെട്ട ഈച്ചകളുടെ വിഷത്തില്‍ ആല്‍ക്കലി സ്വഭാവമുള്ള ചവര്‍പ്പ്‌ രുചിയുള്ള മാംസ്യങ്ങളായ മെല്ലിറ്റിന്‍, ഹിസ്റ്റാമിന്‍, ഡോപോമിന്‍, മിനിമൈന്‍, അസിതൈനേസ്‌ തുടങ്ങിയവയാണ്‌ അടങ്ങിയിരിക്കുത്‌. ഹൈഡ്രോക്ലോറിക്‌ ആസിഡ്‌, ഫോര്‍മിക്‌ ആസിഡ്‌, സള്‍ഫര്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, എന്‍സൈമുകള്‍ തുടങ്ങിയ പതിനെട്ടിലധികം ഘടകങ്ങളും തേനീച്ച വിഷത്തില്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. തേനീച്ചയില്‍ അടങ്ങിയിരിക്കുന്ന മേല്‍പറഞ്ഞ ഘടകങ്ങള്‍ രക്തയ്‌ട്ടം വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. തേനീച്ച വിഷത്തില്‍ അടങ്ങിയിരിക്കുന്ന മെലീറ്റിന്‍ എ ഘടകം എച്ച്‌ഐവി വൈറസുകളെ നശിപ്പിക്കുന്നതിനും പ്രാപ്‌തമാണ്‌ പുതിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നു ശങ്കരന്‍കുട്ടി പറഞ്ഞു.


Keine Kommentare:

Kommentar veröffentlichen